Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightശൈഖ് ഖലീഫയുടെ...

ശൈഖ് ഖലീഫയുടെ ഓർമകൾക്ക് ഒരു വയസ്സ്

text_fields
bookmark_border
ശൈഖ് ഖലീഫയുടെ ഓർമകൾക്ക് ഒരു വയസ്സ്
cancel
camera_alt

ശൈഖ് ഖലീഫ ബിൻ സായിദ്

ദുബൈ: ഇമാറാത്തിനെ വികസനപാതയിലേക്ക് നയിച്ച് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ വിടപറഞ്ഞിട്ട് ഇന്നേക്ക് ഒരു വർഷം. 2022 മേയ് 13നാണ് അദ്ദേഹത്തിന്‍റെ മരണം. പിന്തുടർച്ചക്കാരനായി ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ യു.എ.ഇയുടെ അമരക്കാരനായി സ്ഥാനമേറ്റിട്ട് ഞായറാഴ്ച ഒരു വർഷം തികയും.

ആധുനിക യു.എ.ഇയെ രൂപപ്പെടുത്തുന്നതിന് നേതൃത്വം നൽകിയ ശൈഖ് ഖലീഫ യു.എ.ഇ പ്രസിഡന്‍റ്, സായുധ സേനയുടെ പരമോന്നത കമാൻഡർ, സുപ്രീം പെട്രോളിയം കൗൺസിൽ ചെയർമാൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചുവരവെയാണ് വിടപറഞ്ഞത്. രാഷ്ട്രപിതാവും പ്രഥമ യു.എ.ഇ പ്രസിഡന്‍റുമായിരുന്ന ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്‌യാന്‍റെ മരണത്തെ തുടർന്നാണ് 2004 നവംബർ രണ്ടിന് അബൂദബി ഭരണാധികാരിയായും അടുത്ത ദിവസം യു.എ.ഇ പ്രസിഡന്‍റായും ചുമതലയേറ്റത്. സഹിഷ്ണുത അടിസ്ഥാനമാക്കിയ രാജ്യത്തിന്‍റെ നയം രൂപപ്പെടുത്തുന്നതിലും സൈനിക നിലപാടുകൾ കൃത്യപ്പെടുത്തുന്നതിലും വലിയ സംഭാവനകൾ ഭരണകാലത്ത് അർപ്പിച്ചു. പ്രവാസികൾക്ക് ഉപകാരപ്രദമായ നിരവധി നിയമനിർമാണങ്ങൾ നടപ്പാക്കിയ അദ്ദേഹം പാർലമെന്‍റിൽ വനിതകൾക്ക് 50 ശതമാനം പ്രാതിനിധ്യം നൽകി. മലയാളികൾ അടക്കമുള്ള പ്രവാസി സമൂഹത്തെ എന്നും ചേർത്തുപിടിച്ചിരുന്നു. അദ്ദേഹത്തിന്‍റെ ഓഫിസിലും കൊട്ടാരത്തിലുമായി നിരവധി മലയാളികളാണ് ജോലി ചെയ്തിരുന്നത്. ഹൃദയവിശാലതയുടെ ആൾരൂപമായിരുന്നു അദ്ദേഹം. രാഷ്ട്രപിതാവ് ശൈഖ് സായിദിനു കീഴിൽ പ്രധാനമന്ത്രി, അബൂദബി മന്ത്രിസഭയുടെ തലവൻ, പ്രതിരോധ മന്ത്രി, ധനമന്ത്രി സ്ഥാനങ്ങളും വഹിച്ചു. രാജ്യത്തെ കണ്ണീരിലാഴ്ത്തിയാണ് ഒരു വർഷം മുമ്പ് അദ്ദേഹം യാത്രയായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sheikh Mohammed bin Zayeduae
News Summary - Tomorrow marks one year since the ascension of Sheikh Mohammed bin Zayed.
Next Story