Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇ യാത്രക്കാർ...

യു.എ.ഇ യാത്രക്കാർ അറിയാൻ...

text_fields
bookmark_border
യു.എ.ഇ യാത്രക്കാർ അറിയാൻ...
cancel

ദുബൈ: സന്ദർശക വിസക്കാർക്ക് മുന്നിൽ യു.എ.ഇയുടെ വാതിൽ തുറന്നതോടെ പ്രവാസികളുടെ ഒഴുക്ക് തുടങ്ങി. എന്നാൽ, യു.എ.ഇയിലെ നിബന്ധനകൾ അറിയാത്തതിനാൽ പലർക്കും വിമാനത്താവളങ്ങളിലെത്തി മടേങ്ങണ്ടി വരുകയും ടിക്കറ്റ് തുക നഷ്ടമാകുകയും ചെയ്യുന്നുണ്ട്. യു.എ.ഇയിെല ഓരോ വിമാനത്താവളത്തിലേക്കും നിബന്ധനകളിൽ വ്യത്യാസമുണ്ട്. വാക്സിനേഷൻ, ഐ.സി.എ അനുമതി, വിസിറ്റ് വിസ അനുമതി, ക്വാറൻറീൻ എന്നിവയിൽ ഓരോ വിമാനത്താവളത്തിലും എമിറേറ്റുകളിലും നിബന്ധനകൾ വ്യത്യാസപ്പെട്ടിരിക്കുന്നു.

ദുബൈ വിമാനത്താവളം യാത്രക്കാർ

ദുബൈ വിമാനത്താവളത്തിലേക്ക് എല്ലാ വിസക്കാരെയും (റസിഡൻറ്സ്, എംേപ്ലായ്മെൻറ്, വിസിറ്റ്, ടൂറിസ്റ്റ്, ഇ വിസ, എൻട്രി പെർമിറ്റ്...) അനുവദിക്കുന്നുണ്ട്. ഏത് എമിറേറ്റിലേക്കുള്ള യാത്രക്കാർക്കും ദുബൈയിൽ ഇറങ്ങാം. വാക്സിനേഷൻ നിർബന്ധമില്ല. ദുബൈയിൽ റസിഡൻറ് വിസയുള്ളവർ ജനറൽ ഡയറക്ടറേറ്റിെൻറയും (ജി.ഡി.ആർ.എഫ്.എ) മറ്റ് എമിറേറ്റുകളിൽ റസിഡൻറ് വിസയുള്ളവർ ഫെഡറൽ അതോറിറ്റിയുടെയും (െഎ.സി.എ) അനുമതി നേടിയിരിക്കണം. സന്ദർശക വിസക്കാർക്ക് അനുമതി നിർബന്ധമില്ല.

ഷാർജ, റാസൽഖൈമ വിമാനത്താവളങ്ങളിലേക്ക്

എല്ലാതരം വിസക്കാർക്കും ഷാർജ, റാസൽഖൈമ വിമാനത്താവളങ്ങളിലേക്ക് യാത്ര ചെയ്യാം. ലോകാരോഗ്യ സംഘടന അംഗീകരിച്ച രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിരിക്കണം. ഇന്ത്യയിലെ കോവിഷീൽഡ് എടുത്തവർക്ക് വരാം. കോവാക്സിൻ, സ്പുട്നിക് എന്നിവ എടുത്തവർക്ക് ഷാർജയിലേക്കും റാസൽഖൈമയിലേക്കും വരാൻ കഴിയില്ല (ദുബൈയിലേക്ക് വരാം).

സന്ദർശക വിസക്കാരും ഇ^ വിസക്കാരും െഎ.സി.എയുടെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. ദുബൈ റസിഡൻറ് വിസക്കാർ ജി.ഡി.ആർ.എഫ്.എയുടെയും മറ്റ് എമിറേറ്റിലെ റസിഡൻറ് വിസക്കാർ െഎ.സി.എയുടെയും അനുമതിയും നേടണം. പുറപ്പെടുന്നതിന് മുമ്പ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കണം. എന്നാൽ, ആരോഗ്യപ്രവർത്തകർ, വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്നവർ, യു.എ.ഇയിൽ പഠിക്കുന്ന വിദ്യാർഥികൾ, മാനുഷിക പരിഗണന അർഹിക്കുന്നവർ, നയതന്ത്ര പ്രതിനിധികൾ, ഗോൾഡൻ- സിൽവർ വിസക്കാർ, എക്സ്പോ വിസക്കാർ എന്നിവർക്ക് വാക്സിനേഷൻ നിർബന്ധമല്ല.

അബൂദബി വിമാനത്താവളത്തിലേക്ക്

അബൂദബിയിലേക്ക് സന്ദർശക വിസകൾ അനുവദിച്ച് തുടങ്ങി. അബൂദബി വിസ എടുത്തവർക്കു മാത്രമാണ് ഇവിടേക്ക് പ്രവേശനം. വാക്സിനെടുക്കാത്തവർക്ക് പത്തു ദിവസവും വാക്സിനെടുത്തവർക്ക് ഏഴു ദിവസവും ക്വാറൻറീൻ. അബൂദബിയിലെ സന്ദർശക വിസ ഉപയോഗിച്ച് ദുബൈയിലേക്കോ ഷാർജയിലേക്കോ യാത്ര ചെയ്യാം. ഇവിടെ പത്തു ദിവസം ക്വാറൻറീനിൽ കഴിഞ്ഞ ശേഷം അബൂദബിയിലേക്ക് പ്രവേശിക്കാം.

റസിഡൻറ് വിസക്കാർക്ക് അബൂദബിയിലേക്ക് നേരിട്ടെത്താം. വാക്സിനേഷൻ നിർബന്ധമില്ല. ഐ.സി.എയുടെ അനുമതി നിർബന്ധം. ഇന്ത്യയിൽനിന്നുള്ള വാക്സിനെടുത്ത യാത്രക്കാർക്ക് ഏഴു ദിവസവും വാക്സിനെടുക്കാത്തവർക്ക് പത്തു ദിവസവും ക്വാറൻറീൻ നിർബന്ധമാണ്. മറ്റ് എമിറേറ്റുകളിലെ വിമാനത്താവളങ്ങളിൽ എത്തുന്ന അബൂദബി റസിഡൻറ് വിസക്കാർ അബൂദബിയിലെത്തി ക്വാറൻറീനിൽ കഴിയാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ വാടക കരാർ കൈയിൽ കരുതണം. അബൂദബിയിലെ താമസക്കാരനാണെന്ന് തെളിയിക്കാനാണ് ഈ രേഖകൾ നൽകേണ്ടത്.

എല്ലാ യാത്രക്കാരും ശ്രദ്ധിക്കാൻ

എല്ലാ എമിറേറ്റിലേക്കുമുള്ള യാത്രക്കാർക്ക് 48 മണിക്കൂറിനുള്ളിലെടുത്ത ആർ.ടി.പി.സി.ആർ നെഗറ്റിവ് ഫലം നിർബന്ധമാണ് (എമിറേറ്റ്സ്, ഇൻഡിഗോ യാത്രക്കാർക്ക് 72 മണിക്കൂറിനുള്ളിലെടുത്ത പരിശോധന ഫലം). ക്യൂ ആർ കോഡ് സംവിധാനമുള്ള പരിശോധന ഫലം കരുതണം.

ഇതിനു പുറമെ, ദുബൈ, ഷാർജ യാത്രക്കാർ യാത്രക്ക് ആറു മണിക്കൂറിനുള്ളിലെടുത്ത റാപിഡ് പി.സി.ആർ ഫലം കരുതണം. റാസൽഖൈമ യാത്രക്കാർ നാല് മണിക്കൂറിനുള്ളിലെടുത്ത റാപിഡ് പരിശോധന ഫലം കരുതണം. കേരളത്തിലെ വിമാനത്താവളങ്ങളിൽ ഇതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

തിരുവനന്തപുരത്ത് 3400 രൂപയും മറ്റ് വിമാനത്താവളങ്ങളിൽ 2500 രൂപയുമാണ് നിരക്ക്. 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് കോവിഡ് ടെസ്റ്റ് ആവശ്യമില്ല. യു.എ.ഇയിെല വിമാനത്താവളങ്ങളിൽ എത്തുേമ്പാഴും പരിശോധന നടത്തണം. ഇത് സൗജന്യമാണ്.

നിലവിൽ അബൂദബിയിൽ മാത്രമാണ് ക്വാറൻറീനുള്ളത്. ദുബൈ, ഷാർജ വിമാനത്താവളങ്ങളിൽ എത്തുന്നവർക്ക് പരിശോധന ഫലം വരുന്നതുവരെ (പരമാവധി 24 മണിക്കൂർ) ക്വാറൻറീനിൽ കഴിഞ്ഞാൽ മതി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:travelersuae-
News Summary - To know UAE travelers ...
Next Story