Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമുരുകൻ...

മുരുകൻ കാട്ടാക്കടക്ക് ഭീഷണി; ശക്തി തിയറ്റേഴ്‌സ് അപലപിച്ചു

text_fields
bookmark_border
മുരുകൻ കാട്ടാക്കടക്ക് ഭീഷണി; ശക്തി തിയറ്റേഴ്‌സ് അപലപിച്ചു
cancel

അബൂദബി: കവിയും ഗാനരചയിതാവുമായ മുരുകന്‍ കാട്ടാക്കടക്ക് നേരെയുണ്ടായ വധഭീഷണിയെ അബൂദബി ശക്തി തിയറ്റേഴ്‌സ് അപലപിച്ചു. മാനവികതക്കുവേണ്ടി നിലകൊള്ളുന്ന എഴുതുന്നവരെയും പാടുന്നവരെയും സാംസ്കാരിക പ്രവർത്തകരെയും നിശ്ശബ്ദരാക്കാന്‍ മതവര്‍ഗീയ തീവ്രവാദികള്‍ ഇന്ത്യയിലങ്ങോളമിങ്ങോളം നടത്തിവരുന്ന ശ്രമങ്ങളുടെ തുടർച്ചയാണ് ഈ കൊലവിളി.

ഇന്ത്യയിലെ പ്രതിഭാശാലികളായ എഴുത്തുകാരെയും ചിന്തകരെയും ശാരീരികമായി ആക്രമിക്കാനും കൊലപ്പെടുത്താനും അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. കേരളത്തിലും ഇത്തരം ഭീഷണികള്‍ എഴുത്തുകാര്‍ക്ക് നേരെ ഉണ്ടായിട്ടുണ്ടെങ്കിലും സംഘ്പരിവാറുകാരുടെ ഒരു ഭീഷണിക്കും നിന്നുകൊടുക്കാത്ത സംസ്ഥാനമാണ് കേരളം. മാനവസ്നേഹത്തിലധിഷ്ഠിതമായ ജനാധിപത്യത്തിനും സര്‍ഗാത്മകതക്കുമെതിെര നിരന്തരം കടന്നാക്രമണം നടത്തുന്നവരോടൊപ്പമല്ല, മുരുകൻ കാട്ടാക്കടയെപ്പോലെ ഉന്നതമായ മനുഷ്യത്വത്തെ ഉയർത്തിപ്പിടിക്കുന്ന എഴുത്തുകാരോടും സാംസ്കാരിക പ്രവർത്തകരോടുമൊപ്പമാണ് കേരളം നിലകൊള്ളുന്നതെന്ന് ശക്തി തിയറ്റേഴ്‌സ് ആക്ടിങ് പ്രസിഡൻറ് ഗോവിന്ദൻ നമ്പൂതിരിയും ജനറൽ സെക്രട്ടറി സഫറുള്ള പാലപ്പെട്ടിയും സംയുക്ത പ്രസ്താവനയിലൂടെ അഭിപ്രായപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:murukan kattakkadathreats
Next Story