Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘നാഫിസ്’ പദ്ധതി വഴി...

‘നാഫിസ്’ പദ്ധതി വഴി ജോലി ലഭിച്ചവർ അരലക്ഷം കടന്നു

text_fields
bookmark_border
‘നാഫിസ്’ പദ്ധതി വഴി ജോലി ലഭിച്ചവർ അരലക്ഷം കടന്നു
cancel

ദുബൈ: രണ്ടുവർഷത്തിനിടെ സ്വകാര്യ മേഖലയിൽ അരലക്ഷത്തിലേറെ ഇമാറാത്തികൾക്ക് ജോലി ലഭിച്ചതായി അധികൃതർ. 2021 സെപ്റ്റംബറിൽ ആരംഭിച്ച സ്വദേശിവത്കരണ പദ്ധതിയായ ‘നാഫിസ്’ രണ്ടു വർഷം പിന്നിടുമ്പോഴാണ് ഇത്രയും പേർക്ക് പുതുതായി ജോലി നേടാനായത്.

സ്വകാര്യ മേഖലയിലെ ഇമാറാത്തി ജീവനക്കാരുടെ എണ്ണം 2026ഓടെ 10 ശതമാനത്തിൽ എത്തിക്കാനാണ് നാഫിസ് പദ്ധതി ലക്ഷ്യമിടുന്നത്.

നിലവിൽ സ്വകാര്യ മേഖലയിൽ ജോലിചെയ്യുന്ന സ്വദേശികളുടെ ആകെ എണ്ണം 82,000 ആണ്. ഇവരിൽ അരലക്ഷം പേരും നാഫിസ് പദ്ധതി തുടങ്ങിയശേഷമാണ് ജോലിയിൽ പ്രവേശിച്ചത്.

ആകെ 17,000 കമ്പനികളാണ് ഇമാറാത്തികളെ നിയമിച്ചിട്ടുള്ളത്. 2018നെ അപേക്ഷിച്ച് ഇമാറാത്തികളുടെ എണ്ണം മൂന്നിരട്ടിയിലേറെ വർധിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഫെഡറൽ സർക്കാർ മേൽനോട്ടത്തിൽ 2022ൽ നടപ്പിലാക്കിയ സ്വദേശിവത്കരണ നടപടികൾക്കുശേഷമാണ് ഏറ്റവും കൂടുതൽ പേർക്ക് ജോലി ലഭിച്ചത്.

2021ൽ 29,810 പേരാണ് സ്വകാര്യ മേഖലയിലുണ്ടായിരുന്നത്. 2022 അവസാനത്തിൽ എണ്ണം ഇരട്ടിയോളം വർധിച്ച് 50,228 ആയി.യു.എ.ഇയിൽ മറ്റ് എമിറേറ്റുകളെ അപേക്ഷിച്ച് ദുബൈയിലാണ് ഏറ്റവും കൂടുതൽ സ്വദേശികൾ സ്വകാര്യ മേഖലയിൽ നിയമിതരായിട്ടുള്ളതെന്നും നേരത്തേ അധികൃതർ വെളിപ്പെടുത്തിയിരുന്നു.

ബിസിനസ് സർവിസുകൾ, ഭരണപരമായ സേവനങ്ങൾ, വ്യാപാര-അറ്റകുറ്റപ്പണി സ്ഥാപനങ്ങൾ, ചെറുകിട-മൊത്തവ്യാപാര സ്ഥാപനങ്ങൾ, നിർമാണം, സിവിൽ എൻജിനീയറിങ് തുടങ്ങിയ മേഖലകളിലാണ് ഏറെപ്പേരും നിയമിതരായുള്ളത്.

സ്വദേശിവത്കരണം ചെറുകിട സ്ഥാപനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി 20ന് മുകളിൽ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങൾ അടുത്തവർഷം ഒരു സ്വദേശിയെ നിയമിക്കണമെന്ന് സർക്കാർ നിർദേശിച്ചിട്ടുണ്ട്.

നിലവിൽ 50ൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങളിലാണ് സ്വദേശിവത്കരണം നടപ്പാക്കിയിരുന്നത്.

ഇതനുസരിച്ച് 20 മുതൽ 49 വരെ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങൾ അടുത്തവർഷം ഒരു സ്വദേശിയെ നിർബന്ധമായും നിയമിക്കണം.

ഇത് നടപ്പാകുന്നതോടെ സ്വകാര്യ മേഖലയിലെ ആകെ സ്വദേശികളുടെ എണ്ണം നിലവിലുള്ളതിന്‍റെ ഇരട്ടിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubai newsjobsNafis scheme
News Summary - Those who got jobs through the 'Nafis' scheme crossed half a lakh
Next Story