യു.എ.ഇ ആരോഗ്യമന്ത്രാലയം രണ്ടു മരുന്നുകൾ പിൻവലിച്ചു
text_fieldsദുബൈ: നെഞ്ചെരിച്ചിലിന് ഉപയോഗിക്കുന്ന രണ്ടു മരുന്നുകൾ യു.എ.ഇ ആരോഗ്യമന്ത്രാലയം പിൻവലിച്ചു. പ്രോട്ടോൺ എന്ന മരുന്നിെൻറ 40 മില്ലിഗ്രാം, 20 മില്ലിഗ്രാം ഇ.സി ഗുളികകളാണ് ഉടൻ വിപണിയിൽനിന്ന് പിൻവലിക്കാൻ മന്ത്രാലയം ഉത്തരവിട്ടത്. ഇൗ ഗുളികകൾ സ്ഥിരമായി കഴിക്കുന്ന രോഗികൾ ഡേക്ടറുമായി ബന്ധപ്പെട്ട് പകരം മരുന്നുകൾ കുറിച്ചുവാങ്ങണമെന്നും നിർദേശിച്ചിട്ടുണ്ട്. നിശ്ചിത ഗുണനിലവാരം പുലർത്തുന്നില്ല എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
സൗദി ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസ് ആൻഡ് മെഡിക്കൽ അപ്ലിയൻസസ് കോർപറേഷനാണ് (സ്പിമാകോ) പ്രോേട്ടാൺ ഗുളിക ഉൽപാദിപ്പിക്കുന്നത്. വയറ്റിലെ ആസിഡിെൻറ അളവ് കുറച്ച് നെഞ്ചിരിച്ചിൽ നിയന്ത്രിക്കുന്ന മരുന്നാണിത്. നേരത്തേ സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി നൽകിയ മുന്നറിയിപ്പിനെ തുടർന്നാണ് നടപടി. മരുന്ന് പിൻവലിക്കാൻ ഗൾഫ് ആരോഗ്യ സമിതിയും നേരേത്ത തീരുമാനമെടുത്തിരുന്നു. യു.എ.ഇ വിപണിയിൽനിന്ന് ഗുളിക പൂർണമായും നീക്കാൻ വിതരണക്കാരായ സിറ്റി മെഡിക്കൽ സ്റ്റോറിന് നിർദേശിച്ചിട്ടുണ്ട്. മെഡിക്കൽ സ്റ്റോറുകളിൽ നിലവിലുള്ളവ വിതരണക്കാർക്ക് തിരിച്ചുനൽകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

