Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഡോ. ജോര്‍ജ്...

ഡോ. ജോര്‍ജ് ഓണക്കൂറിന് മാധ്യമ കൂട്ടായ്മയുടെ ആദരം

text_fields
bookmark_border
ഡോ. ജോര്‍ജ് ഓണക്കൂറിന് മാധ്യമ കൂട്ടായ്മയുടെ ആദരം
cancel
camera_alt

ഡോ. ജോര്‍ജ് ഓണക്കൂറിന് ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ നൽകിയ ആദരം

ദുബൈ: കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ഡോ. ജോര്‍ജ് ഓണക്കൂറിന് ദുബൈയിലെ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരുടെ ആദരം. അവാര്‍ഡ് നേടിയ ഹൃദയരാഗങ്ങള്‍ എന്ന ആത്മകഥയെക്കുറിച്ചും എഴുത്തുവഴികളെക്കുറിച്ചും ജോര്‍ജ് ഓണക്കൂര്‍ സംവദിച്ചു. സ്ത്രീവിരുദ്ധമായ ഒരെഴുത്തിനെയും താന്‍ ഇന്നുവരെ പ്രോത്സാഹിപ്പിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകളെ ഇന്നും ബഹുമാനിക്കുന്ന എഴുത്തുകളാണ് തന്‍റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്. മതസൗഹാർദം എന്നതിനപ്പുറത്ത് മതഐക്യം എന്നതിനാണ് പ്രാധാന്യം നല്‍കേണ്ടത്. മതം ഒരു സംസ്‌കാരം മാത്രമാണ്. അത് മനുഷ്യനെ ഭിന്നിപ്പിക്കുന്ന ഒന്നാവരുതെന്നും ജോര്‍ജ് ഓണക്കൂര്‍ വ്യക്തമാക്കി. രാജു മാത്യു അധ്യക്ഷത വഹിച്ചു. കെ.എം. അബ്ബാസ്, വനിത വിനോദ്, സുജിത് സുന്ദരേശന്‍, തന്‍സി ഹാഷിര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DubaiDr. George OnakkoorReception of media community
News Summary - The Reception of the media community for Dr. George Onakkoor
Next Story