Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസ്വകാര്യ...

സ്വകാര്യ മേഖലയിലെ ഇമാറാത്തികളുടെ എണ്ണം 66,000 കടന്നു

text_fields
bookmark_border
സ്വകാര്യ മേഖലയിലെ ഇമാറാത്തികളുടെ എണ്ണം 66,000 കടന്നു
cancel

ദുബൈ: യു.എ.ഇയിലെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം 66,000 കടന്നു. ഈ വർഷം ഏപ്രിൽ വരെയുള്ള കണക്കുകളിലാണ് ഇമാറാത്തികളുടെ എണ്ണം വർധിച്ചതായി വ്യക്തമായത്. സ്വകാര്യ മേഖലയിൽ നിശ്ചിത ശതമാനം സ്വദേശികളെ നിയമിക്കണമെന്ന നിയമം നടപ്പായ സാഹചര്യത്തിലാണ് കൂടുതൽ നിയമനങ്ങളുണ്ടായിരിക്കുന്നത്. 16,000 സ്വകാര്യ കമ്പനികളിൽ ഇമാറാത്തി പൗരൻമാർ ജോലി ചെയ്യുന്നുണ്ടെന്ന് യു.എ.ഇ മാനവവിഭവ ശേഷി, എമിററ്റൈസേഷൻ മന്ത്രി ഡോ. അബ്ദുറഹ്മാൻ അൽ അവാർ പറഞ്ഞു. ഫെഡറൽ നാഷനൽ കൗൺസിൽ യോഗത്തിലാണ് മന്ത്രി വിവരങ്ങൾ പങ്കുവെച്ചത്.

ഈ വർഷം മാത്രം നാലുമാസത്തിനിടെ സ്വകാര്യ മേഖലയിൽ 10,500 ഇമാറാത്തികൾ നിയമിതരായിട്ടുണ്ട്. ഇതിലൂടെ സ്വദേശി ജീവനക്കാർ പ്രവർത്തിക്കുന്ന കമ്പനികൾ 13 ശതമാനമായി വർധിച്ചു. ഈ വർഷം പുതുതായി സ്വദേശികളെ നിയമിച്ച കമ്പനികളുടെ എണ്ണം 2000 ആണ്.

നിർമാണ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളിലാണ് ഏറ്റവും കൂടുതൽ പേർ ജോലി ചെയ്യുന്നത്. 14 ശതമാനം നിർമാണ കമ്പനികളിൽ സ്വദേശികളുണ്ട്. വ്യാപര മേഖലയിൽ 13 ശതമാനം, ബിസിനസ് സർവീസ് മേഖലയിലും വ്യാവസായിക മേഖലയിൽ 10 ശതമാനം എന്നിങ്ങനെയും സാന്നിധ്യമുണ്ട്.

യു.എ.ഇയിൽ സ്വദേശിവത്കരണം പൂർത്തിയാക്കാത്ത കമ്പനികൾക്ക് കനത്തപിഴ ചുമത്തുമെന്ന് നേരത്തെ അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു.

50ൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങൾ വിദഗ്ധ തൊഴിൽമേഖലയിൽ ഈ വർഷം ജൂൺ അവസാനത്തോടെ മൂന്ന് ശതമാനം സ്വദേശിവത്കരണം നടപ്പാക്കണം എന്നാണ് മന്ത്രാലയത്തിന്‍റെ നിർദേശം. ഈവർഷം അവസാനത്തിനകം നാലു ശതമാനം എന്ന ലക്ഷ്യവും കൈവരിക്കണം. നിയമനം ലഭിക്കാത്ത ഒരു സ്വദേശിക്ക് 72,000 ദിർഹം എന്ന നിരക്കിൽ കനത്ത പിഴയാണ് സ്ഥാപനങ്ങളിൽ നിന്ന് ഈടാക്കുക.

ലക്ഷ്യം കൈവരിക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ഒഴിവാകും എന്ന് മാത്രമല്ല, ആനൂകൂല്യങ്ങളും മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. വേണ്ടത്ര സ്വദേശികളെ നിയമിച്ചാൽ ഒന്നാം കാറ്റഗറി കമ്പനിയായി സ്ഥാപനത്തെ കണക്കാക്കും. തവ്തീൻ പാർട്ണർ ക്ലബിൽ ഉൾപ്പെടുത്തി ലക്ഷ്യം കൈവരിച്ച സ്ഥാപനങ്ങൾക്ക് മന്ത്രാലയത്തിന്‍റെ സർവിസ് ഫീസുകളിൽ 80 ശതമാനം വരെ ഇളവ് നൽകും. സ്വദേശിവത്കരണം 2026ഓടെ ഘട്ടംഘട്ടമായി പത്ത് ശതമാനമാക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:private sectorEmiratis
News Summary - The number of Emiratis in the private sector has crossed 66,000.
Next Story