Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപത്തു ദിവസത്തിനു...

പത്തു ദിവസത്തിനു ശേഷം 'പെറ്റി'നെ കിട്ടി; പ്രതിഫലത്തുക അറബ് വംശജന്

text_fields
bookmark_border
പത്തു ദിവസത്തിനു ശേഷം പെറ്റിനെ കിട്ടി; പ്രതിഫലത്തുക അറബ് വംശജന്
cancel
camera_alt

കണ്ടുകിട്ടിയ വളർത്തുനായ്

ദുബൈ: കാണാതായ വളർത്തുനായെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് പ്രതിഫലം പ്രഖ്യാപിച്ച് കാത്തിരുന്ന ഇന്ത്യക്കാരിക്ക് ആശ്വാസം. പത്തു ദിവസത്തെ കാത്തിരിപ്പിനു ശേഷം ദുബൈയിലെ അഭിഭാഷകയായ റിയ സോധിക്ക് പെറ്റിനെ തിരിച്ചുകിട്ടിയിരിക്കുന്നു. ശനിയാഴ്ച വൈകീട്ടാണ് വളർത്തുനായെ കണ്ടെത്തിയതായി അറബ് വംശജൻ വിളിച്ചറിയിച്ചത്. ഉടനെ അയാളുടെ അടുത്ത് എത്തിച്ചേർന്ന സോധിക്ക് പെറ്റിനെ കൈമാറുകയായിരുന്നു. കണ്ടെത്തുന്നവർക്ക് പ്രഖ്യാപിച്ച ആയിരം ദിർഹം പ്രതിഫലം അയാൾക്ക് നൽകുകയും ചെയ്തു.

അൽതവാറിലെ പാർക്കിലാണ് നായെ കണ്ടെത്തിയത്. നേരത്തെ പത്തു വയസ്സായ പെറ്റിനെ ഉമ്മുസുഖൈമിൽവെച്ച് സാധാരണയുള്ള നടത്തത്തിനിടെയാണ് കാണാതായത്. ഏറെ സമയം കാത്തിരുന്നിട്ടും വീട്ടിലെത്താതായതോടെ ഉടമ അന്വേഷിച്ചെങ്കലും കണ്ടെത്താനായില്ല. കാണാതായ സ്ഥലത്തുനിന്ന് 30 കി.മീറ്റർ ദൂരെ ഇതിനെ കണ്ടതായി അറബ് കുടുംബം അറിയിച്ചിരുന്നു. പെറ്റിനെ കാണാതായ ട്വിറ്റർ അറിയിപ്പ് വഴി ഈ കുടുംബം വിവരം കൈമാറി. എന്നാൽ, അവിടെനിന്ന് നായ്ക്കുഞ്ഞ് കടന്നുകളയുകയായിരുന്നു. ആ വീടിെൻറ പരിസരങ്ങളിൽ ഏറെ നേരം അന്വേഷിച്ചിട്ടും കണ്ടെത്താനാവാതെ വന്നതോടെയാണ് ഉടമയായ റിയ സോധി സഹായിക്കുന്നവർക്ക് പ്രതിഫലം പ്രഖ്യാപിച്ചത്.

ആദ്യം 1000 ദിർഹമാണ് പ്രതിഫലം പ്രഖ്യാപിച്ചിരുന്നത്. കൂടുതൽ ആളുകൾ തിരച്ചിലിന് സഹായിക്കുമെന്ന പ്രതീക്ഷയിൽ തുക 6000 ആയി വർധിപ്പിച്ചിരുന്നു. പെക്ഷ ആയിരം തന്നെയാണ് നൽകിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pets
News Summary - The missing pet was found ten days later
Next Story