ട്രാക്കുണരുന്നു സൈക്കിളുകളുടെ പടയോട്ടം ഞായറാഴ്ച മുതൽ
text_fieldsദുബെ: സൈക്കിൾ വേഗത്തിെൻറ ആഗോള മേളയായ യു.എ.ഇ ടൂറിന് ഞായറാഴ്ച തുടക്കം. കോവിഡ് പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ വർഷം പാതിവഴിയിൽ നിർത്തിയ ചാമ്പ്യൻഷിപ്പാണ് പൂർവാധികം ശക്തിയോടെ തിരിച്ചുവരുന്നത്. ദുബൈ, അബൂദബി, ഉമ്മുൽഖുവൈൻ, ഫുജൈറ, റാസൽഖൈമ എമിറേറ്റുകളിലൂടെ 1045 കിലോമീറ്റർ താണ്ടി 27ന് സമാപിക്കുന്ന പരിപാടി അബൂദബി, ദുബൈ സ്പോർട്സ് കൗൺസിലുകൾ സംയുക്തമായാണ് സംഘടിപ്പിക്കുന്നത്.
ഗൾഫിലെ ഏറ്റവും ദൈർഘ്യമേറിയ സൈക്ലിങ് ടൂറാണിത്. റുവൈസിലാണ് തുടക്കം. ആദ്യ ഘട്ടത്തിൽ അബൂദബി വരെയുള്ള 177 കിലോമീറ്റർ പിന്നിടണം. രണ്ടാം ഘട്ടം ഹുദൈറിയത്ത് ഐലൻഡിലേക്കുള്ള 13 കിലോമീറ്റർ. മൂന്നാം ഘട്ടം അൽപം ദുർഘടമാണ്.അബൂദബിയിൽ നിന്ന് അൽഐനിേലക്കുള്ള 162 കിലോമീറ്ററിനിടെ ജബൽ ഹഫീതിലെ പത്ത് കിലോമീറ്റർ ദുർഘട പാതയും കടക്കണം. നാല്, അഞ്ച് ഘട്ടങ്ങളിലായി മൂന്ന് എമിറേറ്റുകളിലൂടെ സൈക്ലിസ്റ്റുകൾ യാത്ര ചെയ്യും.
റാസൽഖൈമ, ഉമ്മുൽ ഖുവൈൻ, ഫുജൈറ എന്നിവ വഴിയുള്ള രണ്ട് ഘട്ടങ്ങളിലായി 374 കിലോമീറ്റർ താണ്ടണം. ഇതിനിടയിലാണ് ജബൽ ജൈസും അൽ ബർജാൻ ദ്വീപും. ആറാം ഘട്ടത്തിലാണ് ദുബൈയിലേക്ക് പ്രവേശിക്കുന്നത്. അൽ ഖുദ്രയും, ദേരയും പാം ജുമൈറയുമെല്ലാം പിന്നിട്ട് അവസാന ദിനം തിരിച്ച് അബൂദബിയിൽ തന്നെ എത്തും. യാസ് മാളിൽ നിന്നാരംഭിച്ച് ബ്രേക് വാട്ടറിൽ അവസാനിക്കുന്ന 147 കിലോമീറ്റർ പോരാട്ടത്തിനൊടുവിൽ മെഡൽ പോഡിയത്തിലേക്ക് വിജയശ്രീലാളിതനായി ചാമ്പ്യനെത്തും.
വെള്ള, പച്ച, കറുപ്പ്, ചുവപ്പ് ജഴ്സിളകാവും താരങ്ങൾ അണിയുക. നിരപ്പായ റോഡുകളിലുടെയും ചെങ്കുത്തായ കയറ്റങ്ങളിലൂടെയും മരഭൂമിക്ക് നടുവെയുള്ള റോഡുകളിലൂടെയുമാണ് സൈക്ലിങ്. മുൻ ചാമ്പ്യനായ േസ്ലാവേനിയൻ താരം തദേശ് പൊഗാസർ ഇക്കുറിയുമുണ്ട്. ബ്രിട്ടീഷ് താരം ആദം യേറ്റ്സ്, ഇറ്റാലിയൻ ചാമ്പ്യൻ വിൻസിൻസോ നിബാലി, സ്പെയിനിെൻറ അലക്സാൺേൺഡാ വാൽവെർദ് തുടങ്ങിയവർ ട്രാക്കിലിറങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

