പച്ചമരങ്ങളും പച്ച മനുഷ്യരും നിറഞ്ഞ താൻസാനിയ
text_fieldsലോകത്തെ ഏറ്റവും ആധുനികവും മനോഹരവുമായ വിമാനത്താവളങ്ങളിലൊന്നായ ദുബൈ അന്താരാ ഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട ഞങ്ങൾ നാൽവർ സംഘം (എനിക്കു പുറമെ ഭർത്താ വ് സാനിയാസ്, മക്കൾ ഹയ, ആദം എന്നിവർ) ആറു മണിക്കൂറോളം നീണ്ട യാത്രക്കുശേഷം ചെന്നിറങ്ങ ിയത് പൊട്ടൽ വീണ മൊസൈക്ക് തറകളുള്ള ഒരു വിമാനത്താവളത്തിലായിരുന്നു. പെയിൻറടിച ്ചിട്ട് കാലമേറെയായെന്ന് അവിടുത്തെ ചുമരുകളിൽ നിന്ന് വായിച്ചെടുക്കാം-താൻസാനിയ യുടെ സാമൂഹിക സാമ്പത്തിക അവസ്ഥയെ വിളിച്ചോതുന്നതായിരുന്നു ദാർ എ സലാം എയർപോർട് ടിൽ കണ്ട പല കാഴ്ചകളും. പക്ഷേ ഹൃദ്യമായ പെരുമാറ്റത്തിെൻറ കാര്യത്തിൽ അതിസമ്പന്നരാ യിരുന്നു അവർ. എമിഗ്രേഷൻ കഴിഞ്ഞ് പുറത്തെത്തിയപ്പോൾ താൻസാനിയയിൽ ജോലി ചെയ്യുന്ന അ ളിയൻ മുസ്തഫയും കുട്ടികളായ അമീനും ഹംദയും കാത്തു നിൽക്കുന്നുണ്ടായിരുന്നു. ഇടതൂർന്ന മരങ്ങൾക്കിടയിലൂടെ മഴയിൽ വാഹനം നീങ്ങുേമ്പാൾ കേരളത്തിലെ പച്ചപ്പ് നഷ്ട്ടപ്പെട് ടിട്ടില്ലാത്ത ഒരുഗ്രാമത്തിൽ എത്തിയതു പോലെ തോന്നി.
താമസസ്ഥലത്തുനിന്ന് ഇറങ്ങുന്നത് നഗരമധ്യത്തിലേക്കായിരുന്നു. അടുത്തടുത്തായി ചെറിയ ചെറിയ കടകൾ. ഇവക്കു മുന്നിലെ നടപ്പാത നിറയെ തെരുവോരകച്ചവടക്കാർ. ഒരുപാടു തെരുവീഥികളിലൂടെ നടന്നിട്ടുണ്ട്. പക്ഷെ, ഇത്രയധികം തെരുവ്കച്ചവടക്കാരെ ഒരുമിച്ചു കാണുന്നത് ആദ്യമായിട്ടായിരുന്നു. ഓരോരുത്തരും വീട്ടിൽ വിളയിച്ചെടുത്ത പഴങ്ങളും പച്ചക്കറികളുമാണ് വിൽക്കുന്നത്. അവിടെ സുലഭമായ ഇളനീരിെൻറ രുചിയറിയാൻ ഞങ്ങൾ അടുത്തുള്ള കടയിൽ കയറി. “ശിങ്കാപ്പി“ (വിലയെത്ര? )ഹന്നചോദിച്ചു... “ഇമ്പിലി“(രണ്ട്) ഒരു പുഞ്ചിരിയോടെ കടക്കാരൻ പറഞ്ഞു ^ മധുരമൂറുന്ന ഇളനീരിനൊപ്പം ആദ്യമായി ഞാനൊരു ആഫ്രിക്കൻ പദവും പഠിച്ചു. ഏറ്റവും കൗതുകം തോന്നിയത് സ്വർണക്കടകൾ കാണുേമ്പാഴാണ്. നമ്മുടെ നാട്ടിലെ ജയിലറകൾ ഓർമ വരും. ഉള്ളിലൊരു പാറാവുകാരൻ- കടയ്ക്കു രണ്ടു ഗ്രില്ലിട്ടുപൂട്ടി താക്കോലും കൊണ്ടിരിക്കുന്ന മറ്റൊരു പാറാവുകാരൻ. ഷട്ടറുകൾ പോലുമില്ലാത്ത, കണ്ണാടിച്ചുമരുകളുള്ള കടകളാണ് ദുബൈയിലെ സ്വർണത്തെരുവുകളിൽ എന്നു പറഞ്ഞാൽ അവർക്ക് വിശ്വസിക്കാൻ പ്രയാസമാവും. രാത്രി എട്ടു മണിയാവുമ്പോഴേക്ക് അവിടുത്തെ നഗരങ്ങൾ ഉറക്കമാവും. തെരുവീഥികൾ ഒഴിയും കച്ചവടക്കാർ വീടണയും.
മിക്കുമി കാട്ടിലെ സഫാരി
മിക്കുമി കാട്ടിലേക്കുള്ള യാത്ര പക കാരണങ്ങൾ കൊണ്ട് അവിസ്മരണീയമാണ്. വണ്ടി മുന്നോട്ട്പോയിക്കൊണ്ടിക്കെ പതിയെപതിയെ നഗരത്തിലെ ഫ്ലാറ്റുകളും വലിയ വീടുകളും മാഞ്ഞുതുടങ്ങി . ഇടതൂർന്നുനിൽക്കുന്ന മരങ്ങളും കൊച്ചുവീടുകളും കണ്ടു തുടങ്ങി . മരങ്ങൾ ആകാശത്തേക്ക് കവാടങ്ങൾ പണിതിരിക്കുന്നതാണെന്നുതോന്നും..അത്ര മനോഹരമായിരുന്നു കാഴ്ചകൾ. റോഡിനിരുവശവുമായി കുട്ടകളും മുറങ്ങളും കരകൗശലവസ്തുകളൂം വിൽപനക്ക് വെച്ചിരിക്കുന്നു.ഞങ്ങൾ വണ്ടി നിർത്തി, ഉടനെ ഒരു സ്ത്രീ ഓടിവന്നു സാധനങ്ങളുടെ വില പറഞ്ഞുതുടങ്ങി. കുറച്ച്സാധനങ്ങൾ ഞങ്ങൾ വാങ്ങിച്ചു . അതിനിടയിൽ അതു വഴി വന്ന പുരാതനരീതിയിൽ വസ്ത്രമണിഞ്ഞ ആളെവെച്ചു നിയാസ്ക്ക സെൽഫി എടുത്തു. ക്ഷുഭിതനായ അയാൾ ആ ഫോട്ടോ ഡിലീ റ്റ്ചെയ്യിപ്പിച്ചു. അവർ ‘മസായി’ എന്നറിയപ്പെടുന്ന പ്രാചീനഗോത്രവംശക്കാരാണെന്നും അവരിപ്പോഴും തനത് ആചാരങ്ങൾ പിന്തുടർന്ന്കാടിനോടിണങ്ങി ജീവിക്കുന്നവരാണെന്നും ഷാനിത്താ പറഞ്ഞുതന്നു. ഒരു സ്ത്രീയെ വിവാഹം കഴിക്കാൻ ഒന്നിലധികം പേരുണ്ടെങ്കിൽ ഒരുപുലിയെ ആദ്യം അമ്പെയ്തു വീഴ്ത്തുന്ന ആൾക്ക് ആ സ്ത്രീയെ സ്വന്തമാക്കാം എന്നാണ് അവരെക്കുറിച്ച് പറഞ്ഞു കേൾക്കുന്ന ആചാരങ്ങളിലൊന്ന്.
ഗ്രാമങ്ങൾ താണ്ടി ഞങ്ങൾ കാടിനുള്ളിലേക്ക്പ്രവേശിച്ചു. നീണ്ടു നിവർന്നു കിടക്കുന്ന പച്ചപ്പിനുള്ളിൽ ഒരുറുമ്പിനെപോലെ ഞങ്ങളുടെ വണ്ടി ഇഴഞ്ഞു നീങ്ങിത്തുടങ്ങി. വണ്ടിയിൽ നിന്ന് ഇറങ്ങരുത് എന്ന കർശനനിർദ്ദേശം അധികൃതർ നൽകിയിരുന്നു. ഞങ്ങളുടെ വണ്ടിയുടെ ഇരുവശത്തും കൂടി പലതരം മൃഗങ്ങൾ കടന്നുപോയിക്കൊണ്ടിരുന്നു. ഒരു കാട്ടാനക്കൂട്ടം ദൂരെ നിൽക്കുന്നതു കണ്ടു ഡ്രൈവർ വഴിതിരിച്ചുവിട്ടു. സീബ്രയും കലമാനും അവിടവിടെ മേഞ്ഞുനടക്കുന്നു. വലിയ ഒരു കുളത്തിൽ ഹിപ്പോപൊട്ടാമസ് കളിച്ചുകൊണ്ടിരിക്കുന്നു. ജിറാഫുകളും കുഞ്ഞുങ്ങളും കുടുംബസമേതം നടക്കാനിറങ്ങിയിരിക്കുന്നു. പിന്നെ സിംഹത്തെ തേടിയുള്ള ഓട്ടമായിരുന്നു. മണിക്കൂറുകളോളമുള്ള അലച്ചിലിനുശഷം സിംഹക്കുഞ്ഞുങ്ങളെ കാണാൻ സാധിച്ചത് മറക്കാനാകാത്ത ഒരു അനുഭവമായിരുന്നു. കൂട്ടിലിട്ട മനുഷ്യരെ കാണാൻ കുറെയധികം മൃഗങ്ങൾ വന്നിരിക്കുന്നത് പോലെ രാത്രിതാമസം കാടിനുള്ളിൽ തന്നെയായിരുന്നു. വന്യതയെ തൊട്ടുണുർത്തുന്ന അന്തരീക്ഷം, കാടിെൻറ ഗന്ധവും കാടിെൻറ ശബ്ദവും.
സാൻസിബാറിെൻറ പ്രൗഢിയിലേക്ക്
കടലിെൻറ ആഴങ്ങളെ കീറിമുറിച്ചു ഞങ്ങളുടെ ഫെറി കുതിച്ചത് പ്രൗഢഗംഭീരമായ സാൻസിബാർ ദീപിലേക്കായിരുന്നു.വിമാനത്താവളത്തിൽ കണ്ടതിൽ നിന്ന് തികച്ചും വിഭിന്നമായ ഒരു ആഫ്രിക്കൻ തുണ്ട്. അവിടുത്തെ കൊട്ടാരത്തിലേക്കായിരുന്നു ഞങ്ങളുടെ ആദ്യ യാത്ര. വിശാലമായ മട്ടുപ്പാവും എണ്ണമറ്റ മുറികളും കൊത്തുപണികളും പടുകൂറ്റൻ ചിത്രങ്ങളും കൊണ്ട് അലംകൃതമാണ് ഓരോ മുറികളും. അവയോട് മത്സരിക്കുന്ന ഗാംഭീര്യമുള്ള ഹോട്ടലുകളുമുണ്ടിവിടെ.
മറ്റൊരു ആകർഷണീയതയാണ് കടലോരത്തെ രാത്രികാല സ്ട്രീറ്റ്ഫുഡ് സ്റ്റാളുകൾ. നീരാളി, കണവ എന്നിവ ഉൾപ്പെടെ പലതരം കടൽവിഭവങ്ങളോടൊപ്പം വിവിധതരം മാംസഭക്ഷണങ്ങളും ചുട്ടതായിരുന്നു അവിടത്തെ പ്രത്യേകത. കടൽകാറ്റും കടലിരമ്പവും രുചികരമായ ഭക്ഷണവും.
അടിമചന്തയും ചങ്ങലകളും
അക്കണ്ട കാഴ്ചകളും സന്തോഷങ്ങളുമെല്ലാം വറ്റിപ്പോകുന്ന ഒാർമകൾ നിലനിൽക്കുന്ന ഒരിടത്തേക്കാണ് പിറ്റേന്നു രാവിലെ ഞങ്ങൾ പോയത് - ലോകത്തിലെ തന്നെ വലിയ അടിമച്ചന്തകളിലൊന്നായിരുന്നു സാൻസിബാർ. വിവിധഭാഗങ്ങളിൽ നിന്ന് ചങ്ങലകളിൽ ബന്ധനസ്ഥരാക്കികൊണ്ടുവന്നിരുന്ന അടിമകളെ പാർപ്പിച്ചിരുന്നത് സിമൻറ് തേച്ച ചെറിയ ചെറിയ അറകളിലായിരുന്നു. ചെറിയ ഊടുവഴിയിലൂടെ വലിയൊരു മുറിയിൽ ചെന്നെത്തും. അവിടെയായിരുന്നു അടിമകൾക്ക് വില പറഞ്ഞിരുന്ന സ്ഥലം. പുരുഷ അടിമകൾക്ക് വില നിശ്ചയിച്ചത് അവർ താങ്ങുന്ന ചാട്ടവാറടിയുടെ എണ്ണംകണക്കാക്കിയായിരുന്നെത്രേ. സ്ത്രീ അടിമകളെ പ്രധാനമായും ഉപയോഗിച്ചിരുന്നത് ലൈംഗിക ചൂഷണത്തിനായിരുന്നു. ആ മുറികൾക്കു മുന്നിൽ നിൽക്കുേമ്പാൾ പഴയൊരു കാലം മനസിൽ പുനർജനിച്ചു. നിസഹായരായ മനുഷ്യരുടെ തേങ്ങലും അവരെ ബന്ധിച്ചിരുന്ന ചങ്ങലകളുടെ കിലുക്കവും എനിക്കു കേൾക്കാമായിരുന്നു. ഒരു ജനതക്കും ഒരു കാലത്തും അത്തരം പീഡനങ്ങളെ നേരിടേണ്ടി വരാതിരിക്കെട്ട.
ഡോൾഫിനെ തേടി കടലാഴങ്ങളിൽ
താമസസ്ഥലത്തുനിന്നും മൂന്നുമണിക്കൂറുകളോളം യാത്ര ചെയ്തു ഞങ്ങൾ തീരത്തെത്തി. ഒാടിയെത്തിയ ഒരു കൂട്ടം ചെറുപ്പക്കാരിൽനിന്ന് വിലപേശിയുറപ്പിച്ച നാട്ടിലെ തോണിയേക്കാൾ ഒരൽപം വലുപ്പമുള്ള ബോട്ടിൽ യാത്ര തിരിച്ചു. പിൻഭാഗത്തായി എൻജിൻ ഘടിപ്പിച്ചിട്ടുണ്ട്, ഇരിപ്പിടമായി ചെറു പലകകളും.
ബോട്ടിെൻറ സ്പീഡ് കൂടിക്കൂടി വന്നു. ഞങ്ങൾ തിരയുടെ കാറ്റിൽ ആടിയുലയുവാൻ തുടങ്ങി. വേണ്ടിയിരുന്നില്ല എന്ന് േതാന്നിപ്പോയി. തിരിച്ചു പോയാലോ എന്നുപോലും ചിന്തിച്ചുപോയി. ആകെ പേടിച്ചരണ്ട് ഒടുക്കം ആഴക്കടലിലെത്തി. ഡോൾഫിനുകളെ ഒറ്റക്കും കൂട്ടമായും കാണാൻ തുടങ്ങി. ബോട്ട് അൽപനേരം അവിടെ നിർത്തി. ആർക്കെങ്കിലും ഇറങ്ങിനീന്തണമോ എന്ന ചോദ്യത്തിന് എങ്ങനെയെങ്കിലും തിരിച്ചുപോയാൽമതിയെന്നായിരുന്നു ഞങ്ങളുടെ ഉത്തരം. അന്നന്നത്തെ അന്നത്തിനായി കടലിൽ പോകുന്ന അരയന്മാരെ ഞാനോർത്തു ... കുടുംബത്തിനും കുട്ടികൾക്കും വേണ്ടിയുള്ള അവർ നടത്തുന്നത് അക്ഷരാർഥത്തിൽ ജീവന്മരണപോരാട്ടം തന്നെ. തിരിച്ചു തീരത്തെത്തിയപ്പപ്പോൾ ഒരു പുതുജീവൻ കിട്ടിയപോലെയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.