മുദസ്സിർ വീണ്ടെടുത്തു നൽകിയത് ബാഗല്ല, ജീവിതം തന്നെയാണ്
text_fieldsദുബൈ: മലയാളി വിദ്യാർഥിനി മറന്നുവെച്ച വിസയും രേഖകളുമടങ്ങിയ ബാഗ് സുരക്ഷിതമായി തിരിച്ചെത്തിച്ച് പാക് ടാക്സി ഡ്രൈവർ. യു.കെയിലെ ലാൻകാസ്റ്റർ സർവകലാശാലയിലെ നിയ മ വിദ്യാർഥിയായ റേച്ചൽ റോസിെൻറയും കുടുംബത്തിെൻറയും വലിയ ആശങ്കകളാണ് മുദസ്സിർ ഖാദിം എന്ന ഡ്രൈവറുടെ സന്മനസ്സുകൊണ്ട് ദൂരീകരിക്കപ്പെട്ടത്.
ജനുവരി നാലിനാണ് റേച്ചലിെൻറ ബാഗ് നഷ്ടപ്പെട്ടത്. ദുബൈയിൽ അവധിക്കു വന്ന റേച്ചൽ കൂട്ടുകാരിയുമൊത്ത് യാത്ര ചെയ്യാൻ ബുർജുമാൻ സ്റ്റേഷനടുത്തുനിന്ന് ഇദ്ദേഹത്തിെൻറ ടാക്സിയിൽ കയറുകയായിരുന്നു. എന്നാൽ, തൊട്ടുടനെ മറ്റു കൂട്ടുകാർ മറ്റൊരു വാഹനത്തിൽ വന്നതോടെ ടാക്സി യാത്ര ഒഴിവാക്കി അവർക്കൊപ്പം ചേർന്നു. തിരക്കിട്ട് വാഹനം മാറിക്കയറുന്നതിനിടെ ബാഗ് എടുക്കാനും മറന്നു.
സ്റ്റുഡൻറ് വിസ, തിരിച്ചറിയൽ കാർഡുകൾ, പണം എന്നിവയെല്ലാം അടങ്ങിയ ബാഗ് നഷ്ടമായതോടെ തിരികെയുള്ള യാത്ര പോലും മുടങ്ങിയേക്കും എന്ന അവസ്ഥയിലായിരുന്നു. പൊലീസിൽ പരാതി നൽകി സി.സി.ടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ടാക്സിയുടെ നമ്പർ പ്ലേറ്റ് വ്യക്തമായി കാണാൻ കഴിഞ്ഞില്ല. ടാക്സി യാത്ര ആരംഭിക്കും മുേമ്പ റേച്ചൽ ഇറങ്ങിയതിനാൽ ആർ.ടി.എ വഴിയും കണ്ടെത്താൻ കഴിയാത്ത അവസ്ഥയായിരുന്നു.
അൽപനേരം കഴിഞ്ഞ് ഒരു കുടുംബം യാത്ര കഴിഞ്ഞ് ഇറങ്ങുേമ്പാഴാണ് കാറിനുള്ളിൽ ബാഗ് ഇരിക്കുന്നത് ഡ്രൈവർ ശ്രദ്ധിച്ചത്. തങ്ങളുടേതല്ല ബാഗെന്ന് യാത്രക്കാർ പറഞ്ഞതോടെ തുറന്ന് പരിശോധിച്ചു. രേഖകളും കാർഡുകളും പണവുമല്ലാതെ ബന്ധപ്പെടാൻ തക്ക നമ്പറുകളൊന്നും ലഭിച്ചില്ല. ഉടനെ ആർ.ടി.എയിൽ വിവരമറിയിച്ചു. ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവേ റേച്ചലിെൻറ പരാതിയിലെ ഫോൺ നമ്പർ ആർ.ടി.എ അധികൃതർ ഖാദിമിനെ വിളിച്ചറിയിച്ചു. നമ്പർ കിട്ടിയ പാടേ സ്ഥലം വിളിച്ചന്വേഷിച്ച് ബാഗ് വീട്ടിെലത്തിച്ചു. അപ്പോഴാണ് കുടുംബത്തിെൻറ ശ്വാസം നേരെ വീണത്. സന്തോഷ സൂചകമായി കാൽലക്ഷം പാകിസ്താനി രൂപക്ക് തുല്യമായ തുക റേച്ചലിെൻറ മാതാപിതാക്കളായ ചാലക്കുടി സ്വദേശി ബിജു ഇട്ടിരയും മാധ്യമ പ്രവർത്തക സിന്ധുവും നൽകിയെങ്കിലും യുവാവ് സ്വീകരിക്കാൻ കൂട്ടാക്കിയില്ല.
ഒരു കുഞ്ഞനുജത്തിയുടെ സമ്മാനമായി സ്വീകരിക്കണം എന്ന സ്നേഹനിർബന്ധത്തിനൊടുവിലാണ് അയാളതു കൈപ്പറ്റിയത്. ഖാദിമിെൻറ മനോഹരമായ പ്രവൃത്തിയെക്കുറിച്ച് ആർ.ടി.എക്ക് കത്തുമയച്ചു മാതാപിതാക്കൾ. വിശ്വസ്തരും മനുഷ്യസ്നേഹികളുമായ ഡ്രൈവർമാരുടെ ഉത്തരവാദിത്ത നിർവഹണം ഇത്തരത്തിൽ നൂറുകണക്കിന് മനുഷ്യർക്കാണ് ആശ്വാസം പകർന്നിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.