Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപ്ലാസ്റ്റിക്കിനെതിരെ...

പ്ലാസ്റ്റിക്കിനെതിരെ പടക്കൊരുങ്ങാം... കുപ്പിവെള്ളത്തോട് ബൈ ബൈ പറഞ്ഞാലോ

text_fields
bookmark_border
പ്ലാസ്റ്റിക്കിനെതിരെ പടക്കൊരുങ്ങാം... കുപ്പിവെള്ളത്തോട് ബൈ ബൈ പറഞ്ഞാലോ
cancel

ദുബൈ: ഹോട്ടലിലെത്തി ഓർഡർ ചെയ്യുംമുമ്പുതന്നെ മുന്നിലെത്തുന്ന കുപ്പിവെള്ളം തുറന്നു ക ുടിക്കല്ലേ, പകരം ടാപ്പിലെ വെള്ളം ഗ്ലാസിൽ കൊണ്ടുവരാൻ പറയാമോ? എന്നിട്ട് എന്താണ് കാര്യ മെന്ന ചോദ്യം വരുന്നെങ്കിൽ ഇതുകൂടി അറിയുക; പ്ലാസ്റ്റിക്കിെന പടികടത്താനുള്ള മഹായജ ്ഞത്തിൽ നിങ്ങൾപോലുമറിയാതെ നിങ്ങളൊരു യോദ്ധാവായി മാറിയേക്കും തീർച്ച. ദുബൈ ഫുഡ് കോഡ് 2020യുടെ ഭാഗമായി ദുബൈ മുനിസിപ്പാലിറ്റിയാണ് ലോകത്തെ കവർന്നുകൊണ്ടിരിക്കുന്ന പ്ലാസ് റ്റിക്കിനെതിരെ നവീന ആശയവുമായി വലിയൊരു പടയൊരുക്കത്തിനൊരുങ്ങുന്നത്.

ഹോട്ട ലുകളിലും റസ്റ്റാറൻറുകളിലും ബോട്ടിൽ വെള്ളം ലഭിക്കുമെങ്കിലും ശുദ്ധീകരിച്ച ടാപ്പ് വെള്ളം ഗ്ലാസിൽ പകർന്നുതരുവാൻ ആവശ്യപ്പെട്ടാൽ, ഇതുവഴി വലിയൊരു അളവിൽ പ്ലാസ്റ്റിക്കിനെ ഉന്മൂലനം ചെയ്യാനാകുമെന്നാണ് കരുതുന്നത്. കൂട്ടുകാരോടൊത്തും കുടുംബമായും പുറത്ത് ഭക്ഷണത്തിന് പോകുമ്പോൾ ഇൗ ശീലം എല്ലാവരുമായും പങ്കുവെക്കാനായാൽ വിചാരിച്ചതിലും വലിയ ഫലം ഇതുവഴി ലഭ്യമായേക്കും. ഇതൊരു ചലഞ്ചായി യുവജനങ്ങൾ ഏറ്റെടുത്തുതുടങ്ങിയാൽ പ്ലാസ്റ്റിക്കിനെതിരായ യുദ്ധം വൈറലാകാൻ അധികസമയം വേണ്ടിവരില്ലെന്നും ആശയത്തിനു പിന്നിലുള്ളവർ കണക്കുകൂട്ടുന്നു. ഭൂമിയെ സുന്ദരമായി നിലനിർത്താനും ശുദ്ധവായും ആവോളം ശ്വസിക്കാനും യാതൊരു ചെലവുമില്ലാത്ത ഇൗ ശീലം പൊതുജനങ്ങൾ ഏറ്റെടുക്കാനിടയുണ്ടെന്നുതന്നെയാണ് മുനിസിപ്പാലിറ്റി കരുതുന്നത്.

ഏതായാലും അടുത്ത വർഷം മുതൽ മാത്രമാണ് മുനിസിപ്പാലിറ്റി ഇത്തരമൊരു ശീലം ഹോട്ടലുകളിലും ഉപഭോക്താക്കളിലുമുണ്ടാക്കാൻ പദ്ധതി തയാറാക്കുന്നത്. ദുബൈയിൽ തുടങ്ങിയ 13ാമത് ദുബൈ ഇൻറർനാഷനൽ ഫുഡ് സേഫ്റ്റി കോൺഫറൻസിനിടെയാണ് ദുബൈ മുനിസിപ്പാലിറ്റി കുടിവെള്ള നിയന്ത്രണ വിഭാഗം േമധാവി അമൽ അൽബെദാവി ഇക്കാര്യം സൂചിപ്പിച്ചത്.

ദീവ (ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ) പൈപ്പുകൾ വഴി വിതരണം ചെയ്യുന്ന വെള്ളം ശുദ്ധവും കുടിക്കാൻ ഏറ്റവും അനുയോജ്യവുമാണ്. നിങ്ങൾ സംഭരിച്ചുവെക്കുന്ന ടാങ്കുകൾ ക്ലീനാണെങ്കിൽ എല്ലാവർക്കും ടാപ്പ് തുറന്ന് നേരിട്ട് കുടിക്കാം. ശുദ്ധജലം സംബന്ധിച്ച് എമിറൈറ്റ്സ് അതോറിറ്റി ഓഫ് സ്റ്റാൻഡേർഡൈസേഷൻ അനുശാസിക്കുന്ന മാനദണ്ഡങ്ങളെല്ലാം പാലിക്കുന്നതാണെങ്കിൽ ധൈര്യമായും കുടിക്കാം -അമൽ അൽബെദാവി ഉറപ്പു നൽകുന്നു. വിതരണം നടത്തുന്ന കുടിവെള്ളത്തിെൻറ ഗുണമേന്മ ഉറപ്പുവരുത്തുന്നതിനായി ദൈംദിന പരിശോധന നടത്തുന്നുണ്ട്.

എന്നാൽ, പൈപ്പുകളിലെത്തുന്ന വെള്ളം സംഭരിച്ചുവെക്കുന്ന നിങ്ങളുടെ ടാങ്കുകളുടെ ശുചിത്വം ഓരോരുത്തരും നിർബന്ധമായും ഉറപ്പുവരുത്തണം -അമൽ അൽബെദാവി കൂട്ടിച്ചേർത്തു. കുപ്പിവെള്ള ഉപഭോഗം കുറക്കുന്നതിനായി ഹോട്ടലുകളിൽ താമസിയാതെ ഫുഡ് കോഡിെൻറ ഭാഗമായി നടപ്പാക്കും. പുതിയൊരു ശീലത്തിനുള്ള തുടക്കമാണിതെന്നും ആദ്യ രണ്ടു വർഷങ്ങളിൽ യാതൊരു പിഴയും ഇൗടാക്കില്ലെന്നും മുനിസിപ്പാലിറ്റി അധികൃതർ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newstap water
News Summary - tap water-uae-gulf news
Next Story