വേനലിലും സുഗന്ധത്തിെൻറ കഥപറഞ്ഞ് 'വേനലിെൻറ ഗന്ധങ്ങൾ' ഫെസ്റ്റിവൽ
text_fieldsദുബൈ: ധൂമപാത്രങ്ങളിൽനിന്നും സ്ഫടിക കുപ്പികളിൽനിന്നും ഇറ്റുവീഴുന്ന ഒരുതുള്ളി ദ്രവ്യം നമുക്ക് പകർന്നുനൽകുന്നത് ഒരുദിവസേത്തക്കുള്ള ഉൗർജമാണ്. വിയർപ്പുതുള്ളികൾ ഒലിച്ചിറങ്ങുന്ന േവനൽക്കാലത്തും പെരുമഴയിൽ നനയുന്ന തണുപ്പുകാലത്തും ഒേര അളവിൽ ഉൗർജം പകരാൻ സുഗന്ധേത്താളംേപാന്ന മറ്റൊരു വസ്തു ഇല്ലതന്നെ. എന്നാൽ, വിേവചനം ഏറെ േനരിടുന്നകാലമാണ് േവനൽക്കാലം. വിയർപ്പിെൻറയും ദുർഗന്ധങ്ങളുടെയും കാലമായിട്ടാണ് വേനൽ ജനങ്ങളുടെ മനസ്സിൽ അടയാളപ്പെട്ടുകിടക്കുന്നത്.
ക്ഷീണവും മടുപ്പും അതിെൻറ അകമ്പടിയായും കരുതപ്പെടുന്നു. േവനലിേനാടുള്ള വിേവചനത്തിന് മറുപടിയായി 'നമ്മുടെ വേനൽക്കാലം ഊർജദായകവും സുഗന്ധപൂരിതവുമാണെന്ന'സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് 'വേനൽഗന്ധങ്ങൾ'എന്ന പേരിൽ പ്രദർശനം നടത്തുകയാണ് യു.എ.ഇയിലെ പുതുതലമുറ ഫാഷൻ ബ്രാൻഡായ റിച്ച് വേ. രാജ്യത്തെ വിവിധ എമിറേറ്റുകളിൽ പ്രവർത്തിക്കുന്ന റിച്ച് വേ ഷോറൂമുകളിലാണ് സുഗന്ധ ഉൽപന്നങ്ങളുടെ പ്രദർശനവും വിൽപനയും നടക്കുന്നത്.
േവനലും സുഗന്ധവും ഇമറാത്തും തമ്മിൽ ഇഴപിരിയാത്ത ബന്ധമുണ്ട്. വേനലും സുഗന്ധവും യു.എ.ഇയുടെ സംസ്കാരത്തിെൻറയും പാരമ്പര്യത്തിെൻറയും ഭാഗമാണ്. നമ്മുടെ സംസ്കാരത്തിെൻറ സമ്പന്നമായ ഘടകങ്ങൾ ആഘോഷിക്കുകയും പുതുതലമുറയിലേക്ക് പകരുകയും ചെയ്യുക എന്നതാണ് ഫെസ്റ്റിവലിെൻറ ലക്ഷ്യം. നമ്മളുടെ വേനൽ മധുരതരമാണെന്നും അത് ഊർജദായകവും സുഗന്ധപൂരിതവുമാണെന്നും ഏവരും അറിയേണ്ടതുണ്ടെന്ന് റിച്ച് വേ ചെയർമാൻ നാസർ അൽ ജുവൈദി പറഞ്ഞു.
യു.എ.ഇയിൽ ആദ്യമായി മേത്തരം ഊദിെൻറ തൈലം ചേർത്ത് കൈകൊണ്ട് നെയ്തെടുത്തുണ്ടാക്കിയ 'തർബൂഷ്'പ്രദർശിപ്പിക്കുന്നു എന്നതാണ് ഈ ഫെസ്റ്റിവലിെൻറ പ്രത്യേകതകളിലൊന്ന്. പാരമ്പര്യ പുരുഷ വസ്ത്രമായ കന്തൂറയുടെ കൂടെ ധരിക്കുന്ന ടൈ പോലുള്ള ഭാഗമാണ് 'തർബൂഷ്'. പഴയകാലത്തു വസ്ത്രത്തിൽ സുഗന്ധം പുരട്ടി വെക്കാനാണ് തർബൂഷ് ഉപയോഗിച്ചിരുന്നത്. കാലക്രമേണ അത് വസ്ത്രത്തിെൻറ ഭാഗമായിത്തീരുകയും ഇപ്പോഴത് ഇമറാത്തി പുരുഷ ഫാഷെൻറ പ്രധാന ആകർഷണങ്ങളിൽ ഒന്നായി രൂപാന്തരപ്പെടുകയും ചെയ്തു. പഴയ കാലത്തിെൻറ തനിമ പുതുതലമുറയിലേക്കു പകരുന്നതിനൊപ്പം പുതിയ ഫാഷൻ സങ്കൽപങ്ങളിലുള്ള തർബൂഷുകൾ ഏറ്റവും പുതിയ തലമുറക്ക് പരിചയപ്പെടുത്തുന്നതിെൻറ ഭാഗമായാണ് 'ദിക്റായാത്ത്'എന്ന പേരിലുള്ള സുഗന്ധം ചേർത്ത തർബൂഷുകൾ പുറത്തിറക്കുന്നതെന്ന് റിച്ച് വേ ഓപറേഷൻസ് മാനേജർ സൈദ് അലവി പറഞ്ഞു.
തലയിൽ ധരിക്കുന്ന 'ഇഗാൽ'നാലുതരം സുഗന്ധ ചേരുവകളോടെ പ്രദർശനത്തിനെത്തുന്നു എന്നതും ഈ വേനൽ ഫെസ്റ്റിവലിെൻറ പ്രത്യേകതയാണ്. സിയാദി, ഇബ്തിസാമ, രിഹാം തുടങ്ങിയ പേരുകളിലുള്ള ഇഗാലുകൾക്കുപുറമെ 'മസീറ 50'എന്ന് പേരിട്ടിരിക്കുന്ന പ്രത്യേക ഇനവും പ്രദർശനത്തിൽ എത്തുന്നുണ്ട്. 2021ൽ സുവർണ ജൂബിലി ആേഘാഷിക്കുന്ന രാജ്യത്തിന് ആദരവും പിന്തുണയും അർപ്പിക്കാനാണ് മസീറ 50 എന്ന് നാമകരണം ചെയ്തത്.
'റിച്ച് വേ'യിലെ കരകൗശല വിദഗ്ധർ പ്രത്യേകമായി നിർമിക്കുന്ന തർബൂഷുകളും ഇഗാലുകളും ഉപഭോക്താക്കൾക്ക് ആവശ്യാനുസരണം ഇഷ്ടപ്പെട്ട രൂപത്തിലും സുഗന്ധത്തിലും ലഭ്യമാക്കാനുള്ള സംവിധാനമുണ്ട് ഫെസ്റ്റിവലിൽ. രാജ്യത്തെ പ്രമുഖ സുഗന്ധ നിർമാതാക്കളുടെ വിവിധയിനം അത്തറുകളും സ്പ്രേകളും ഊദിനങ്ങളും തൈലങ്ങളും ബഖൂറുകളും മറ്റു സുഗന്ധം പ്രമേയമായി വരുന്ന ഉൽപന്നങ്ങളും ഫെസ്റ്റിവലിൽ ലഭ്യമാണ്.
ദുബൈയിൽ ഹെഡ്ക്വാർട്ടേഴ്സുള്ള റിച്ച് വേക്ക് ദുബൈ, അബൂദബി, അൽ ഐൻ, അജ്മാൻ, ഉമ്മുൽ ഖുവൈൻ, റാസൽഖൈമ തുടങ്ങിയ സ്ഥലങ്ങളിലെ പ്രമുഖ മാളുകളിൽ ഔട്ട്ലെറ്റുകളുണ്ട്. വിയർപ്പുതുള്ളികളുടെ ഗന്ധത്തിന് വിടനൽകി പരിമളം വീശുന്ന േവനൽക്കാലം ആേഘാഷമാക്കാനുള്ളതെല്ലാം ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

