Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവ്യാജ വാർത്തയും...

വ്യാജ വാർത്തയും അഭ്യൂഹങ്ങളും പ്രചരിപ്പിച്ചാൽ തടവും കനത്ത പിഴയും

text_fields
bookmark_border
വ്യാജ വാർത്തയും അഭ്യൂഹങ്ങളും പ്രചരിപ്പിച്ചാൽ തടവും കനത്ത പിഴയും
cancel

ദുബൈ: അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുകയോ തെറ്റായ വാർത്തകൾ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നവർക്കുള്ള ശിക്ഷ ഓർമപ്പെടുത്തി യു.എ.ഇ പബ്ലിക് പ്രോസിക്യൂട്ടർ.

ഫെഡറൽ നിയമത്തിന്‍റെ ആർടിക്ൾ 52 പ്രകാരം അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നതിനും തെറ്റായ വാർത്തകൾ നൽകുന്നതിനും ശിക്ഷ ഒരുവർഷം തടവും ഒരു ലക്ഷം ദിർഹം പിഴയുമാണ്.

പ്രസിദ്ധീകരിച്ച വിവരങ്ങൾ ഏതെങ്കിലും തരത്തിലുള്ള അധികാരികൾക്കോ സ്ഥാപനങ്ങൾക്കോ എതിരെ പൊതുജനാഭിപ്രായം ഇളക്കിവിടുകയോ അല്ലെങ്കിൽ പകർച്ചവ്യാധികൾ, പ്രതിസന്ധികൾ, അത്യാഹിതം, ദുരന്തം എന്നിവയുടെ സമയത്ത് പ്രശ്നങ്ങൾക്ക് കാരണമാവുകയോ ചെയ്താൽ പിഴ രണ്ടു ലക്ഷവും തടവ് രണ്ടു വർഷവുമായിരിക്കും.

യു.എ.ഇ പബ്ലിക് പ്രോസിക്യൂഷന്‍റെ ഔദ്യോഗിക സോഷ്യൽ മീഡിയ ചാനലുകളിൽ വിഡിയോ സന്ദേശത്തിലൂടെയാണ് ഇത് സംബന്ധിച്ച് അറിയിപ്പ് പുറപ്പെടുവിച്ചത്. സൈബർ കുറ്റകൃത്യങ്ങൾക്കെതിരായ നിയമങ്ങളെ കുറിച്ച് പൗരന്മാർക്കും താമസക്കാർക്കും അവബോധം നൽകലാണ് കാമ്പയിനിന്‍റെ ലക്ഷ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fake news
News Summary - Spreading fake news and rumors can lead to imprisonment and heavy fines
Next Story