Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightെഎസ് വാരിയർ...

െഎസ് വാരിയർ ചലഞ്ചുമായി സ്പോർട്സ് കൗൺസിൽ

text_fields
bookmark_border
െഎസ് വാരിയർ ചലഞ്ചുമായി സ്പോർട്സ് കൗൺസിൽ
cancel

ദുബൈ: സ്നോ വീക്കിെൻറ വിജയത്തിനു പിന്നാലെ എമിറേറ്റ്സ് മാളിൽ ഐസ് വാരിയർ ചലഞ്ചുമായി സ്പോർട്സ് കൗൺസിലും സ്കി ദുബൈയും വീണ്ടുമെത്തുന്നു. സെപ്റ്റംബർ 25ന് നടക്കുന്ന പരിപാടിയുടെ രജിസ്ട്രേഷൻ ആരംഭിച്ചു. ആദ്യമായി ഇക്കുറി വനിതകൾക്ക് മാത്രമായി പ്രത്യേക മത്സരവും നടത്തുന്നുണ്ട്.

ഐസ് വാരിയർ ചലഞ്ചിെൻറ 11ാം എഡിഷനാണ് ഇക്കുറി നടക്കുന്നത്. 2009ൽ തുടങ്ങിയ പരിപാടി കോവിഡിെൻറ പശ്ചാത്തലത്തിൽ ഇക്കുറി നടക്കുമോ എന്ന ആശങ്കയുണ്ടായിരുന്നു. എന്നാൽ, കായിക മത്സരങ്ങൾക്ക് ദുബൈ അനുമതി നൽകിയതോടെ ഇക്കുറിയും നടത്താൻ തീരുമാനിക്കുകയായിരുന്നു. ഐസ് സ്പോർട്സിലെ ഏറ്റവും കടുപ്പമേറിയ മത്സരങ്ങളിൽ ഒന്നാണ് ഐസ് വാരിയർ ചാലഞ്ച്.

മങ്കി ബാർ സ്വിങ്സ്, ടയർ റൺ, നെറ്റ് ക്രോൾസ് എന്നിവ മത്സരങ്ങളിൽ ഉൾപ്പെടുന്നു. 28 രാജ്യങ്ങളിൽ നിന്നുള്ളവർ പങ്കാളികളാവും. പരിമിതമായ കായിക താരങ്ങൾക്ക് മാത്രമേ പങ്കെടുക്കാൻ അനുമതി നൽകൂവെന്നും രജിസ്ട്രേഷൻ ഉടൻ േക്ലാസ് ചെയ്യുമെന്നും അധികൃതർ അറിയിച്ചു. ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് ആദ്യം എന്ന രീതിയിലാണ് േസ്ലാട്ട് അനുവദിക്കുന്നത്. 19 വരെയാണ് രജിസ്ട്രേഷൻ തീയതി. എന്നാൽ, മത്സരാർഥികൾ തികഞ്ഞാൽ രജിസ്ട്രേഷൻ അവസാനിപ്പിക്കും. കഴിഞ്ഞ ദിവസം നടന്ന സ്നോ സ്പോർട്സിലും ദിവസങ്ങൾക്കുള്ളിൽ രജിസ്ട്രേഷൻ അവസാനിപ്പിച്ചിരുന്നു.

15 മുതൽ 60 വരെ വയസ്സുള്ളവർക്കും സംഘടനകൾക്കും പങ്കെടുക്കാം. സാമൂഹിക അകലം പാലിച്ച് അഞ്ചുപേർ വീതമുള്ള ഗ്രൂപ്പുകളായായിരിക്കും മത്സരം. ഫിനിഷ് ചെയ്യുന്ന എല്ലാവർക്കും മെഡലും സുവനീർ ടീഷർട്ടും ലഭിക്കും. കാണികളെ അനുവദിക്കില്ല. മത്സരാർഥികളുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും പ്രവേശിപ്പിക്കില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE Newssports councilgulf news
Next Story