Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസ്പെഷൽ...

സ്പെഷൽ ഒളിമ്പിക്സ് : മനക്കരുത്തിെൻറ മഹാമേളക്ക് ഇന്ന് കൊടിയേറ്റം

text_fields
bookmark_border
സ്പെഷൽ ഒളിമ്പിക്സ് : മനക്കരുത്തിെൻറ മഹാമേളക്ക് ഇന്ന് കൊടിയേറ്റം
cancel
camera_alt????????? ???.?????.????????? ????????????????? ????????????????????????? ?????????? ????????????????? ????????? ??????????

അബൂദബി: തളരാത്ത മനോവീര്യത്താൽ പരിശീലിച്ചെടുത്ത കഴിവുകളുമായി സ്പെഷൽ ഒളിമ്പ ിക്സ് താരങ്ങൾ ആത്മവിശ്വാസത്തിെൻറ ട്രാക്കിലേക്ക്. 200ഒാളം രാജ്യങ്ങളിൽനിന്നുള്ള 75 00ലധികം താരങ്ങൾ മാറ്റുരക്കുന്ന കായിക-മാനവിക മേളക്കാണ് വ്യാഴാഴ്ച അബൂദബിയിൽ തുട ക്കമാകുന്നത്. ട്രാക്കിലും ഫീൽഡിലുമായി 24 ഇനങ്ങളിലാണ് മത്സരം.
വ്യാഴാഴ്ച വൈകുന്നേ രം നാലിന് അബൂദബി സായിദ് സ്പോർട്സ് സിറ്റിയിലാണ് ഉദ്ഘാടന ചടങ്ങുകൾ ആരംഭിക ്കുക. മാർച്ച് നാലിന് ഫുജൈറയിൽ ആരംഭിച്ച ദീപശിഖ പ്രയാണം ഉദ്ഘാടന വേദിയിൽ സമാപിക ്കും. ഉദ്ഘാടന ദിവസവും സമാപന ചടങ്ങുകൾ നടക്കുന്ന മാർച്ച് 21നും മത്സരങ്ങളില്ല.
മാർച്ച് 15 മുതൽ 20 വരെയാണ് മത്സരങ്ങൾ അരങ്ങേറുക. അബൂദബിയിൽ ഏഴും ദുബൈയിൽ രണ്ടും മത്സരവേദികളാണുള്ളത്. അബൂദബിയിൽ നാഷനൽ എക്സിബിഷൻ സെൻറർ, അൽ ഫോർസാൻ ഇൻറർനാഷനൽ റിസോർട്ട്, കോർണീഷ് ബീച്ച്, യാസ് ലിങ്ക് ഗോൾഫ് ക്ലബ്, യാസ് മറീന സർക്യൂട്ട്, സെയ്ലിങ് ആൻഡ് യാച്ച് ക്ലബ് എന്നിവിടങ്ങളിലാണ് മത്സരം.
ദുബൈ പൊലീസ് സ്റ്റേഡിയത്തിൽ അത്ലറ്റിക്സും ഹംദാൻ സ്പോർട്സ് കോംപ്ലക്സിൽ അക്വാട്ടിക്സും അരങ്ങേറും.

14 ഇനങ്ങളിൽ ഇന്ത്യ
ആതിഥേയരായ യു.എ.ഇ കഴിഞ്ഞാൽ മേളയിൽ ഏറ്റവും കൂടുതൽ കായികതാരങ്ങളെ പെങ്കടുപ്പിക്കുന്നത് ഇന്ത്യയാണ്.
284 കായികതാരങ്ങളാണ് ഇന്ത്യക്കുവേണ്ടി മത്സരിക്കുക. 71 പരിശീലകരും 15 ഒഫീഷ്യലുകളടക്കം 370 പേരാണ് ഇന്ത്യൻ സംഘത്തിലുള്ളത്. അത്ലറ്റിക്സ്, സൈക്ലിങ്, ബാഡ്മിൻറൺ, ബാസ്കറ്റ് ബാൾ, ഫുട്ബാൾ, ഫുട്സാൽ, ഗോൾഫ്, ഹാൻഡ്ബാൾ, ജുഡോ, റോളർ സ്േകറ്റിങ്, ടേബ്ൾ ടെന്നീസ്, വോളിബാൾ, നീന്തൽ, ഭാരോദ്വഹനം ഇനങ്ങളിലാണ് ഇന്ത്യ ഇറങ്ങുന്നത്.
ഇന്ത്യ 350 മെഡൽ വരെ നേടുമെന്ന് ഇന്ത്യൻ സംഘത്തെ നയിക്കുന്ന സ്പെഷൽ ഒളിമ്പിക്സ് ഭാരത് നാഷനൽ സ്പോർട്സ് ഡയറക്ടർ വിക്ടർ ആർ. വാസ് പ്രത്യാശ പ്രകടിപ്പിക്കുന്നു.
മത്സരം വീക്ഷിക്കാൻ എല്ലാ മത്സരവേദികളിലേക്കും സൗജന്യ പ്രവേശനം അനുവദിക്കും.
ഉദ്ഘാടന^സമാപന ചടങ്ങുകളിലേക്ക് മാത്രമേ ടിക്കറ്റുള്ളൂ. ഒളിമ്പിക്സ് മത്സരങ്ങൾ ഇ.എസ്.പി.എന്നും അബൂദബി മീഡിയയും ചേർന്ന് തത്സമയ സംപ്രേഷണം നടത്തും. ഉദ്ഘാടന^സമാപന പരിപാടികളുടെയും സംപ്രേഷണമുണ്ടാകും. അബൂദബി സ്പോർട്സിെൻറ വിവിധ ചാനലുകളിലും മത്സരങ്ങൾ സംപ്രേഷണം ചെയ്യും.
മേളയുടെ ഒൗദ്യോഗിക യു ട്യൂബ് ചാനലായ ‘സ്പെഷൽ ഒളിമ്പിക്സ് വേൾഡ് ഗെയിംസ് എ.ഡിയിലും മത്സരങ്ങൾ ലഭ്യമാകും.
മത്സരത്തിെൻറ സമ്പൂർണ ഷെഡ്യൂൾ ‘വേൾഡ് ഗെയിംസ് അബൂദബി’ ആപ്ലിക്കേഷനിൽ ലഭിക്കും. ഗൂഗ്ൾ പ്ലേ സ്റ്റോറിൽനിന്നും ആപ് സ്റ്റോറിൽനിന്നും ഇൗ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാം. www.meetthedetermined.com വെബ്ൈസറ്റിലും ഷെഡ്യൂൾ ലഭിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Special Olympics
News Summary - special olympics
Next Story