Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസ്നേഹ സ്പർശം പദ്ധതി...

സ്നേഹ സ്പർശം പദ്ധതി ഹൃദ്യം; ഇവർ സാഫല്യത്തിെൻറ കൊടുമുടിയിൽ

text_fields
bookmark_border
സ്നേഹ സ്പർശം പദ്ധതി ഹൃദ്യം; ഇവർ സാഫല്യത്തിെൻറ കൊടുമുടിയിൽ
cancel
camera_alt????????? ????????? ??????????????? ???????? ???????? ??????????????? ??.??.??????????????? ????????????????? ??????????? ????? ????????? ??????? ????????????? ??????? ????????????????????????

അബൂദബി: അൽഐനിലെ 4098 അടി ഉയരത്തിലുള്ള ജബൽ ഹഫീത്ത് പർവത ശിഖരത്തിെൻറ നെറുകയിലെത് തി മനംകുളിർക്കുന്ന കാഴ്ചകൾ ആസ്വദിക്കുേമ്പാൾ അവരുടെ കണ്ണുകൾ നിറഞ്ഞു-സങ്കടം കൊണ ്ടല്ല, ആഗ്രഹങ്ങൾ സാധ്യമാകുന്ന അത്ഭുതകരമായ വഴികളെക്കുറിച്ചാലോചിച്ച്. അബൂദബി മ ലയാളി സമാജത്തിെൻറ സ്‌നേഹസ്പർശം പദ്ധതി പ്രകാരമാണ് പ്രവാസികളുടെ മാതാപിതാക്ക ൾ യു.എ.ഇയിലെത്തിയത്. ഗ്രീൻ മുബസ്സറയിലെ ഹരിത മനോഹരക്കാഴ്ചകളും തടാക ഭംഗിയുമൊക്ക െ ആസ്വദിച്ചാണ് ഹരിത നഗരിയിൽനിന്ന് തിങ്കളാഴ്ച രാത്രി സംഘം അബൂദബിയിലേക്ക് തിരിച ്ചത്.

ചൊവ്വാഴ്ച രാവിലെ ദുബൈ ബുർജ് ഖലീഫ ഉൾപ്പെടെയുള്ള വിവിധ സ്ഥലങ്ങൾ സന്ദർശിക്ക ും. അബൂദബി നഗരത്തിലെ ബ്രേക്ക് വാട്ടർ, കോർണിഷ് ഉൾപ്പെടെ വിവിധ സ്ഥലങ്ങൾ ബുധനാഴ്ച പകൽ സന്ദർശിക്കും. രാത്രി എട്ടിന് അബൂദബി മലയാളി സമാജം ഒരുക്കുന്ന മെംബേഴ്സ് നൈറ്റിൽ മാതാപിതാക്കളെ ആദരിക്കും. സമാജത്തിലെ വിവിധ സംഘടനകൾ ചേർന്ന് ഇവർക്ക് സമ്മാനങ്ങളും നൽകും. ജെമിനി സർക്കസ് ഉടമ ജെമിനി ശങ്കരനും ചടങ്ങിലുണ്ടാവും. വ്യാഴാഴ്ച ശൈഖ് സായിദ് മസ്ജിദ് സന്ദർശിക്കും. അന്ന് ലുലു കാപ്പിറ്റൽ മാളിൽ നടക്കുന്ന സമ്മാന പദ്ധതിയിലും ഇവർ പങ്കെടുക്കും.

പട്ടാമ്പി താലൂക്കിലെ തിരുവേകപ്പുറയിലെ മുട്ടേക്കാട്ടിൽ അബ്ദുല്ലക്കുട്ടി (81), ഭാര്യ പട്ടന്മാർതൊടി സുബൈദ (71), കോട്ടയം നെടുങ്കുന്നം കറുകച്ചാലിനു സമീപം ഓടലുംമൂട് സ്വദേശി രാജപ്പൻ കുട്ടപ്പൻ (73), ഭാര്യ ശാന്തമ്മ (63), എടപ്പാൾ കാലടിത്തറ കളരിക്കൽ സുകുമാരൻ (67), ഭാര്യ സുകപുരത്ത് വീട്ടിൽ സതി (56), കുന്നംകുളത്തിനടുത്ത് പന്നിത്തടം ചിരമങ്ങാട് മടപ്പാട്ടുപറമ്പിൽ സെയ്ദാലി ഉമ്മർ (57), ഭാര്യ മിസ്രിയ ഉമ്മർ (45), കോതമംഗലം പാറുക്കുട്ടിയമ്മ (66) എന്നിവരാണ് ശനിയാഴ്ച പുലർച്ച നെടുമ്പാശ്ശേരിയിൽനിന്ന് അബൂദബിയിലെത്തിയത്. പെരുമ്പാവൂർ കാഞ്ഞിരത്തുങ്കൽ വർക്കി പൗലോസ് (69), ഭാര്യ ഏലിയാമ്മ മാളിയേക്കൽ പൗലോസ് (65) എന്നിവർ ചൊവ്വാഴ്ച ഷാർജ വിമാനത്താവളത്തിലെത്തി ഈ സംഘത്തോടൊപ്പം ദുബൈ ടൂറിൽ പങ്കെടുക്കും.

പട്ടാമ്പി ജി.എം.എൽ.പി. സ്‌കൂളിൽനിന്ന് 24 വർഷം മുമ്പ് റിട്ടയർ ചെയ്ത അബ്ദുല്ലക്കുട്ടി മാസ്റ്ററാണ് സംഘത്തിലെ സീനിയർ. ഗൾഫിൽ ആദ്യമായാണെത്തുന്നത്. പ്രവാസി മലയാളികൾ വളരെ സ്‌നേഹമുള്ളവരാണെന്നും മക്കളോടുള്ള സ്‌നേഹത്തോടും വാൽസല്യത്തോടെയുമാണ് അബൂദബി മലയാളി സമാജം പ്രസിഡൻറ് ഷിബു വർഗീസിെൻറ നേതൃത്വത്തിലെ ഭാരവാഹികൾ തങ്ങളെ എല്ലാ സ്ഥലത്തും കൊണ്ടുപോകുന്നതെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു. സ്വപ്ന ലോകത്തെത്തിയ പോലെയാണ് ഓരോ കാഴ്ചകളും ആസ്വദിക്കുന്നതെന്നാണ് എടപ്പാളിൽനിന്നുള്ള സതി പറയുന്നത്.

മുംബൈയിൽ തയ്യൽക്കാരനായി 39 വർഷമായി ജോലിചെയ്യുന്ന മടപ്പാട്ടു പറമ്പിൽ ഉമ്മർ പലവട്ടം ഗൾഫിൽ ജോലിതേടിയെത്താൻ പാസ് പോർട്ടെടുത്തെങ്കിലും അവസരം തേടി വന്നത് ഇപ്പോഴാണ്. കോട്ടയം നെടുങ്കുന്നം കരുകച്ചാൽ ഓടാലുംമൂട് രാജപ്പനെ നാട്ടുകാർ തങ്ങളുടെ പ്രതിനിധിയായാണ് യാത്രയയച്ചത്. ഗൾഫിലെ കാഴ്ചകൾ കാണാൻ അവസരമൊരുക്കിയതിന് മലയാളി സമാജത്തിന് നന്ദി പറയാൻ വാക്കുകളില്ലെന്ന് രാജപ്പനും ശാന്തമ്മയും ഒരേ സ്വരത്തിൽ പറയുന്നു.

ജബൽ അലിയിൽ ജോലിചെയ്യുന്ന മകളുടെ അടുക്കൽ എത്താൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌ന സാക്ഷാത്കാരമായതായി കോതമംഗലം തൃക്കാരിയൂർ മഹാദേവക്ഷേത്രത്തിനു സമീപത്തെ പുഷ്പമംഗലത്ത് പാർവതി പറയുന്നു. ഇവിടെയുള്ളവർ നൽകുന്ന സ്വീകരണം ഒട്ടും പ്രതീക്ഷിച്ചതല്ല. ഞങ്ങൾ പ്രായമായവർക്കു ലഭിക്കുന്ന പരിപാലനവും സ്വീകരണവും ജീവിതത്തിൽ വലിയ സന്തോഷമാണ് പകരുന്നത്. എല്ലാവർക്കും ഈ സന്തോഷത്തിനു തിരിച്ചു കൊടുക്കാനുള്ളത് വലിയൊരു നമസ്‌കാരം മാത്രം.

മലയാളി സമാജം പ്രസിഡൻറ് ഷിബു വർഗീസ്, ജനറൽ സെക്രട്ടറി പി.കെ. ജയരാജ്, വെൽെഫയർ കമ്മിറ്റി സെക്രട്ടറി നസീർ പെരുമ്പാവൂർ, സഹിഷ്ണുത വിഭാഗം കോഓഡിനേറ്റർ മൊയ്തീൻ അബ്ദുൽ അസീസ്, മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവർ സ്നേഹ സ്പർശത്തിനെത്തിയവർക്കുള്ള കാഴ്ചകൾ കാണിക്കാനും സൗകര്യങ്ങൾ ഒരുക്കാനും നേതൃത്വം നൽകുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newssnehasprsam
News Summary - snehasprsam-uae-gulf news
Next Story