മുഖ്യമന്ത്രി ദുബൈയില്‍ സ്മാർട് പൊലീസ് സ്റ്റേഷൻ സന്ദർശിച്ചു; കേരളത്തിൽ നടപ്പാക്കാൻ നിർദേശം
text_fieldsദുബൈ: ദുബൈ ജുമൈറയിലെ പൊലീസുകാരില്ലാത്ത പൊലീസ്സ്റ്റേഷൻ മുഖ്യമന്ത്രി പിണറായി വ ിജയൻ സന്ദർശിച്ചു. ശനിയാഴ്ച രാവിലെയായിരുന്നു സന്ദർശനം. സമാനമായ രീതിയിൽ കേരളത് തിലും സ്മാർട് പൊലീസ് സ്റ്റേഷൻ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനാവശ്യമായ സംവിധാനം ഒരുക്കാന്‍ സംസ്ഥാനത്തെ ഐ.ടി. സെക്രട്ടറിക്കും ഡി.ജി.പിക്കും നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു. സാേങ്കതിക ഉപദേശം നൽകുന്നതിന് ദുബൈയിൽ നിന്ന് ഉന്നത പൊലീസ് സംഘത്തെ കേരളത്തിലേക്ക് ക്ഷണിച്ചിട്ടുമുണ്ട്. ഇതുവരെ അഞ്ച് ഭാഷകളില്‍ മാത്രമായിരുന്നു ദുബൈ സ്മാര്‍ട് പോലീസ് സ്റ്റേഷെൻറ പ്രവര്‍ത്തനം. തെൻറ ആവശ്യം പരിഗണിച്ച് മലയാളം കൂടി ഉള്‍പ്പെടുത്താന്‍ ദുബൈ പോലീസ് മേധാവി സന്നദ്ധത അറിയിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദുബൈ പൊലീസ് മേധാവി മേജർ ജനറൽ അബ്ദുല്ല ഖാലിദ് അൽ മറി, ബ്രിഗേഡിയർ അബ്ദുല്ല ഖാദിം, യൂസുഫലി എം.എ., ജോൺ ബ്രിട്ടാസ് എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. പൊലീസ് ഉദ്യോഗസ്ഥർ ആരുമില്ലാത്ത ദുബൈയിലെ പൊലീസ് സ്റ്റേഷൻ പൂർണ്ണമായും കമ്പ്യൂട്ടർ നിയന്ത്രിതമായാണ് പ്രവർത്തിക്കുന്നത്. ആഴ്ചയിൽ എല്ലാ ദിവസവും 24 മണിക്കൂറും സേവനം ലഭ്യമാണ്. ട്രാഫിക്കും കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട 27 തരം സേവനങ്ങളും മറ്റ് തരത്തിലുള്ള 33 ഇനം സേവനങ്ങളും ഇവിടെ നിന്ന് ലഭിക്കും.
ക്രിമിനൽ കേസ് കൊടുക്കുക, വിവിധ സർട്ടിഫിക്കറ്റുകളും പെർമിറ്റുകളും നേടുക, കളഞ്ഞുപോയ സാധനങ്ങളെക്കുറിച്ച് പരാതി നൽകുക എന്നിവയൊക്കെ ഇൗ സ്റ്റേഷൻ വഴി ചെയ്യാം. കളഞ്ഞുകിട്ടിയ സാധനങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ഇവിടെ നൽകാം. ഇത്തരം സാധനങ്ങൾ നിക്ഷേപിക്കാനുള്ള പെട്ടിയും സജ്ജമാക്കിയിട്ടുണ്ട്. എമിറേറ്റ് െഎഡി, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട് എന്നിവയിൽ ഏതെങ്കിലുമൊന്ന് ഉപയോഗിച്ച് രജിസ്റ്റർ ചെയ്ത ശേഷം കമ്പ്യൂട്ടറിലെ നിർദേശങ്ങൾ അനുസരിച്ച് സേവനങ്ങൾ തെരഞ്ഞെടുക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.