ഖോർഫക്കൻ -ഷീസ് ജലപാത സ്ഥാപിക്കാൻ ശൈഖ് സുൽത്താെൻറ ഉത്തരവ്
text_fieldsഷാർജ: ഖോർഫക്കാനിൽനിന്ന് ഷീസിലേക്ക് ജലപാത പദ്ധതി ആരംഭിക്കാൻ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉത്തരവിട്ടു. ഷാർജ ഇലക്ട്രിസിറ്റി, വാട്ടർ ആൻഡ് ഗ്യാസ് അതോറിറ്റിക്കാണ്(സേവ) നിർമാണ ചുമതല. പദ്ധതിയുടെ ട്രയൽ ഓപറേഷൻ ഞായറാഴ്ച ആരംഭിച്ചു. 24 കിലോമീറ്റർ നീളവും 300 മില്ലിമീറ്റർ വ്യാസവുമുള്ള വാട്ടർലൈൻ ഖോർഫക്കാൻ സ്ട്രീറ്റിലെ തുരങ്കങ്ങളിലൂടെ കടന്നുപോകുമെന്ന് ഷാർജ റേഡിയോയിലും ടി.വിയിലും തത്സമയം സംപ്രേക്ഷണം ചെയ്ത ഡയറക്ട് ലൈൻ പ്രോഗ്രാമിൽ ഖോർഫക്കാൻ സേവ ഡയറക്ടർ അഹമ്മദ് അൽ മുല്ല പറഞ്ഞു. പ്രദേശത്തിെൻറ വ്യത്യസ്ത രീതിയിലുള്ള ഉയർച്ച- താഴ്ച്ചകൾ കാരണം ടാങ്കുകളും മൂന്ന് പമ്പിങ് സ്റ്റേഷനുകളും സ്ഥാപിക്കേണ്ടി വന്നു. പദ്ധതിയുടെ ആദ്യ ഘട്ടം അൽ റാഫിസ അണക്കെട്ടിലെത്തും. മൂന്നാമത്തെ സ്റ്റേഷൻ അൽ മുൽതഖ ടണലിന് മുന്നിലാണ്. ഓരോ സ്റ്റേഷനിലും മൂന്ന് പമ്പുകളാണുള്ളത്. ആദ്യ സ്റ്റേഷനിൽ രണ്ട് ടാങ്കുകളുണ്ട്. ഓരോന്നിെൻറയും ശേഷി 300,000 ഗാലൻ ആണ്. രണ്ടാമത്തെയും മൂന്നാമത്തെയും സ്റ്റേഷനുകളിൽ മൂന്ന് പമ്പുകൾ വീതമുണ്ട്. ഖോർഫക്കാനിൽനിന്ന് ഷാർജയിലേക്കുള്ള പാതിവഴിയിൽ സ്ഥിതിചെയ്യുന്ന അൽ മുൽതഖ തുരങ്കത്തിനുശേഷം 300,000 ഗാലൻ പ്രധാന ടാങ്കും ഷീസിന് മുമ്പ് 100,000 ഗാലൻ ടാങ്കും ഉണ്ടെന്ന് സേവ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.