Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഖൂസ് ആർട്സ്...

ഖൂസ് ആർട്സ് ഫെസ്റ്റ് സന്ദർശിച്ച് ശൈഖ് മുഹമ്മദ്

text_fields
bookmark_border
ഖൂസ് ആർട്സ് ഫെസ്റ്റ് സന്ദർശിച്ച് ശൈഖ് മുഹമ്മദ്
cancel
camera_alt

ഖൂസ് ആർട്സ് ഫെസ്റ്റ് സന്ദർശിക്കുന്ന ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം

Listen to this Article

ദുബൈ: ഖൂസ് ആർട്സ് ഫെസ്റ്റിൽ പങ്കെടുത്തവർ അപ്രതീക്ഷിതമായി ആ അതിഥിയെ കണ്ട് അമ്പരന്നു. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്‍റെ സന്ദർശനമാണ് നിവാസികളിലും സന്ദർശകരിലും ഒരുപോലെ അമ്പരപ്പുളവാക്കിയത്. ശനിയാഴ്ച രാവിലെയാണ് ഖൂസ് ആർട്സ് ഫെസ്റ്റിവൽ നടക്കുന്ന അൽസർക്കൽ അവന്യൂവിൽ അപ്രതീക്ഷിതമായി വി.വി.ഐ.പി സന്ദർശനം നടത്തിയത്. സുവർണ നിറമുള്ള കന്ദൂറയണിഞ്ഞ് കൈയിൽ ചൂരൽ വടിയുമായി എത്തിയ ശൈഖ് മുഹമ്മദിനെ കണ്ട് കുട്ടികൾ ഉൾപ്പെടെയുള്ളവർ മുന്നോട്ടുവന്ന് അഭിവാദ്യം അർപ്പിച്ചു.

സന്ദർശന വേളയിൽ അദ്ദേഹം നിരവധി സ്ഥാപനങ്ങൾ സന്ദർശിക്കുകയും അവിടെയുള്ള കുട്ടികളുമായി സംവദിക്കുകയും ചെയ്തു. മുതിർന്ന നിരവധി ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. രാവിലെ 11 മണിയോടെ എത്തിയ അദ്ദേഹം അൽപനേരം അവിടെ ചെലവഴിച്ച ശേഷമാണ് മടങ്ങിയത്.

ഇതിന്‍റെ വിഡിയോയും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. മേഖലയിലെ സാഹിത്യപരമായ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതിനായി വളർന്നു വരുന്ന കലാകാരന്മാരെ ഒരുമിച്ച് കൊണ്ടുവരുന്ന വാർഷിക പരിപാടിയാണ് രണ്ട് ദിവസങ്ങളിലായി നടന്നുവരുന്ന ഖൂസ് ആർട്സ് ഫെസ്റ്റ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - Sheikh Mohammed visits Khus Arts Fest
Next Story