‘അഡിഹെക്സ്’ സന്ദർശിച്ച് ശൈഖ് ഹംദാൻ
text_fieldsശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ‘അഡിഹെക്സ്’ സന്ദർശിക്കുന്നു
അബൂദബി: 22ാമത് അബൂദബി അന്താരാഷ്ട്ര ഹണ്ടിങ് ആന്‍ഡ് ഇക്വസ്ട്രിയന്‍ എക്സിബിഷൻ (അഡിഹെക്സ്) സന്ദർശിച്ച് ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം.മേളയുടെ ആദ്യ ദിനമായ ശനിയാഴ്ചയാണ് അദ്ദേഹം പ്രദർശനം കാണാനെത്തിയത്. പ്രാദേശിക, അന്താരാഷ്ട്ര പങ്കാളികൾ പ്രദർശിപ്പിച്ചിട്ടുള്ള പുതിയ ഉൽപന്നങ്ങളും സംരംഭങ്ങളും പരിശോധിച്ച അദ്ദേഹം, മേള കേവലമൊരു സാംസ്കാരിക, കായിക പരിപാടി മാത്രമല്ലെന്നും ഏത് രൂപത്തിലാണ് നാം പൈതൃകത്തെ സംരക്ഷിക്കുകയും അടുത്ത തലമുറക്ക് കൈമാറുകയും ചെയ്യുന്നതെന്ന് കാണിക്കുന്നതുമാണെന്ന് പ്രസ്താവിച്ചു.
പ്രദർശനം നമ്മുടെ പൂർവികരുടെ പൈതൃകം അടയാളപ്പെടുത്തുന്നതും ഇമാറാത്തി യുവത്വത്തിന്റെ സർഗാത്മകതയെ ഉയർത്തിപ്പിടിക്കുന്നതുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.‘മെന’ മേഖലയിലെ ഏറ്റവും ബ്രഹത്തായ പ്രദര്‍ശനമാണ് അല്‍ ദഫ്റ റീജ്യനിലെ ഭരണാധികാരിയുടെ പ്രതിനിധിയും എമിറേറ്റ്സ് ഫാല്‍കണേഴ്സ് ക്ലബ് ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ സായിദ് ആല് നഹ്യാന്റെ രക്ഷാകര്തൃത്വത്തിന് കീഴില്‍ അഡ്നക് സെന്ററില്‍ ആരംഭിച്ചത്. ഇതുവരെ നടന്ന എക്സിബിഷനുകളില്‍ വെച്ചേറ്റവും വലിയതാണ് ഇത്തവണത്തേത്.
92,000 ചതുരശ്ര മീറ്ററിലാണ് ഇത്തവണത്തെ ഒമ്പത് ദിവസം നീളുന്ന അഡിഹെക്സ് വേദി. മുന്‍ തവണത്തേതിനെക്കാള്‍ ഏഴ് ശതമാനമാണ് വിസ്തൃതി ഇത്തവണ വര്‍ധിപ്പിച്ചിരിക്കുന്നത്.പുതിയ 11 രാജ്യങ്ങളടക്കം 68 രാജ്യങ്ങളാണ് ഇത്തവണ അഡിഹെക്സില്‍ പങ്കെടുക്കുന്നത്. എല്ലാ ദിവസവും രാവിലെ 11 മുതല്‍ രാത്രി 10 വരെയാണ് പ്രദര്‍ശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

