Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅസ്ഥിരത...

അസ്ഥിരത സൃഷ്ടിക്കുന്നത് മിന മേഖലയുടെ വികസന ലക്ഷ്യങ്ങൾ തടയാൻ ശ്രമിക്കുന്നവ ർ -ശൈഖ് അബ്ദുല്ല

text_fields
bookmark_border
അസ്ഥിരത സൃഷ്ടിക്കുന്നത് മിന മേഖലയുടെ വികസന ലക്ഷ്യങ്ങൾ തടയാൻ ശ്രമിക്കുന്നവ   ർ  -ശൈഖ് അബ്ദുല്ല
cancel
camera_alt?????? ???????????????? ??????????? ????????????? ????????????? ????????????

അബൂദബി: മിഡിലീസ്റ്റ്-നോർത്ത് ആഫ്രിക്കയുടെ (മിന) വികസന ലക്ഷ്യങ്ങൾക്കും സ്വപ്ന ങ്ങൾക്കും തടസ്സം വരുത്താൻ ഉദ്ദേശിക്കുന്നവർ അവരുടെ പിന്തിരിപ്പനും തീവ്രവുമായ നി ലപാടുകൾ കൊണ്ട് മേഖലയിൽ അസ്ഥിരത പടർത്തുകയാണെന്ന് യു.എ.ഇ വിദേശകാര്യ–അന്താര ാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ. മേഖലയിൽ നാശം വിതക്കാൻ ഉദ്ദേശിക്കുന്ന ഫാഷിസ്റ്റ് ഭരണകൂടങ്ങളെ സമാധാന വഴികളിലൂടെയും സഹിഷ്ണുത മുല്യ ങ്ങളിലുടെയും നേരിടുന്നതിന് ബൾഗേറിയയെ പോലുള്ള സൗഹൃദ രാഷ്ട്രങ്ങളെ തങ്ങൾ ആശ്രയിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ബൾഗേറിയൻ തലസ്ഥാനമായ സോഫിയയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ശൈഖ് അബ്ദുല്ല ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ബൾഗേറിയൻ ഉപ പ്രധാനമന്ത്രി എകതെരീന സഹാറിവയും വാർത്താസമ്മേളനത്തിൽ പെങ്കടുത്തു.

അറേബ്യൻ ഉൾക്കടലിലും ഒമാൻ ഉൾക്കടലിലുമുണ്ടായ കപ്പലാക്രമണങ്ങൾ, സൗദി അറേബ്യയിലെ രണ്ട് ഇന്ധന സ്റ്റേഷനുകളിലും അബ്ഹ അന്താരാഷ്ട്ര വിമാനത്താവളത്തിലുമായി ഹുത്തികൾ നടത്തിയ ആക്രമണങ്ങൾ എന്നിവ മന്ത്രി പരാമർശിച്ചു. ലോകത്തിന് അത്യാവശ്യമായ എണ്ണയും വാതകവും ഉൾപ്പെടെ നിരവധി േസ്രാതസ്സുകളുള്ള സങ്കീർണ മേഖലയിലാണ് തങ്ങളുള്ളത്. ഇൗ സ്രോതസ്സുകൾ സുരക്ഷിതമായി നിലനിർത്തുകയും ആഗോള സമ്പദ് വ്യവസ്ഥയുടെ സുസ്ഥിരത ഉറപ്പുവരുത്തുകയുമാണ് തങ്ങൾക്ക് വേണ്ടത്. തങ്ങളുടെ ജനങ്ങളുടെയും സമ്പദ് വ്യവസ്ഥകളുടെയും സുരക്ഷയും പ്രധാനമാണെന്ന് ശൈഖ് അബ്ദുല്ല പറഞ്ഞു.

യു.എ.ഇയുടെ സമുദ്ര പരിധിയിൽ നാല് എണ്ണക്കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങൾ അത്യാധുനിക സാേങ്കതികവിദ്യകൾ ഉപയോഗിച്ച് വെള്ളത്തിന് അടിയിൽ വെച്ച് നടത്തിയ സ്ഫോടനങ്ങളിലൂടെയാണെന്ന് സഖ്യരാജ്യങ്ങൾക്കൊപ്പം തങ്ങൾക്ക് തെളിവ് ലഭിച്ചിട്ടുണ്ട്. രാഷ്ട്രങ്ങൾക്കല്ലാത്ത അനധികൃത സംഘങ്ങൾക്ക് ഇതിനുള്ള ശേഷിയില്ല. ഒരു രാഷ്ട്രം ആസൂത്രിതമായി നടത്തിയ പ്രക്രിയകളാണ് ഇത്. എന്നാൽ, ഒരു പ്രത്യേക രാജ്യത്തെ ചൂണ്ടിക്കാണിക്കാൻ തെളിവ് അപര്യാപ്തമാണെന്നും അദ്ദേഹം പറഞ്ഞു.

കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായ സ്ഥലം സാമ്പത്തിക^ഭൂരാഷ്ട്രതന്ത്ര പ്രാധാന്യമുള്ളതാണ്. എണ്ണയുടെ ആഗോള വിതരണത്തെ തടസ്സപ്പെടുത്തുന്നതിലേക്ക് നയിക്കുന്നതാണ് ഇൗ ആക്രമണങ്ങൾ. മേഖലയെ സംഘർഷമുക്തമാക്കുന്നതിന് നാമെല്ലാവരും ഒന്നിച്ച് പ്രയത്നിക്കണം. ഇറാനും വൻശക്തി രാജ്യങ്ങളും തമ്മിലുണ്ടാക്കിയ ആണവകരാറിൽ രണ്ട് പ്രധാന പോരായ്മകളുണ്ടായിരുന്നുെവന്ന് ശൈഖ് അബ്ദുല്ല വ്യക്തമാക്കി. കരാറുമായി ബന്ധപ്പെട്ട സംഭാഷണങ്ങളിൽ മേഖലയിലെ രാജ്യങ്ങളുടെ അഭാവമാണ് ഇതിലൊന്ന്. ഇറാെൻറ ബാലിസ്റ്റിക് മിസൈൽ ശേഷിയും അയൽരാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളിലുള്ള ഇടപെടലും കരാർ പരിഗണിച്ചില്ലെന്നതാണ് രണ്ടാമത്തേത്.

മേഖലയിലെ ഒാരോ രാജ്യവും ഒന്നിച്ച് പ്രവർത്തിക്കുേമ്പാഴാണ് യഥാർഥ സുരക്ഷയും സുസ്ഥിരതയും കൈവരിക്കാനാവുക. തങ്ങളുടെ മേഖല ലോകത്തിെൻറ മുഖ്യ ഉൗർജ വിതരണക്കാരാണ്. തങ്ങളുടെ സുരക്ഷയും സുരക്ഷിതത്വവും എല്ലാവരുടെയും സമൃദ്ധിയും സുസ്ഥിരതയും ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ശൈഖ് അബ്ദുല്ലയുടെ ബൾഗേറിയൻ സന്ദർശനത്തെ എകതെരീന സഹാറീവ സ്വാഗതം ചെയ്തു. യു.എ.ഇയുമായി വിവിധ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുന്നതിൽ ബൾഗേറിയ ശ്രദ്ധ പുലർത്തുന്നുവെന്ന് അവർ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsSheikh Abdullah
News Summary - sheikh abdullah-uae-gulf news
Next Story