Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാർജ...

ഷാർജ മരുഭൂനാടകോത്സവം: അൽ ഫസാ നാടകം ശ്രദ്ധേയമായി

text_fields
bookmark_border
ഷാർജ മരുഭൂനാടകോത്സവം: അൽ ഫസാ നാടകം ശ്രദ്ധേയമായി
cancel

ഷാർജ: നാലാമത് മരുഭൂ നാടകോത്സവത്തോടനുബന്ധിച്ച് ഷാർജ നാഷണൽ തിയ്യറ്റർ അവതരിപ ്പിച്ച ഫസാ നാടകം ശ്രദ്ധേയമായി. നിരവധി കഥാപാത്രങ്ങളാണ് നാടകത്തിൽ അണിനിരന്നത്. അറ ബ് സാമൂഹിക ജീവിതതിെൻറ രസമുകുളങ്ങൾ കോർത്തിണക്കിയ നാടകത്തിെൻറ രചന നിർവ്വഹിച്ചത് സുൽത്താൻ ആൽ നയാദിയും സംവിധാനം ചെയ്തത് മുഹമ്മദ് ആൽ അംറിയുമായിരുന്നു. ഷാർജ സാംസ്കാരിക വകുപ്പ് ഒരുക്കിയ നാടകോത്സവത്തിൽ യു.എ.ഇക്ക് പുറമെ, ഒമാൻ, മൗറിത്താനിയ, ഈജിപ്ത്, തുനീഷ്യ എന്നീ രാജ്യങ്ങളും പങ്കെടുക്കുന്നു. മലീഹ ജീല്ലയിലെ അൽ കുഹൈഫ് പ്രദേശമാണ് അരങ്ങാക്കിയിരിക്കുന്നത്.


പീതവർണമാർന്ന മണൽ പരപ്പിൽ രാത്രിയുടെ വെളിച്ചത്തെയും ശബ്ദ തരംഗങ്ങളെയും പരമാവധി ഉപയോഗപ്പെടുത്തിയാണ് ഫസാ അരങ്ങേറിയത്. പ്രകൃതി തന്നെ രംഗപടമാകുന്ന നാടകത്തിലേക്ക് ജീവിതത്തിെൻറ സമസ്ത ഭാവങ്ങളും യാതൊരുവിധ ഏച്ചുകൂട്ടലുമില്ലാതെ കടന്നുവരുന്നു എന്നതാണ് മരുഭൂമിയിലെ നാടകങ്ങളെ വേറിട്ട് നിറുത്തുന്നത്. നവോത്ഥാന നാടക കാലഘട്ടങ്ങൾക്ക് യുറോപ്പ് വേദിയാകുന്നതിന് മുമ്പ് തന്നെ അറബ് മേഖലയിൽ അതിന് ശക്തമായ വേരോട്ടമുണ്ടായിരുന്നു എന്നാണ് ചരിത്രം. ഒട്ടും വൈകാതെ മാരിടൈം നാടകോത്സവങ്ങൾക്കും ഷാർജ തുടക്കം കുറിക്കുമെന്ന് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് ആൽ ഖാസിമി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newssharjah nadakolsavam
News Summary - sharjah nadakolsavam-uae-uae news
Next Story