Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാർജയിൽ...

ഷാർജയിൽ കുട്ടികളുടെ വായനോത്സവം

text_fields
bookmark_border
ഷാർജയിൽ കുട്ടികളുടെ വായനോത്സവം
cancel
camera_alt????????????????? ??? ??????????? ?????????

ഷാർജ: എ.ഡി. പത്താം പത്താം നൂറ്റാണ്ടിൽ പേർഷ്യയിൽ ജീവിച്ചിരുന്ന വിഖ്യാത മുസ്ലിം ജ്യോതി ശാസ്ത്ര പണ്ഡിതനാണ് അബ്ദുറഹ്മാൻ അൽ സൂഫി. പാശ്ചാത്യ ലോകത്ത് അൽ സോഫി എന്ന പേരിലാണ് അറി യപ്പെടുന്നത്. പ്രശസ്തരായ ഒൻപത് മുസ്ലിം ജ്യോതിശാസ്ത്രജ്ഞന്മാരിൽ ഒരാളായിരുന്നു ഇദ്ദേഹം. ഇദ്ദേഹത്തിെൻറ അറബിഭാഷയിൽ എഴുതിയ കിതാബ് സുവർ അൽ കവാകിബ് അൽ താബിത - ബുക് ക്‌ ഓഫ് ഫിക്സെഡ് സ്റ്റാർസ് എന്ന പുസ്തകം ജ്യോതിശാസ്ത്ര ചരിത്രത്തിലെ നാഴികക്കല്ലായി ക ണക്കാക്കുന്നു. ഈ പുസ്തകത്തിെൻറ കൈയെഴുത്തു പ്രതികളിലൊന്ന് പ്രദർശിപ്പിച്ചിട്ടുണ് ട് ഷാർജയിലെ കുട്ടികളുടെ വായനോത്സവത്തിൽ. കൃതിയെ കുറിച്ചുള്ള ലഘുവിവരണവും സമീപത് തുണ്ട്. ഈ കൃതിയുടെ രചനയ്ക്കുവേണ്ടി ഗ്രന്ഥകർത്താവ് മുഖ്യമായും അവലംബിച്ചത് ടോളമിയ ുടെ അൽമജെസ്റ്റ് എന്ന വിഖ്യാതകൃതിയെ ആയിരുന്നു.


നിരവധി നക്ഷത്രങ്ങളുടെ സ്ഥാ നം നിർണ്ണയിച്ച് കൃത്യമായി ഇദ്ദേഹം ഈ കൃതിയിൽ രേഖപ്പെടുത്തിയിരുന്നു. അറബികൾക്ക് ഗ്ര ീക്ക് ജ്യോതിശാസ്ത്ര തത്ത്വങ്ങൾ പരിചയപ്പെടുത്തുന്നതിൽ ഇദ്ദേഹം വഹിച്ച പങ്ക് നിസ്തുല മാണ്. ഗ്രീക്ക് ഭാഷയിൽ രചിക്കപ്പെട്ട നിരവധി ജ്യോതിശാസ്ത്ര ഗ്രന്ഥങ്ങൾ അറബിയിലേക്ക് വിവർത്തനം ചെയ്യുകയും പല നക്ഷത്ര രാശികൾക്കും സമാനമായ അറബിപദങ്ങളും ഇദ്ദേഹം നൽകി.ആൻഡ്രോമിഡ നെബുലയെ ആദ്യമായി തിരിച്ചറിഞ്ഞത് അൽ സൂഫിയായിരുന്നു. ഇദ്ദേഹത്തിെൻറ ബഹുമാനാർത്ഥം ചന്ദ്രനിലെ ഒരു ഗർത്തത്തിന് അസോഫി ഗർത്തം എന്ന് നാമകരണം ചെയ്തിട്ടുണ്ട്. 1960 സെപ്തംബർ 24നു കണ്ടെത്തിയ ഒരു ഛിന്നഗ്രഹത്തിന് ഇദ്ദേഹത്തിെൻറ പേരുമായി കൂട്ടിച്ചേർത്തു 12621 അൽ സുഫി എന്ന നാമകരണമാണ് നടത്തിയത്. ഭൂമിയുടെ തെക്കേ അർദ്ധ ഗോളത്തിൽ മാത്രം ദൃശ്യമായ ലാർജ്‌ മഗല്ലനിക് ക്ലൗഡ്‌ എന്ന ക്ഷീരപഥത്തിെൻറ സമീപ ഗാലക്സിയെ കുറിച്ച് ആദ്യം പ്രസ്താവിച്ചത് ഇദ്ദേഹത്തിെൻറ പുസ്തകങ്ങളിലാണ്.

കുട്ടികളെ അഭിരുചിക്ക് അനുസരിച്ച് വളർത്തണം –രാമേന്ദ്രകുമാർ
ഷാർജ: കുട്ടികളുടെ വായനോത്സവത്തിൽ അവരുടെ പ്രിയപ്പെട്ട നിരവധി എഴുത്തുകാരാണ് എത്തുന്നത്. കുട്ടികളുടെ മനസിലേക്ക് ഇറങ്ങി ചെന്ന് എഴുതുന്നവരായത് കൊണ്ട് രക്ഷിതാക്കളോട് നിരവധി കാര്യങ്ങൾ ഇവർക്ക് പറയുവാനുമുണ്ട്. വായനോത്സവത്തിൽ എത്തിയ പ്രശസ്ത ഇന്ത്യൻ ബാലസാഹിത്യകാരൻ രാമേന്ദ്ര കുമാർ മുന്നോട്ട് വെച്ച പ്രധാന നിർദേശം കുട്ടികളെ അവരുടെ അഭിരുചിക്കനുസരിച്ച് ജീവിക്കാൻ അനുവദിക്കുക എന്നതാണ്. രക്ഷിതാക്കളുണ്ടാക്കിയ ചട്ടക്കൂടിനുള്ളിൽ അവരെ പ്രതിഷ്ഠിക്കുമ്പോൾ, അവരുടെ മനസിൽ വളർന്ന് വന്ന് കൊണ്ടിരിക്കുന്ന വലിയ സ്വപ്നത്തെ നമ്മൾ നുളയിലെ നുള്ളികളയുകയാണ്. ഈ രീതി കുട്ടികളുടെ വളർച്ചയിൽ മാനസികമായ പിരിമുറുക്കങ്ങളിലേക്കും യാന്ത്രികമായ ജീവിതത്തിലേക്കും നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികൾക്കായി 35 പുസ്തകങ്ങൾ രചിച്ചിട്ടുണ്ട് ഇദ്ദേഹം.

കുട്ടികളുടെ എഴുത്തുകാർ വായനോത്സവത്തിൽ സംവദിക്കുന്നു


29 ഭാഷകളിലേക്ക് രാമേന്ദ്ര കുമാറിെൻറ പുസ്തകങ്ങൾ പരിഭാഷപ്പെടുത്തിയിട്ടുമുണ്ട്. ദുബൈയിൽ നിന്നുള്ള അബ്ദുൽ ഹൂലും സംസാരിച്ചത് കുട്ടികളുടെ അഭിരുചിയുടെ ലോകത്തെ കുറിച്ചായിരുന്നു. 14 പുസ്തകങ്ങൾ കുട്ടികൾക്കായി രചിച്ചിട്ടുള്ള ഇദ്ദേഹം കുട്ടികളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന വിഷങ്ങൾ അവതരിപ്പിക്കുന്ന പുസ്തകങ്ങളെ വെറുപ്പോടെയാണ് കാണുന്നതെന്ന് തുറന്നടിച്ചു. അമേരിക്കൻ സചിത്ര കഥ രചയിതാവായ ജോൺ കൊയ്, കവി നിക്കി നിഹാൻ തുടങ്ങിയ എഴുത്തുകാർ മുന്നോട്ട് വെച്ചതും കുട്ടികൾക്കായി എഴുതുമ്പോൾ എഴുത്തുകാരെൻറ മനസ് കുട്ടിയായി മാറണമെന്നായിരുന്നു.

ഇന്ന് ബാംബിയുടെ പ്രദർശനമുണ്ട്, പീറ്റർ പാനും
ഷാർജ: കുട്ടികളുടെ വായനോത്സവത്തിലെ തിരശ്ശീലയിൽ ഇന്ന് ബാംബി പ്രദർശിപ്പിക്കും.
രാവിലെ 10 മുതലാണ് പ്രർശനം. 1942ലെ ഡിസ്നി അനിമേറ്റഡ് പരമ്പരയിലുള്ള ഈ സിനിമ പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്.
ഈ സിനിമയുമായി ബന്ധപ്പെട്ട് ഒരു വിചിത്രമായ കോടതിവിധിയുണ്ട്. അമേരിക്കയിലെ മിസൗറിയില്‍ നിന്ന് ഡേവിഡ് ബെറി എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്യുന്നു.
ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കോടതി ഇയാള്‍ക്ക് രണ്ട് വര്‍ഷത്തേക്ക് ജയില്‍ ശിക്ഷ വിധിച്ചു. ഇതിന് പുറമെ മാസത്തിലൊരിക്കല്‍ വാള്‍ട്ട് ഡിസ്നി നിര്‍മ്മിച്ച ബാംബി എന്ന കാര്‍ട്ടൂണ്‍ സിനിമ കാണുകയും വേണമെന്നായിരുന്നു വിധി. ഇയാൾ ചെയ്ത കുറ്റം നൂറിലേറെ മാനുകളെ കൊന്നു എന്നതായിരുന്നു. പ്രകൃതിയും ജന്തു ജാലങ്ങളും നിറഞ്ഞ ഈ പ്രകൃതിക്ക് വന്നു ചേരുന്ന വിപത്തുകൾ മനുഷ്യരാശിക്കെല്ലാം വിനാശമാണെന്ന വിലപ്പെട്ട സന്ദേശമാണ് ബാംബി നൽകുന്നത്. മാനുകളെ വേട്ടയാടി കൊന്ന ശേഷം അവയുടെ തല മാത്രം എടുക്കുകയായിരുന്നു ഡേവിഡിെൻറ പതിവ്. വൈകീട്ട് 6.00ന് പീറ്റർ പാനും പ്രദർശിപ്പിക്കും.

ബാംബിയിൽ നിന്നൊരു രംഗം

വായനോത്സവത്തിൽ നിന്ന് വാർത്തകളുമായ്
ഷാർജ: ഭാവിയിലെ മാധ്യമ പ്രവർത്തകരെ വാർത്തെടുക്കുവാനുള്ള ശിൽപശാലകൾ ഷാർജ വായനോത്സവത്തിലുണ്ട്. ആധുനിക മാധ്യമ രംഗത്തെ നൂതനമായ അറിവുകളും സാങ്കേതികപരമായി വന്നു ചേരുന്ന മാറ്റങ്ങളുമാണ് ഇവിടെ കൈമാറ്റം ചെയ്യപ്പെടുന്നത്. കുട്ടികൾക്ക് താത്പര്യമുള്ള വിഷയങ്ങളേതാണോ അതിലേക്ക് അവരെ അടുപ്പിച്ച് നിറുത്താനും ഏതുവിധത്തിലാണ് അത്തരം വിഷയങ്ങളിൽ കഴിവുകൾ വളർത്തുവാൻ സാധിക്കുക എന്നതിനെ കുറിച്ചും വിശദമായി തന്നെ പരിശീലകൻ പറഞ്ഞ് കൊടുക്കുന്നു. കാമറ, വാർത്ത വായന, റിപ്പോട്ടിങ് തുടങ്ങിയവയെ അടുത്തറിയുവാനും കൈകാര്യം ചെയ്യുവാനുമുള്ള അസുലഭ അവസരമാണ് വായനോത്സവം കുട്ടികൾക്ക് ഒരുക്കി നൽകിയിരിക്കുന്നത്.

മാധ്യമ പ്രവർത്തനത്തിൽ പരിശീലനം നടത്തുന്ന കുട്ടികൾ

ആരോഗ്യത്തെ വായിക്കാം മൈ ജിമ്മിൽ
ഷാർജ: ഏത്ര കണ്ട് അറിവ് കുട്ടികൾക്ക് നൽകാം എന്നതിനോടൊപ്പം തന്നെ അവരുടെ ആരോഗ്യ കാര്യങ്ങളിലും ശ്രദ്ധ പതിപ്പിക്കുന്നുണ്ട് കുട്ടികളുടെ വായനോത്സവം. മൈ ജിം എന്ന പവലിയനിൽ വിവിധ തരം കളികളും വ്യയാമ മുറകളുമാണ് പരിശീലിപ്പിക്കുന്നത്. ഒന്നിച്ച് കളിച്ച് അതിരുകളില്ലാത്ത സൗഹൃദം നേടുന്നതിനൊപ്പം കായികപരമായ അറിവും ഇവിടെ നിന്ന് കുട്ടികൾക്ക് ലഭിക്കുന്നു. നിർദേശങ്ങളുമായി പരിശീലകരും രംഗത്തുണ്ട്.

കളികളുമായി ആർത്തുല്ലസിക്കുന്ന കുട്ടികൾ

പ്രകൃതിയിൽ നിന്നുള്ള വായനയാണ് അഭ്യാസം
ഷാർജ: വായനോത്സവത്തിന് ഹരം പകരാൻ നിരവധി കലാപ്രകടനങ്ങളും ആഭ്യാസമുറകളും എത്തുന്നുണ്ട്.
എല്ലാം കുട്ടികളുടേതാണെന്ന് മാത്രം, കാരണം ഇത് അവരുടെ ആഘോഷമാണ്. മുതിർന്നവർ കാഴ്ച്ചക്കാരും കുട്ടികൾ കഥാപാത്രങ്ങളുമാകുന്ന വായനോത്സവം.
ഷാർജയിലെ സ്കൂൾ വിദ്യാർഥികൾ തിങ്കളാഴ്ച വൈകീട്ട് ഉത്സവ നഗരിയിൽ എത്തിയത് കരാട്ടേയുടെ കരുത്തുമായിട്ടായിരുന്നു. കുട്ടികൾ തന്നെ നിയന്ത്രിച്ച മത്സരത്തിൽ വീറും വാശിയും നിറഞ്ഞ് നിന്നെങ്കിലും മനസു നിറയെ സൗഹൃദമായിരുന്നു. വായനോത്സവ നഗരിയെ മൊത്തം കിടുക്കിയാണ് കുട്ടിയഭ്യാസികൾ കളം വിട്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newssharjah children
News Summary - sharjah children-uae-uae news
Next Story