Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവായനയുടെ തീ...

വായനയുടെ തീ അണയുന്നില്ല -പി.കെ. പാറക്കടവ്

text_fields
bookmark_border
വായനയുടെ തീ അണയുന്നില്ല -പി.കെ. പാറക്കടവ്
cancel
camera_alt

പി.കെ. പാറക്കടവിന്‍റെ ‘ഇടിമിന്നലുകളുടെ പ്രണയവും മീസാൻ കല്ലുകളുടെ കാവലും’ പുസ്തകം മാധ്യമം എഡിറ്റർ വി.എം. ഇബ്രാഹിം എഴുത്തുകാരി ഷെമിക്ക് നൽകി

പ്രകാശനം ചെയ്യുന്നു

ഷാർജ: വായനയുടെ തീ എപ്പോഴും അണയാതെ നിലനിൽക്കുമെന്ന് സാഹിത്യകാരൻ പി.കെ. പാറക്കടവ്. ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെത്തിയ അദ്ദേഹം ‘ഗൾഫ് മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു. ഷാർജ പുസ്തകോത്സവം ഓരോവർഷവും പുതിയ അനുഭവങ്ങൾ നൽകുന്നു. അച്ചടി പുസ്തകങ്ങളുടെ കാലം കഴിഞ്ഞെന്ന് വിധിയെഴുതിയവരെ അമ്പരപ്പിക്കുന്നതാണ് മേളയിലെ തിരക്ക്. പുസ്തകങ്ങളോട് പുറംതിരിഞ്ഞുനിൽക്കുന്നവരാണ് പുതുതലമുറയെന്ന ധാരണ തെറ്റാണെന്നും മേള വിളിച്ചുപറയുന്നു -അദ്ദേഹം പറഞ്ഞു.

അദ്ദേഹത്തിന്‍റെ ‘ഇടിമിന്നലുകളുടെ പ്രണയം’, ‘മീസാൻ കല്ലുകളുടെ കാവൽ’ രണ്ട് നോവലുകൾ ഒരു പുസ്തകമാക്കിയതിന്‍റെ പ്രകാശനവും നടന്നു. ഇടിമിന്നലുകളുടെ പ്രണയം ഫലസ്തീൻ പശ്ചാത്തലത്തിലെഴുതിയ നോവലാണെന്നും പുതിയ ഗസ്സയിലെ സാഹചര്യത്തിൽ ഏറെപേർ താൽപര്യത്തോടെ പുസ്തകം അന്വേഷിച്ചെത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മലയാളത്തിൽ ഫലസ്തീൻ പ്രമേയമാകുന്ന നോവലുകൾ കൂടുതലായി വന്നിട്ടില്ല.

ഫലസ്തീനികളുടെ ജീവിതവും ചരിത്രവും രാഷ്ട്രീയവും പ്രണയവും പ്രമേയമാകുന്ന നോവലാണിത്. മഹ്മൂദ് ദർവീശിനെ പോലെ മികച്ച എഴുത്തുകാരുടെയും നിരവധി കലാകാരൻമാരുടെയും മണ്ണാണ് ഫലസ്തീൻ. അവരുടെ സജീവ സാന്നിധ്യം ഇത്തവണത്തെ മേളയിലില്ലാത്തത് ദുഃഖകരമാണ്. വായനക്കാർ ഹൃദയപൂർവം സ്വീകരിച്ച നോവലുകൾ ഒന്നിച്ച് ഒരു പുസ്തകമാക്കി ഇറക്കിയതിൽ ഏറെ സന്തോഷമുണ്ട്. രാഷ്ട്രീയ വിഷയങ്ങൾ എങ്ങനെ കലാപരമായി കൈകാര്യം ചെയ്യാമെന്നതിന്‍റെ മികച്ച ഉദാഹരണമാണിതെന്ന് കെ. 

സച്ചിദാനന്ദൻ നേരത്തെ എഴുതിയിട്ടുണ്ട് -അദ്ദേഹം കൂട്ടിച്ചേർത്തു. പുസ്തകത്തിന്‍റെ പ്രകാശനം മാധ്യമം എഡിറ്റർ വി.എം. ഇബ്രാഹിം എഴുത്തുകാരി ഷെമിക്ക് നൽകി പ്രകാശനം ചെയ്തു. എം.സി.എ. നാസർ അധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ ജേക്കബ് എബ്രഹാം, മുനവ്വർ വളാഞ്ചേരി എന്നിവർ സംസാരിച്ചു. ചടങ്ങിൽ ജേക്കബ് എബ്രഹാമിന്റെ ‘വാൻഗോഗിന്റെ കാമുകി’ പുസ്തകം പി.കെ. പാറക്കടവ് പ്രകാശനം ചെയ്തു.

ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൽ അന്തരിച്ച കെ.പി.മുഹമ്മദ് മൗലവിയുടെ അനന്തരാവകാശ നിയമങ്ങൾ എന്ന പുസ്തകം ഷംസുദ്ദീൻ ബിൻ മുഹിയുദ്ദീൻ പ്രകാശനം ചെയ്യുന്നു

സൈക്കോളജിസ്റ്റ് സിജി രവീന്ദ്രന്റെ കോൺകർ യുവർ ഫിയർ ടു ലീഡ് എ പ്രോസ്പറസ് ആൻഡ് ഹാപ്പി ലൈഫ് പുസ്തകം എഴുത്തുകാരൻ ടി.ഡി. രാമകൃഷ്ണൻ പ്രകാശനം ചെയ്യുന്നു

റഫ്സാനയുടെ ‘ജിന്ന്’ എന്ന നോവലിന്റെ പ്രകാശനം ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ യു.എ.ഇ മുതിർന്ന സാഹിത്യകാരൻ ശിഹാബ് ഗാനിം നിർവഹിക്കുന്നു. എഴുത്തുകാരിയും സാംസ്കാരിക പ്രവർത്തകയുമായ ഷീല പോൾ കോപ്പി ഏറ്റുവാങ്ങി. മുൻ മന്ത്രി കെ.ടി. ജലീൽ, ഷാർജ ബുക്ക് ഫെയർ കോഓഡിനേറ്റർ മോഹൻകുമാർ, ബഷീർ തിക്കോടി, റഫ്സാനയുടെ ഉമ്മ മറിയുമ്മ, ബൽക്കീസ് മുഹമ്മദലി, മുസ്തഫ കുറ്റിക്കോൽ കെ.ടി.പി. ഇബ്രാഹിം, ഷൗക്കത്ത് പൂച്ചക്കാടൻ, ജാസ്മിൻ ടീച്ചർ എന്നിവർ സമീപം

റസീന പിയുടെ ‘ശിഖ’ ബഷീർ തിക്കോടി പുസ്തകം പ്രകാശനം ചെയ്യുന്നു

ഷാർജ പുസ്തകമേളയോടനുബന്ധിച്ച് നവോത്ഥാനം പ്രസിദ്ധീകരിച്ച പ്രത്യേക പതിപ്പിന്റെ പ്രകാശനം യു.എ.ഇ സാഹിത്യകാരി ഡോ. മറിയം ശിനാസി നിർവഹിക്കുന്നു

ശിഹാബ് കരുവാരകുണ്ട് രചിച്ച ‘ഇടവഴികൾ കത്തുന്നത്’ എന്ന കവിത സമാഹാരം കഥാകൃത്ത് പി.കെ. പാറക്കടവ് പ്രകാശനം ചെയ്യുന്നു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sharjah Book FestivalP.K.Parakkadavu
News Summary - Sharjah Book Festival
Next Story