Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഎങ്ങനെ...

എങ്ങനെ നാടണയുമെന്നറിയാതെ ഷറഫുദ്ദീൻ

text_fields
bookmark_border
എങ്ങനെ നാടണയുമെന്നറിയാതെ ഷറഫുദ്ദീൻ
cancel
camera_alt?????????????

അജ്മാൻ: ജോലിയും കിടപ്പാടവും നഷ്ടപ്പെട്ട ഷറഫുദ്ദീന് എങ്ങനെ നാടണയുമെന്നറിയില്ല. അതിനായി എവിടെ പോകണം ആരെ വിളിക്കണം എന്നൊന്നും പാവം ഈ തമിഴ്നാട്ടുകാരന് ഒരു പിടിയും ഇല്ല. കുറച്ച് കാലം യു.എ.ഇയിലുണ്ടായിരുന്ന ഷറഫുദ്ദീൻ ജോലി അന്വേഷണാർഥമാണ് വീണ്ടും വിസിറ്റ് വിസയിൽ യു.എ.ഇയിൽ എത്തിയത്. യു.എ.ഇയിലെ ഡ്രൈവിങ് ലൈസൻസ് ഉള്ളതിനാൽ ഷറഫുദ്ദീന് അജ്മാനിലെ കുടിവെള്ളക്കമ്പനിയിൽ ജോലി ലഭിച്ചു. ഇതിനിടക്കാണ് കോവിഡ് വ്യാപിക്കുന്നത്. ഇതോടെ വെള്ളക്കമ്പനി അടച്ചു. ഷറഫുദ്ദീന് ജോലിയും കിടപ്പാടവും നഷ്ടമായി.

എങ്ങോട്ട് പോകുമമെന്നറിയാതെ തെൻറ ഭാണ്ഡങ്ങളുമായി വഴിയാധാരമായി നിൽക്കുേമ്പാഴാണ് ആരോ നൽകിയ നമ്പറിൽ നിന്ന് അജ്മാനിലുള്ള കൂട്ടിലങ്ങാടി സ്വദേശി മൻസൂറിനെ വിളിച്ചത്. തെൻറ സങ്കടങ്ങൾ ഷറഫുദ്ദീൻ പൂർണമായും വിശദീകരിച്ചു. ഭക്ഷണം എത്തിക്കാമെന്ന് അദ്ദേഹം അറിയിച്ചെങ്കിലും താൻ നോമ്പുകാരനാണെന്നും തലചായക്കാൻ ഇടം കിട്ടുമോ എന്നുമായിരുന്നു ഷറഫുദ്ദീെൻറ ദയനീയ ചോദ്യം. മൻസൂറിെൻറ നിർദേശപ്രകാരം അജ്മാനിലെ ജറഫിൽ എത്തിയ ഷറഫുദ്ദീന് അദ്ദേഹം തെൻറ വെയർ ഹൗസിനോട് ചേർന്ന ചെറിയ ഇലക്ട്രിക്ക് മുറി താൽകാലികമായി അനുവദിച്ചു. വിസിറ്റ് വിസയുടെ കാലാവധിയും തീർന്നിരിക്കുന്നു. ജോലിയും കൂലിയുമില്ലാതെ കഴിയുന്നതിലും നല്ലത് നാട് പിടിക്കലാണെന്ന വിശ്വാസത്തിലാണ് ഇയാൾ. പക്ഷേ നാട്ടിൽ പോകണമെങ്കിൽ എന്ത് ചെയ്യണമെന്നോ പണമില്ലാത്തതിനാൽ ടിക്കറ്റിന് എന്ത് ചെയ്യും എന്നൊന്നും തനിക്ക് അറിഞ്ഞു കൂടെന്ന് ഇയാൾ വിലപിക്കുന്നു. തൽക്കാലമാണെങ്കിലും തലചായ്ക്കാൻ ഇടം തന്ന മലയാളിക്കായി പ്രാർഥിച്ച് ഇവിടെ കഴിഞ്ഞു കൂടുകയാണ് ഈ ട്രിച്ചി സ്വദേശി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsSharafudheen
News Summary - sharafudheen-uae-gulf news
Next Story