Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസാറ അൽ അമിരി: അതിരുകൾ...

സാറ അൽ അമിരി: അതിരുകൾ ഭേദിച്ച സ്ത്രീശക്തി

text_fields
bookmark_border
സാറ അൽ അമിരി: അതിരുകൾ ഭേദിച്ച സ്ത്രീശക്തി
cancel

ആറു മാസം മുമ്പ് ജപ്പാനിലെ താനിഗാഷിമ െഎലൻഡിൽ നിന്ന് യു.എ.ഇയുടെ സ്വപ്നങ്ങൾ ചൊവ്വയിലേക്ക് കുതിച്ചുയരുേമ്പാൾ ദൗത്യത്തിന് ചുക്കാൻ പിടിച്ചത് ഒരു വനിതയായിരുന്നു. യു.എ.ഇ അഡ്വാൻസ് സയൻസ് സഹമന്ത്രിയും രാജ്യത്തെ ബഹിരാകാശ പദ്ധതിയുടെ മേധാവിയുമായ സാറ അൽ അമിരി. യു.എ.ഇ തൊടുത്തുവിട്ട 12ൽപരം ഉപഗ്രഹങ്ങളുടെയും തലപ്പത്ത് അമിരിയായിരുന്നു. ഒടുവിൽ, ബി.ബി.സി തയാറാക്കിയ ലോകത്തെ സ്വാധീനിച്ച 100 വനിതകളുടെ പട്ടികയിലും ഇടംപിടിച്ചു. അറബ് മേഖലയിൽ നിന്നുള്ള ഏക സാന്നിധ്യം. ആറു മാസം പിന്നിട്ട് ഹോപ് ചൊവ്വയിലേക്കെത്തുേമ്പാൾ അതിനുപിന്നിൽ പ്രവർത്തിച്ചതിൽ 34 ശതമാനവും ഇമാറാത്തി വനിതകളായിരുന്നു. അതിന് നേതൃത്വം നൽകിയതാവട്ടെ സാറ അൽ അമിരിയും.

നാലു വര്‍ഷം മുമ്പാണ് സാറ യു.എ.ഇയുടെ ബഹിരാകാശ ദൗത്യത്തിെൻറ ചുമതലക്കാരിയായി നിയമിതയായത്. ലോകം ഉറ്റുനോക്കുന്ന ചൊവ്വാദൗത്യമെന്ന ഭാരിച്ച ഉത്തരവാദിത്തമേറ്റെടുത്തിരിക്കുന്നത് ഒരു സ്ത്രീ. ശാസ്ത്ര സാങ്കേതിക രംഗത്തുള്ളവരും മറ്റു വികസിത രാജ്യങ്ങളും സംശയത്തോടെയാണ് ഇതു നോക്കിക്കണ്ടത്. എന്നാൽ യു.എ.ഇയുടെ ചൊവ്വദൗത്യം വിജയത്തിലേക്ക് അടുക്കുമ്പോള്‍ ആശ്ചര്യങ്ങളെല്ലാം അഭിനന്ദനങ്ങള്‍ക്ക് വഴിമാറുകയായിരുന്നു. കമ്പ്യൂട്ടര്‍ എന്‍ജിനീയറായാണ് സാറ കരിയര്‍ തുടങ്ങുന്നത്. പിന്നീട് എമിറേറ്റ്സ് ഇൻസ്റ്റിറ്റ്യൂഷന്‍ ഫോര്‍ അഡ്വാന്‍സ്ഡ് സയന്‍സ് ആന്‍ഡ് ടെക്നോളജി എന്ന സ്ഥാപനത്തിലേക്ക് മാറി.

2016ല്‍ എമിറേറ്റ്സ് സയന്‍സ് കൗണ്‍സിലിെൻറ തലപ്പത്ത് എത്തി. തൊട്ടടുത്ത വര്‍ഷം അഡ്വാന്‍സ്ഡ് സയന്‍സ് വകുപ്പ് മന്ത്രിയായി. 30 വര്‍ഷത്തെ പുരോഗതി മുന്നില്‍ക്കണ്ടാണ് രാജ്യം മുന്നോട്ടുപോകുന്നതെന്നും അതിെൻറ അടിസ്ഥാന ശില തന്നെ ശാസ്ത്രമാണെന്നും സാറ പറയുന്നു. യു.എ.ഇ രാഷ്ട്ര നേതാക്കളും സാറയെ പ്രശംസകൊണ്ട് മൂടിയിരുന്നു. അറബ് സ്ത്രീകൾക്ക് ഒന്നും അസാധ്യമല്ലെന്ന് തെളിയിക്കുകയാണ് സാറ എന്നായിരുന്നു യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ട്വീറ്റ് ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sarah al-Amiri
Next Story