ശമ്പളം കിട്ടിയില്ല : മകളുടെ വിവാഹത്തിൽ പെങ്കടുക്കാനാകാതെ പിതാവ്
text_fieldsഅജ്മാന്: മകളുടെ വിവാഹത്തിൽ പെങ്കടുക്കാൻ കഴിയുമോ എന്ന ആശങ്കയിൽ ഒരു പിതാവ്. ഫെബ ്രുവരി ഒന്നിനാണ് കൊല്ലം കടക്കല്‍ സ്വദേശിയായ ജഹാെൻറ മൂത്ത മകളുടെ വിവാഹം. എന്നാൽ, ജോലിചെയ്തിരുന്ന സ്ഥാപനം പൂട്ടിപ്പോയതും വൻതുക ശമ്പള കുടിശ്ശിക ലഭിക്കാത്തതുമാണ് ജഹാെൻറ സ്വപ്നത്തിന് വിലങ്ങുതടിയായി നിൽക്കുന്നത്. 18 വര്‍ഷം മുമ്പ് യു.എ.ഇയിലെത്തിയ ജഹാന് പത്ത് വര്‍ഷം മുമ്പാണ് ഷാര്‍ജ ഹമരിയ ഫ്രീ സോണിലുള്ള ബ്രിട്ടീഷ് സ്വദേശിയുടെ ഷിപ്പിങ് മെയിൻറനൻസ് കമ്പനിയില്‍ ജോലിക്ക് കയറുന്നത്. തുടക്കത്തില്‍ ഡ്രൈവറായിരുന്ന ജഹാന് പിന്നീട് കസ്റ്റംസ് ക്ലിയറന്‍സ് പി.ആര്.ഒ ആയി ജോലി ചെയ്ത് വരുകയായിരുന്നു. നാല് വർഷം മൂമ്പ് കമ്പനി പ്രതിസന്ധിയിൽ കുടുങ്ങിയതോടെയാണ് ജഹാെൻറ ദുരിതവും തുടങ്ങിയത്. ജോലിക്കാരെ പലരെയും പിരിച്ചുവിെട്ടങ്കിലും ഖത്തറിലെ ഒരു പ്രോജക്ട് കിട്ടാന്‍ സാധ്യതയുള്ളതിനാല്‍ തൊഴിലുടമ ജഹാനേയും നാലുപേരെയും കമ്പനിയില്‍ പിടിച്ചു നിര്‍ത്തി. എന്നാല്‍, ആ പ്രോജക്ടും നടന്നില്ല. ഇതോടെ പ്രതീക്ഷകള്‍ അസ്തമിച്ച തൊഴിലാളികള്‍ മുടങ്ങിയ ശമ്പളം ആവശ്യപ്പെട്ടു.
കമ്പനിയുടമ സ്റ്റോറിലുള്ള വസ്തുക്കള്‍ വിറ്റ് ശമ്പള കുടിശ്ശിക നൽകാൻ ശ്രമിച്ചെങ്കിലും ഉദ്ദേശിച്ച തുകയുടെ പത്ത് ശതമാനം മാത്രമാണ് പലരും വില പറഞ്ഞത്. പിന്നീട് സാധനങ്ങൾ വിറ്റെങ്കിലും പണം ലഭിക്കാന്‍ വൈകുന്നു എന്ന് പറഞ്ഞ് ഉടമ ഒഴിഞ്ഞുമാറി. ഇതോടെ ജഹാന് അടക്കമുള്ളവര്‍ കഴിഞ്ഞ വർഷം ഷാര്‍ജ കോടതിയില്‍ പരാതി നല്കി. കോടതി അറബി പത്രങ്ങളില്‍ പരസ്യവും നല്‍കിയിരുന്നു. ആറു മാസം മുമ്പ് 1.14 ലക്ഷം ദിര്‍ഹം ജഹാന് നല്കാൻ കോടതി വിധി വന്നിരുന്നു. എന്നാല്‍, തൊഴിലുടമ രാജ്യത്ത് ഇല്ലാത്തതിനാല്‍ തുക ഈടാക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. സിവില്‍ കേസിന് പോകാന്‍ നിയമോപദേശമുണ്ടെങ്കിലും കേസ് നൽകാൻ മൊത്തം തുകയുടെ അഞ്ച് ശതമാനം ആദ്യം കെട്ടിവെക്കണമെന്നാണ് ചട്ടം. നിത്യജീവിതത്തിനു ബുദ്ധിമുട്ടുന്ന ജഹാൻ ഇത് താങ്ങാനാവാത്ത അവസ്ഥയില്‍ സിവില്‍ കേസില്‍നിന്ന് പിന്മാറുകയായിരുന്നു. വിസ കാലാവധി കഴിഞ്ഞതിെൻറ പിഴയും കമ്പനിയുടെ ആവശ്യത്തിനു വണ്ടി ഓടിയ വകയില്‍ വന്ന ഗതാഗത പിഴയും ഉണ്ട്. ഈ ബാധ്യതകളെങ്കിലും തീരത്ത് മകളുടെ നിക്കാഹിന് നാട്ടിലെത്തണമെന്നാണ് ജഹാെൻറ ഇപ്പോഴത്തെ ആഗ്രഹം. കുടുംബത്തിെൻറ ക്ഷേമത്തിന് വര്‍ഷങ്ങളോളം മണലാരണ്യത്തില്‍ വിയര്‍പ്പൊഴുക്കി ഉണ്ടാക്കിയ വലിയൊരു തുക ലഭിക്കാതെ വന്നെങ്കിലും മകളുടെ ജീവിതത്തിലെ ഏറ്റവും വലിയ മുഹൂര്ത്തത്തിനു പങ്കെടുക്കാന്‍ കഴിയാത്തതാണ് 53കാരനെ വിഷമിപ്പിക്കുന്നത്. ഫോൺ: 056 4292880.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.