എന്തൊരു കരുതലാണ് നമ്മുടെ നാടിന്
text_fieldsമക്കളോടും കുടുംബത്തോടൊപ്പം മൂന്നുമാസത്തെ സന്തോഷം നിറഞ്ഞ ദുബൈ വാസത്തിനുശേഷം മരുമ കെൻറ മാതാപിതാക്കളായ ഇഖ്ബാൽ സേട്ടും സീമയും മാർച്ച് 14ന് വെളുപ്പിനാണ് കൊച്ചിയിലേക ്ക് യാത്രതിരിച്ചത്. അബ്ബാജിയും ദദ്ധിയും പോകേണ്ട എന്ന് പറഞ്ഞ് പേരക്കുട്ടികൾ അവരെ കെട ്ടിപ്പിടിച്ചു കരഞ്ഞപ്പോൾ ഞങ്ങളുടെയും കണ്ണുകൾ ഈറനണിഞ്ഞു.നാട്ടിലെത്തിയപ്പോൾ, നെടു മ്പാശേരി എയർപോർട്ടിലെ മെഡിക്കൽ ടീം അവരുടെ പനിയൊക്കെ നോക്കിയതിനുശേഷം പ്രത്യേകിച്ച് കുഴപ്പങ്ങളൊന്നുമില്ല എങ്കിലും 14 ദിവസം ക്വാറൻറീനിൽ ഇരിക്കണമെന്ന് നിർദേശിച്ചു. പനി, ചുമ, ശ്വാസംമുട്ടൽ പോലെയുള്ള എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുകയാണെങ്കിൽ വിളിച്ചറിയിക്കാനുള്ള നമ്പറും നൽകി.എയർപോർട്ടിന് പുറത്തിറങ്ങിയ അവർ അത്ഭുതപ്പെട്ടു സ്വീകരിക്കാൻ വരുന്നവരുടെ സാധാരണ തിക്കുംതിരക്കും ഒന്നുമില്ല. അവിടവിടെ കുറച്ച് ആളുകൾ മാത്രം. അവരെ സ്വീകരിക്കാൻ വന്ന മകളുടെയും മരുമകെൻറയും കൂടെ ഫോർട്ടുകൊച്ചിയിലെ വീട്ടിലേക്ക് തിരിച്ച അവർക്ക്, അത്യാവശ്യം വേണ്ട സാധനങ്ങളൊക്കെ വഴിമധ്യേ മരുമകൻ തന്നെ വാങ്ങി കൊടുത്തു. പിറ്റേന്ന് തോപ്പുംപടി ജനമൈത്രി പൊലീസ് സ്േറ്റഷനിൽ നിന്ന് അവരെ വിളിച്ച് കാര്യങ്ങളൊക്കെ അന്വേഷിച്ചു. 14 ദിവസം പുറത്തിറങ്ങരുതെന്നും, ആരെയും വീട്ടിലേക്ക് പ്രവേശിപ്പിക്കരുതെന്നും നിർദേശിച്ചു.
ദുബൈയിൽ നിന്ന് പുറപ്പെടുമ്പോൾ തന്നെ ആരും ആവശ്യപ്പെട്ടില്ലെങ്കിലും സമൂഹനന്മക്കായി ഹോം ക്വാറൻറീനിൽ ഇരിക്കാൻ തീരുമാനിച്ചുറപ്പിച്ചിരുന്ന അവർക്കതിൽ ഒരു ബുദ്ധിമുട്ടും തോന്നിയില്ല. പിറ്റേദിവസം കരുവേലിപ്പടി െറസിഡൻറ്സ് അസോസിയേഷൻ പ്രസിഡൻറ് വിളിച്ച് കാര്യങ്ങൾ തിരക്കി, എന്ത് ആവശ്യമുണ്ടെങ്കിലും പറയാൻ മടിക്കരുതെന്നും പറഞ്ഞു. ഹെൽത്ത് ഡിപ്പാർട്ട്മെൻറിൽ നിന്ന് ഇടക്കിടെ വിളിച്ച് ‘ഭക്ഷണം ആവശ്യമുണ്ടോ..?’ എന്ന് അന്വേഷിച്ചു. അവർക്ക് വേണ്ട സാധനങ്ങൾ എല്ലാം ചോദിച്ചറിഞ്ഞ് സഹോദരൻ അസ്ലം സേട്ടും, അയൽക്കാരൻ നജീബിക്കാടെ മകനും എത്തിച്ചു കൊടുക്കുമായിരുന്നു.
മൂന്നുമാസമായി അടഞ്ഞുകിടന്ന വീടല്ലേ... വൃത്തിയാക്കൽ അടക്കം പിടിപ്പതു ജോലികൾ ഉണ്ടായിരുന്നു അവിടെ. നാല് ദിവസം കഴിഞ്ഞപ്പോൾ സ്ഥിരം വന്നിരുന്ന ജോലിക്കാരി വീട്ടിൽ ജോലിക്ക് വന്ന് തുടങ്ങി. വീട്ടിൽ കയറുന്നതിനു മുമ്പുതന്നെ കൈയൊക്കെ സോപ്പിട്ടു കഴുകി, സാനിറ്റൈസർ ഉപയോഗിച്ച ശേഷം മാത്രമാണ് അവരും വീട്ടുജോലികൾ ചെയ്തിരുന്നത്. ജോലിക്കാരി വന്നു തുടങ്ങി അഞ്ചാം ദിവസം ഞെട്ടിക്കുന്ന ഒരു വാർത്തയെത്തി. ദുബൈയിൽ നിന്ന് 17ന് നാട്ടിൽ മടങ്ങിയെത്തിയ, വീടിന് അടുത്തു തന്നെയുള്ള യാക്കൂബ് സേട്ടിന് കോവിഡ് ബാധ സ്ഥിരീകരിച്ച് കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരിക്കുന്നു. ഇവരുടെ വീട്ടിൽ ജോലി ചെയ്യുന്ന അതേ ജോലിക്കാരിയാണ് യാക്കൂബ് സേട്ടിെൻറ വീട്ടിലും ജോലിചെയ്യുന്നത് എന്ന പ്രശ്നവും അലട്ടലായി. അവരോട് കുറച്ചു ദിവസത്തേക്ക് ജോലിയിൽ നിന്ന് വിട്ടു നിൽക്കണമെന്ന് പറഞ്ഞു. ജോലിക്ക് വന്നില്ലെങ്കിൽ ഞാൻ എങ്ങനെ ജീവിക്കുമെന്ന് പറഞ്ഞ് പാവം സ്ത്രീ കരച്ചിലായി. സാമൂഹിക അകലവും േലാക്ഡൗണുമെല്ലാം പെെട്ടന്നൊരുനാൾ പ്രഖ്യാപിക്കപ്പെട്ടാൽ ജീവിതം അനിശ്ചിതത്വത്തിലാവുന്ന ഇത്തരം ലക്ഷക്കണക്കിന് മനുഷ്യരാണ് നമുക്ക് ചുറ്റും. വിഷമിക്കേണ്ട, നിങ്ങൾക്ക് വേണ്ടതെല്ലാം ഞങ്ങൾ നൽകാമെന്നു പറഞ്ഞ് അവർ ആ സ്ത്രീയെ ആശ്വസിപ്പിച്ചു. ഇൗ ജോലിക്കാരിയുമായി സമ്പർക്കമുള്ള വീടാകയാൽ മട്ടാഞ്ചേരി ഹെൽത്ത് സെൻററിൽ നിന്ന് ഡോക്ടർ വിളിച്ചു. വീണ്ടും 21 ദിവസം കൂടെ നിരീക്ഷണത്തിൽ കഴിയാൻ പറഞ്ഞു. മക്കളും കുഞ്ഞുങ്ങളോടുമൊത്തുള്ള സന്തോഷങ്ങളും കളിചിരികളും നിറഞ്ഞ മൂന്നു മാസത്തെ ദുബൈക്കാലത്തിനുശേഷം നാട്ടിലെത്തിയ അവർക്ക് പുറംലോകവുമായി ബന്ധപ്പെടാനാവില്ല, എന്നതിലുപരി രോഗഭീതി കൂടിയായി.ഏതാനും ദിവസങ്ങൾക്കകം കേരളത്തിലെ ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയ്തു- യാക്കൂബ് സേട്ടിെൻറ വിയോഗവും അദ്ദേഹത്തിെൻറ ഭാര്യക്കും ഡ്രൈവർക്കും കോവിഡ് പോസിറ്റിവ് ആണെന്ന വാർത്തയും ഇവരെ വല്ലാതെ തളർത്തി. നാട്ടിൽ പരോപകാര പ്രവർത്തനങ്ങൾക്കെല്ലാം എന്നും മുൻപന്തിയിലുണ്ടാവുന്ന ഇഖ്ബാൽ ഇക്കാക്ക് അടുത്ത സുഹൃത്തായ യാക്കൂബ് സേട്ടിനെ അവസാനമായി ഒന്ന് കാണാൻ കഴിയാഞ്ഞതും വളരേയധികം മനഃപ്രയാസമുണ്ടാക്കി. പ്രാർഥനകളിലൂടെയും മക്കളുടെയും ബന്ധുക്കളുടെയും നാട്ടുകാരുടെയും എല്ലാം സ്നേഹം നിറഞ്ഞ ഫോൺ വിളികളിലൂടെയും മെസേജുകളിലൂടെയും അവർ മനഃശക്തി നഷ്ടപ്പെടാതെ പിടിച്ചുനിന്നു. മകെൻറ കൂട്ടുകാരൻ ഷിറാസ്, അവിടേക്ക് വേണ്ട എല്ലാ സാധനങ്ങളും വാങ്ങി വീടിെൻറ വരാന്തയിൽ കൊണ്ടുപോയി വെക്കുമായിരുന്നു.
ഇഖ്ബാൽക്ക കൂടെ അംഗമായ വോയിസ് ഓഫ് കൊച്ചി എന്ന ഫേസ്ബുക്ക് കൂട്ടായ്മയിലെ അംഗങ്ങൾ എല്ലാ ദിവസവും വിളിച്ച് വിവരങ്ങൾ തിരക്കും. ആവശ്യങ്ങൾ ഉണ്ടെങ്കിൽ ചോദിക്കാൻ മടിക്കരുത് എന്ന് ഒാർമിപ്പിക്കും. ഒരു ദിവസം വാർഡ് കൗൺസിലർ വത്സല ഗിരീഷും രണ്ടു സുഹൃത്തുക്കളും കൂടെ അരിയും പഞ്ചസാരയും ചായപ്പൊടിയുമെല്ലാം ഉൾപ്പെടെയുള്ള പലവ്യഞ്ജന കിറ്റുമായി വീട്ടിൽ വന്ന് സുഖവിവരങ്ങൾ അന്വേഷിച്ചു. റേഷൻ വാങ്ങിയിട്ടില്ലെന്ന് അറിഞ്ഞപ്പോൾ രണ്ടു വലിയ ബാഗ് എടുത്തു വെച്ചേക്കണം വൈകുന്നേരം റേഷൻ വാങ്ങാൻ ആളെ വിടാം എന്ന് പറഞ്ഞു. അങ്ങനെ റേഷൻ സാധനങ്ങൾ പോലും വീട്ടിൽ എത്തിച്ചുകൊടുത്തു.ഹെൽത്ത് ഇൻസ്പെക്ടറും, ജനമൈത്രി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും എല്ലാ ദിവസവും വിളിച്ച് വിവരങ്ങളും വിശേഷങ്ങളും അന്വേഷിക്കുമായിരുന്നു. പ്രത്യേകിച്ച് ആരോഗ്യ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും ഒന്നുമില്ലാതെ ഇവിടെവരെ എത്തിച്ചതിന് റബ്ബുൽ ആലമീനായ തമ്പുരാന് നന്ദി പറയുകയാണ് അവർ.ഇത്ര പ്രതിസന്ധി നിറഞ്ഞ കാലവും സമാധാനപൂർണമായി, പ്രതീക്ഷാനിർഭരമായി മുന്നോട്ടുനീക്കാനായത് നമ്മുടെ നാട്ടിലെ കർമനിരതരായ ആരോഗ്യ പ്രവർത്തകരും നിയമപാലകരും ഒരുക്കിയ കരുതലിെൻറ കരുത്തിൽ തന്നെയാണ്. കേരളത്തിൽ ജീവിക്കാനായത് ഭാഗ്യമാണെന്ന് പലപ്പോഴും നമ്മൾ പറയാറുണ്ട്. ആ ഭാഗ്യം ഏറെ അഭിമാനകരവുമാണെന്ന് നമ്മെ ബോധ്യപ്പെടുത്തുകയാണ് ഇൗ കോവിഡ് കാലം. നമുക്കുള്ളതു പോലെയുള്ള ഒരു മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ആരോഗ്യ പ്രവർത്തകരുമെല്ലാം വേറെ ആർക്കാണ് ഉള്ളത്... ദൈവമേ, ഇതു നിെൻറ നാടു തന്നെയാണ്, ദൈവത്തിെൻറ സ്വന്തം നാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.