അബൂദബി എക്സിക്യൂട്ടീവ് കൗൺസിൽ പുനഃസംഘടിപ്പിച്ചു
text_fieldsഅബൂദബി: അബൂദബി എക്സിക്യൂട്ടീവ് കൗൺസിൽ പുനഃസംഘടിപ്പിച്ച് യു.എ.ഇ പ്രസിഡൻറ് ശൈ ഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ ഉത്തരവ് പുറപ്പെടുവിച്ചു. അബൂദബി പൊലീസ് വകുപ്പിെൻ റ പുതിയ കമാൻഡർ ഇൻ ചീഫ് ആയി മേജർ ജനറൽ ഫാരിസ് ഖലഫ് ആൽ മസ്റൂഇയെയും വിദ്യാഭ്യാസ^ വൈജ്ഞാനിക വകുപ്പ് (അഡെക്) ചെയർവുമണായി സാറ അവാദ് ഇൗസ മുസല്ലമിനെയും നിയമിച്ചു. അബൂദബി പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ പദവിയിൽനിന്ന് മുഹമ്മദ് ഖൽഫാൻ ആൽ റുമൈത്തി, അഡെക് ചെയർമാൻ പദവിയിൽനിന്ന് ഡോ. അലി ആൽ നുെഎമി, അബൂദബി ധനകാര്യ വകുപ്പ് ചെയർമാൻ പദവിയിൽനിന്ന് റിയാദ് അബ്ദുൽറഹ്മാൻ ആൽ മുബാറക് എന്നിവർ വിരമിച്ചു.
പുതിയ കൗൺസിൽ അംഗങ്ങൾ: ശൈഖ് ഹസ്സ ബിൻ സായിദ് ആൽ നഹ്യാൻ (അബൂദബി എക്സിക്യൂട്ടീവ് കൗൺസിൽ ഡെപ്യൂട്ടി ചെയർമാൻ), ശൈഖ് തഹ്നൂൻ ബിൻ സായിദ് ആൽ നഹ്യാൻ, ശൈഖ് ഹാമിദ് ബിൻ സായിദ് ആൽ നഹ്യാൻ (അബൂദബി കിരീടാവകാശിയുടെ കാര്യാലയ മേധാവി), ശൈഖ് മുഹമ്മദ് ബിൻ ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ, ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, ശൈഖ് ദിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ (ഗതാഗത വകുപ്പ് ചെയർമാൻ), ശൈഖ് സുൽത്താൻ ബിൻ തഹ്നൂൻ ആൽ നഹ്യാൻ, ഡോ. അഹ്മദ് മുബാറക് ആൽ മസ്റൂഇ (എക്സിക്യൂട്ടീവ് കൗൺസിൽ സെക്രട്ടറി ജനറൽ), ഖൽദൂൻ ഖലീഫ ആൽ മുബാറക് (എക്സിക്യൂട്ടീവ് അഫയേഴ്സ് അതോറിറ്റി ചെയർമാൻ), ജാസിം മുഹമ്മദ് ബുആതബ ആൽ സആബി (അബൂദബി എക്സിക്യൂട്ടീവ് ഒാഫിസ് ചെയർമാൻ), ഡോ. മുഗീർ ഖമീസ് ആൽ ഖെയ്ലി ( സാമൂഹിക വികസന വകുപ്പ് ചെയർമാൻ), ശൈഖ് അബ്ദുല്ല ബിൻ മുഹമ്മദ് ആൽ ഹാമിദ് (ആരോഗ്യ വകുപ്പ് ചെയർമാൻ), എൻജി. അവൈദ മുർഷിദ് ആൽ മറാർ (ഉൗർജ വകുപ്പ് ചെയർമാൻ), സെയ്ഫ് മുഹമ്മദ് ആൽ ഹജ്രി (സാമ്പത്തിക വികസന വകുപ്പ് ചെയർമാൻ), ഫലാഹ് മുഹമ്മദ് ആൽ അഹ്ബാബി (നഗരാസൂത്രണ^നഗരസഭ വകുപ്പ് ചെയർമാൻ), മുഹമ്മദ് ഖലീഫ ആൽ മുബാറക് (അബൂദബി വിനോദസഞ്ചാര^സാംസ്കാരിക അതോറിറ്റി ചെയർമാൻ).
ദീർഘകാലത്തെ സേവനത്തിന് ശേഷം വിരമിച്ചവർക്ക് കൗൺസിൽ നന്ദി അറിയിച്ചു. വിരമിച്ചവർക്ക് അവരുടെ സേവനത്തിന് അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ നന്ദിയറിയിക്കുന്ന ഫോേട്ടാ അദ്ദേഹം ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. അബൂദബി എക്സിക്യൂട്ടീവ് കൗൺസിൽ പുനഃസംഘാടന തീരുമാനത്തെയും പ്രസിഡൻറിനെയും അഭിനന്ദിക്കുന്നതായി ൈശഖ് മുഹമ്മദ് ബിൻ സായിദ് പറഞ്ഞു. ദൈവം ഉദ്ദേശിച്ചാൽ സർക്കാറിലും സ്ഥാപന പ്രവർത്തനങ്ങളിലും മികവും പരിഷ്കരണവും തുടരാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.