Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിവിധ റോഡ് വികസന പദ്ധതികൾ പൂർത്തിയാക്കി ആർ.ടി.എ

text_fields
bookmark_border
ഗതാഗതക്കുരുക്ക് കുറക്കുന്നതും സുരക്ഷ ഉറപ്പാക്കുന്നതുമാണ് പദ്ധതികൾ
വിവിധ റോഡ് വികസന പദ്ധതികൾ പൂർത്തിയാക്കി ആർ.ടി.എ
cancel
camera_alt

നിർമാണം പൂർത്തിയാക്കിയ റോഡ്


ദുബൈ: എമിറേറ്റിൽ വിവിധ സ്ഥലങ്ങളിൽ റോഡ് വികസന പദ്ധതികൾ പൂർത്തീകരിച്ച് റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). മലയോര മേഖലയായ ഹത്ത, ഊദ് അൽ മുതീന, അൽ സുഫൂഹ് എന്നിവിടങ്ങളിലാണ് ട്രാഫിക് മെച്ചപ്പെടുത്തുന്നതിനുള്ള നിർമാണപ്രവൃത്തികൾ പൂർത്തിയാക്കിയത്. എമിറേറ്റിലെ വിവിധ സ്ഥലങ്ങളിൽ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നത് ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കിയത്. റോഡുകളുടെ കാര്യക്ഷമത വർധിപ്പിക്കുക, ഗതാഗതം എളുപ്പമാക്കുക, ട്രാഫിക് കുരുക്ക് കുറക്കുക, സുരക്ഷാനിലവാരം വർധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണ് നിർമാണം നടപ്പാക്കിയത്.

ദുബൈയിലെ നഗരവത്കരണവും നേതൃത്വത്തിന്‍റെ നിർദേശങ്ങളും അനുസരിച്ച് അടിസ്ഥാന സൗകര്യവികസനത്തിന് ആർ.ടി.എ പ്രതിജ്ഞാബദ്ധമാണെന്ന് ട്രാഫിക് ആൻഡ് റോഡ്സ് ഏജൻസി സി.ഇ.ഒ ഹുസൈൻ അൽ ബന്ന പറഞ്ഞു. ദുബൈ-ഹത്ത റോഡിലെ ഹത്ത സൂഖ് റൗണ്ട്അബൗട്ടിൽ വികസനപ്രവർത്തനം പൂർത്തിയാക്കിയത് 60 ശതമാനം യാത്രാസമയം കുറക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇതേ റോഡിൽ വാദി ഹബിന് സമീപം യു-ടേൺ നിർമാണവും പൂർത്തീകരിച്ചിട്ടുണ്ട്. ഊദ് അൽ മുതീന-1ൽ സ്ട്രീറ്റ് 31 റോഡ് ഒറ്റപ്പാതയിൽനിന്ന് ഇരട്ടപ്പാതയാക്കിയതാണ് നവീകരണം. ഗതാഗതക്കുരുക്ക് കുറക്കാൻ സഹായിക്കുന്ന പദ്ധതി വഴി മണിക്കൂറിൽ ഈ റോഡിൽ കടന്നുപോകാവുന്ന വാഹനങ്ങളുടെ എണ്ണം ഇരട്ടിയാകും. നേരത്തേ 1200 വാഹനങ്ങൾ കടന്നുപോയ സ്ഥാനത്ത് 2400 വാഹനങ്ങൾക്ക് പോകാൻ സാധിക്കും. അൽ സുഫൂഹ്-1ൽ പാർക്കിങ് സൗകര്യമാണ് നിർമിച്ചിട്ടുള്ളത്. സ്കൂൾ പരിസരമായ ഇവിടെ കുട്ടികളെ ഇറക്കാനും കൊണ്ടുപോകാനും ഇത് സൗകര്യപ്പെടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - RTA completes various road development projects
Next Story