റോഹിങ്ക്യൻ അഭയാർഥികളെ സഹായിക്കാൻ രാജ്യവ്യാപക കാമ്പയിനുമായി യു.എ.ഇ
text_fieldsഅബൂദബി: വംശീയ കലാപത്തെ തുടർന്ന് മ്യാൻമറിൽനിന്ന് ബംഗ്ലാദേശിലേക്ക് പലായനം ചെയ ്ത റോഹിങ്ക്യൻ അഭയാർഥിളെ സഹായിക്കുന്നതിന് യു.എ.ഇ രാജ്യവ്യാപക കാമ്പയിൻ ആരംഭിച ്ചു. ‘റോഹിങ്ക്യൻ കുട്ടികൾക്കും വനിതകൾക്കും വേണ്ടി യു.എ.ഇയിൽനിന്ന്’ എന്ന പേരിലാണ് എമിറേറ്റ്സ് റെഡ്ക്രസൻറ് കാമ്പയിൻ ആരംഭിച്ചത്.
കാമ്പയിൻ സംബന്ധിച്ച പ്രചാര ണ പരിപാടികൾ ദേശീയ ടെലിവിഷനുകളിൽ വെള്ളിയാഴ്ച മുതൽ സംപ്രേഷണം ആരംഭിച്ചിട്ടുണ്ട്. രാജ്യത്തെ എല്ലാ താമസക്കാരെയും ക്യാമ്പിൽ ഭാഗഭാക്കാക്കുകയാണ് ടെലിവിഷൻ പ്രചാരണത്തിെൻറ ലക്ഷ്യം.യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ, വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ എന്നിവരുടെ മാർഗനിർദേശത്തിലാണ് കാമ്പയിൻ നടത്തുന്നത്.
720,000 കുട്ടികളും 240,000 സ്ത്രീകളും 48,000 വയോധികരും ഉൾപ്പെടെ 12 ലക്ഷം റോഹിങ്ക്യൻ അഭയാർഥികളാണുള്ളത്. ഇതിൽ പത്ത് ലക്ഷം പേർക്ക് ബംഗ്ലാദേശ് ഇതുവരെ അഭയം നൽകിയിട്ടുണ്ട്. റോഹിങ്ക്യൻ അഭയാർഥികൾക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്കും കുട്ടികൾക്കും കാമ്പയിൻ ഉപകരിക്കുക എന്നതാണ് തങ്ങളുടെ ആവശ്യമെന്ന് എമിറേറ്റ്സ് റെഡ്ക്രസൻറ് സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് അതീഖ് അൽ ഫലാഹി അബൂദബിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
റോഹിങ്ക്യൻ അഭയാർഥികൾ ബംഗ്ലാദേശിൽ എത്തിത്തുടങ്ങിയത് മുതൽ യു.എ.ഇ സാധ്യമായ സഹായം ആരംഭിച്ചിരുന്നു. ഇൗ വർഷം റോഹിങ്ക്യകളെ സഹായിക്കുന്നതിൽ യു.എ.ഇയിലെ ജനങ്ങളെ കൂടി പെങ്കടുപ്പിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. അതിനാലാണ് എല്ലാവർക്കും പങ്കാളിയാകാൻ കഴിയുന്ന ഇത്തരമൊരു കാമ്പനയിൻ ഇത്തവണ സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വിവിധ യു.എ.ഇ സംഘടനകൾ ബംഗ്ലാദേശിൽ അഭയാർഥി ക്യാമ്പുകൾ നടത്തുന്നുണ്ട്. എമിറേറ്റ്സ് റെഡ് ക്രസൻറ് ഇതുവരെ 55 ലക്ഷം ദിർഹം അവർക്കായി ചെലവഴിച്ചു. ഏഴ് ലക്ഷത്തോളം ആളുകൾക്കാണ് ഇതിെൻറ പ്രയോജനം ലഭിച്ചത്.
ശൈഖ ഫാത്തിമ ഒരു കോടിയും ഹംദാൻ ബിൻ സായിദ് 50 ലക്ഷവും സംഭാവന നൽകി
അബൂദബി: റോഹിങ്ക്യൻ അഭയാർഥികളോട് െഎക്യദാർഢ്യം പ്രകടിപ്പിച്ച് യു.എ.ഇയിൽ നടത്തുന്ന കാമ്പയിനിലേക്ക് ജനറൽ വിമൻസ് യൂനിയൻ ചെയർവുമണും മാതൃ^ശിശു സുപ്രീം കൗൺസിൽ പ്രസിഡൻറും ഫാമിലി ഡെവലപ്മെൻറ് ഫൗണ്ടേഷൻ ചെയർ വുമണുമായ ശൈഖ ഫാത്തിമ ബിൻത് മുബാറക് കോടി ദിർഹമും ദഫ്റ മേഖല പ്രതിനിധി ശൈഖ് ഹംദാൻ ബിൻ സായിദ് ആൽ നഹ്യാൻ 50 ലക്ഷം ദിർഹമും സംഭാവന നൽകി. ഉദാരമായി സംഭാവന നൽകിയ ഇരുവരെയും എമിറേറ്റ്സ് റെഡ് ക്രസൻറ് പ്രശംസിച്ചു. ലോകത്തെങ്ങുമുള്ള മാതാക്കളുടെയും കുട്ടികളുടെയും ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള തുടർ പ്രവർത്തനങ്ങളുടെ ഭാഗമാണ് ശൈഖ ഫാത്തിമയുടെ സംഭാവനയെന്നും എമിറേറ്റ്സ് റെഡ് ക്രസൻറ് അധികൃതർ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.