Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറോഡ്‌ സുരക്ഷ...

റോഡ്‌ സുരക്ഷ കാമ്പയിനുമായി അജ്മാന്‍ പൊലീസ്

text_fields
bookmark_border
റോഡ്‌ സുരക്ഷ കാമ്പയിനുമായി അജ്മാന്‍ പൊലീസ്
cancel
അജ്മാന്‍ : ഗതാഗത സുരക്ഷ വര്‍ധിപ്പിക്കുന്നതിെൻറ ഭാഗമായി അജ്മാന്‍ പൊലീസ് റോഡ്‌ സുരക്ഷാ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു. റോഡില്‍ സുരക്ഷിതമായ യാത്ര ഒരുക്കുന്നതിന് കാൽനടയാത്രക്കാരേയും ഡ്രൈവര്‍മാരെയും ബോധവത്കരിക്കുന്നതിനു 'റോഡിെൻറ സുരക്ഷിത പാത' എന്ന പേരിലാണ്
കാമ്പയിന്‍ സംഘടിപ്പിക്കുന്നത്. ക്യാമ്പയിന്‍ മൂന്ന്‍ ആഴ്ച നീണ്ടു നില്‍ക്കും. കാല്‍ നടക്കാര്‍ക്ക് അവബോധം സൃഷ്ടിക്കുന്നതിനു അറബിയിലും ഇംഗ്ലീഷിലും തയ്യാറാക്കിയ ലഘുലേഖകള്‍ വിതരണം ചെയ്യും. രാജ്യത്തെ ഗതാഗത നിയമം ആര്‍ട്ടിക്കിള്‍ 89 പ്രകാരം നിയമപരമല്ലാത്ത പ്രദേശത്ത് കൂടി റോഡ്‌ മുറിച്ച് കടക്കുന്നവര്‍ക്ക് 400 ദിര്‍ഹം പിഴ ഈടാക്കും. ഇതിന്‍റെ ഭാഗമായി ക്യാമ്പയിന്‍ കാലയളവില്‍ പരിശോധനകള്‍
നടക്കും.
അതേ പോലെ കാല്‍നടക്കാരുടെ അവകാശങ്ങള്‍ ലംഘിക്കുന്ന ഡ്രൈവര്‍മാരെയും ക്യാമ്പയിന്‍ ലക്ഷ്യമിടുന്നുണ്ട്. നിയമപരമായി കാല്‍നട യാത്രക്കാര്‍ക്കായി അനുവദിച്ച ഇടങ്ങളില്‍ ഡ്രൈവര്‍മാര്‍ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തും. ലംഘിക്കുന്നവര്‍ക്ക് എതിരെ നടപടികള്‍ സ്വീകരിക്കും. ഇത്തരം നിയമ ലംഘകര്‍ക്ക് 500 പിഴയും 6 ബ്ലാക്ക് പോയൻറുകളും ഈടാക്കും.
റോഡ്‌ ഉപയോഗിക്കുന്നവരെ പ്രത്യേകിച്ച് കാല്‍നടക്കാരെ അപകടങ്ങളില്‍ നിന്ന് സംരക്ഷിക്കാനും അപകട സുരക്ഷ വര്‍ദ്ധിപ്പിക്കുവാനും ലക്ഷ്യമിട്ടാണ് ക്യാമ്പയിന്‍ സംഘടിപ്പിച്ചിരിക്കുന്നതെന്ന് അജ്മാന്‍ പൊലീസ് ഗതാഗത വകുപ്പ് മേധാവി ലഫ്റ്റനന്റ് കേണല്‍ സൈഫ് അബ്ദുല്ലള്ള അല്‍ ഫലാസി പറഞ്ഞു.
കാൽനടയാത്രക്കാരുടെ അശ്രദ്ധ മൂലമുണ്ടാകുന്ന അപകടങ്ങള്‍ കുറച്ചു കൊണ്ടു വരുന്നത് ലക്ഷ്യമിട്ട് ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsroad suraksha campaign
News Summary - road suraksha campaign-uae-uae news
Next Story