Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറിച്ചൂസിന്...

റിച്ചൂസിന് പറന്നകലാനാവില്ല, ഫാത്തിമയുടെ സ്നേഹത്തണലിൽനിന്ന്

text_fields
bookmark_border
റിച്ചൂസിന് പറന്നകലാനാവില്ല, ഫാത്തിമയുടെ  സ്നേഹത്തണലിൽനിന്ന്
cancel
camera_alt????????? ????? ???????????????? ???????????????????. ??????? ?????????? ???????????? ?????????

അജ്മാന്‍: സ്നേഹംകൊണ്ട് വീര്‍പ്പുമുട്ടിച്ചവർക്കിടയിൽ കുറഞ്ഞ കാലത്തെ വേർപാടുപോലും വല്ലാത്ത ശൂന്യത സൃഷ്ടിക്കും. മനുഷ്യരായാലും അല്ലെങ്കിലും ഉൗഷ്മളമായ ബന്ധമാണെങ്കിൽ ഇങ്ങനെതന്നെയാണ്. ഫാത്തിമ ഫര്‍ഹയും റിച്ചൂസും തമ്മില്‍ ഇഴപിരിയാനാകാത്ത മുഹബ്ബത്തി ലായിരുന്നു. ചാവക്കാട് ഒരുമനയൂര്‍ സ്വദേശി ഹാഷിമി‍െൻറ മകള്‍ അജ്മാന്‍ അല്‍അമീര്‍ സ് കൂളിലെ 10ാം ക്ലാസുകാരി ഫാത്തിമ ഫര്‍ഹയുടെ കളിക്കൂട്ടുകാരൻ തത്തയാണ് ഇൗ റിച്ചൂസ്. അപ്രതീക്ഷിതമായാണ് അവര്‍ക്കിടയില്‍ വിരഹം കടന്നുവന്നത്.

ഒന്നര വര്‍ഷം മുമ്പ് പിതാവ് അജ്മാനിലെ പക്ഷിവിപണന കേന്ദ്രത്തില്‍നിന്നാണ് തത്തയെ വാങ്ങിനൽകിയത്. ഫാത്തിമ ഫര്‍ഹയും സഹോദരൻ മുഹമ്മദ്‌ ഖല്‍ഫാനും കൂട്ടിലിടാതെ വീട്ടിനകത്തുതന്നെ തത്തയെ വളര്‍ത്തി. റിച്ചൂസ് എന്ന പേരും നല്‍കി. തങ്ങളോടൊപ്പം ഭക്ഷണം നല്‍കിയും പരസ്പരം കളിച്ചും നല്ല കൂട്ടുകാരായി.

തത്തമ്മേ പൂച്ച പൂച്ച എന്ന് പറയാന്‍ പഠിച്ചു വരുന്നതിനിടെ ഫാത്തിമയെ വല്ലാതെ ഉലച്ചുകളഞ്ഞ ഒരു സംഭവമുണ്ടായി. കഴിഞ്ഞ മാര്‍ച്ച് മാസത്തിലെ ഒരു ദിവസം ബാല്‍ക്കണിക്ക് സമീപം ഇരിക്കുന്നതിനിടെ അപ്രതീക്ഷിതമായ ബഹളം കേട്ടതോടെ തുറന്നു കിടന്നിരുന്ന ബാല്‍ക്കണിയിലൂടെ തത്ത പറന്നകന്നു.
ഫാത്തിമ ഫര്‍ഹയും ഖല്‍ഫാനും പരിസരത്തൊക്കെ അന്വേഷിച്ച് നടന്നെങ്കിലും കണ്ടെത്താനായില്ല. സ്കൂള്‍ വിട്ടുവന്നാല്‍ ഇരുവരും തങ്ങളുടെ തത്തയെ തേടിയിറങ്ങും. ദിവസങ്ങള്‍ കഴിഞ്ഞിട്ടും ലക്ഷ്യം കാണാതായതോടെ അന്വേഷണം അവസാനിപ്പിച്ചു. മാസങ്ങള്‍ പിന്നിട്ടതോടെ പിതാവ് മറ്റൊരു തത്തയെ വാങ്ങി കൊണ്ടുവന്നു. അവരതിന് സല്‍മാന്‍ എന്ന് പേര് നല്‍കി. സല്‍മാന്‍ പക്ഷേ ഇണങ്ങാന്‍ കൂട്ടാക്കിയില്ല. ബഹളമുണ്ടാക്കുകയും കടിച്ചും വികൃതി കാട്ടി.


കഴിഞ്ഞ ദിവസം വീടിന് സമീപത്ത് തന്നെയുള്ള കമ്പനി വളപ്പില്‍ പിതാവ് ഹാഷിമാണ്. റിച്ചൂസിനോട് ഏറെ സാദൃശ്യമുള്ളൊരു തത്തയെ കാണുന്നത്.
കൊക്കിന് ചുവപ്പ് നിറമില്ലാത്തതും തങ്ങളുടെ തത്തയാണെന്ന വിശ്വാസം വര്‍ധിപ്പിച്ചു. അവധി ദിനമായിരുന്നതിനാല്‍ വീട്ടിലുണ്ടായിരുന്ന മകളെ ഹാഷിം കൂട്ടിക്കൊണ്ടുവന്നു. ഫാത്തിമ പതിയെ റിച്ചൂവെന്ന് വിളിച്ചപ്പോള്‍ റിച്ചൂസ് പറന്നിറങ്ങി ഫാത്തിമയുടെ തോളിലിരുന്നു. സമീപത്ത് കണ്ടുനിന്ന പാകിസ്താനികള്‍ കഥയറിയാതെ അന്ധാളിച്ചുനിന്നു. റിച്ചൂസിനെ സ്നേഹത്തോടെ ഫാത്തിമ തെൻറ വീട്ടിലേക്ക് കൂട്ടി. സുപരിചിതമായ വീടി‍െൻറ അകത്തളത്തില്‍ തത്തമ്മേ പൂച്ച പൂച്ച എന്ന് പഠിക്കാനുള്ള തീവ്രശ്രമത്തിലാണിപ്പോൾ റിച്ചൂസ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsrichus
News Summary - richus-uae-gulf news
Next Story