Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅടൂർ പ്രകാശ്...

അടൂർ പ്രകാശ് എം.പിക്ക് സ്വീകരണം നൽകി

text_fields
bookmark_border
അടൂർ പ്രകാശ് എം.പിക്ക് സ്വീകരണം നൽകി
cancel
camera_alt

ഇൻകാസ് അബൂദബി കമ്മിറ്റി നൽകിയ സ്വീകരണ സംഗമത്തിൽ അടൂർ പ്രകാശ് എം.പി സംസാരിക്കുന്നു

അബൂദബി: പ്രവാസികളെ ചൂഷണം ചെയ്യുന്ന നടപടികളിൽ നിന്ന് കേന്ദ്ര-കേരള സർക്കാറുകൾ പിൻമാറണമെന്ന് അടൂർ പ്രകാശ് എം.പി. ഇൻകാസ് അബൂദബി കമ്മിറ്റി നൽകിയ സ്വീകരണ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജോലിയാവശ്യാർഥം വിദേശത്തേക്കു പോകുന്ന പ്രവാസികളിൽനിന്ന് റാപിഡ് ടെസ്റ്റിെൻറ പേരിൽ 2500 രൂപയോളമാണ് കേരളത്തിലെ വിവിധ എയർപോർട്ടുകളിൽ ഈടാക്കുന്നത്. 500 രൂപയിൽ താഴെ മാത്രം ചെലവുവരുന്ന ടെസ്റ്റിന് എയർപോർട്ടിൽ അഞ്ചിരട്ടിയിലധികം ഈടാക്കുന്നത് കടുത്ത ചൂഷണമാണ്.

പ്രവാസികളെ ചൂഷണം ചെയ്യുന്ന നടപടി അവസാനിപ്പിക്കാൻ പാർലമെൻറിെൻറ അടുത്ത സമ്മേളനത്തിൽ ആവശ്യപ്പെടും. പ്രവാസികൾക്ക് പ്രാധാന്യം നൽകുന്ന നടപടികൾ സർക്കാറിെൻറ ഭാഗത്തുനിന്നുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

ഉമ്മൻ ചാണ്ടി മന്ത്രിസഭയുടെ കാലത്ത് ഭൂരഹിതർക്ക് മൂന്നു സെൻറ് സ്ഥലം വീതം നൽകാനുള്ള നടപടികൾ സ്വീകരിച്ചു. ഉമ്മൻ ചാണ്ടി സർക്കാറിെൻറ കാലത്ത് വകുപ്പ് മന്ത്രി എന്ന നിലയിൽ സർക്കാർ ഭൂമി നിയമപരമായി കണ്ടെത്തി നൽകാൻ സാധിച്ചു. എന്നാൽ, തുടർന്നുവന്ന ഇടതു സർക്കാർ കുത്തക മുതലാളികൾക്കുവേണ്ടിയാണ് പ്രവർത്തിക്കുന്നത് -അദ്ദേഹം കൂട്ടിച്ചേർത്തു.

ഇൻകാസ് പ്രസിഡൻറ് ബി. യേശുശീലൻ അധ്യക്ഷത വഹിച്ചു. അബൂദബി മലയാളി സമാജം പ്രസിഡൻറ് സലിം ചിറക്കൽ ഉദ്ഘാടനം ചെയ്തു.

ഇൻകാസ് ട്രഷറർ നിബു സാം ഫിലിപ്പ്, ഇൻകാസ് വൈസ് പ്രസിഡൻറ് എ.എം അൻസാർ, അനീഷ് ഭാസി, ഷാജി കുമാർ എന്നിവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Adoor Prakash
News Summary - reception to Adoor Prakash MP
Next Story