Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകോൺഗ്രസ്...

കോൺഗ്രസ് അധികാരത്തിൽ വന്നാൽ തൊഴിലില്ലായ്മ പരിഹരിക്കും –രാഹുൽ

text_fields
bookmark_border
കോൺഗ്രസ് അധികാരത്തിൽ വന്നാൽ തൊഴിലില്ലായ്മ പരിഹരിക്കും –രാഹുൽ
cancel

അബൂദബി: കോൺഗ്രസ് അധികാരത്തിലെത്തിയാൽ ഇന്ത്യയിലെ തൊഴിലില്ലായ്മ പരിഹരിക്ക ുന്നതിനായിരിക്കും മുൻഗണന നൽകുകയെന്ന് പ്രസിഡൻറ് രാഹുൽ ഗാന്ധി പ്രസ്താവിച്ചു. ക ൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി ചരക്കു സേവന നികുതി (ജി.എസ്.ടി) പുനഃക്ര മീകരിച്ചും പരിഷ്കരിച്ചും ചെറുകിട-ഇടത്തരം വ്യവസായ മേഖലയെ ശാക്തീകരിക്കുമെന് നും അദ്ദേഹം വ്യക്തമാക്കി. അബൂദബി ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷനൽ ഗ്രൂപ് നൽകിയ സ്വ ീകരണത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ.

ഇന്ത്യക്ക് ക്രമാതീതമായ മാറ്റം ആവശ്യമായിരിക്കുന്നു. രണ്ടു തരത്തിലുള്ള ആശയസംഹിതകളാണ് ഇന്ന് ഇന്ത്യയിലുള്ളത്. ഒന്ന് ബഹുത്വത്തിെൻറയും ഉൾക്കൊള്ളലിെൻറയുമാണെങ്കിൽ മറ്റേത് വിഭജനത്തിെൻറയും ഭൂരിപക്ഷാഭിമുഖ്യത്തിേൻറതുമാണ്. ഇന്ത്യ എല്ലാവരെയും ഉൾക്കൊള്ളണമെന്നാണ് തങ്ങൾ വിശ്വസിക്കുന്നത്.

ഇന്ത്യ നേരിടുന്ന രണ്ടു വലിയ പ്രശ്നങ്ങളിലൊന്ന് തൊഴിലില്ലായ്മയാണെങ്കിൽ രണ്ടാമത്തേത് കാർഷികരംഗത്തിെൻറ സമ്പൂർണ തകർച്ചയാണ്. ഇന്ത്യൻ സംവിധാനത്തിൽ നിലനിൽക്കുന്ന കുത്തകവത്കരണം അവസാനിപ്പിക്കാതെ തൊഴിലില്ലായ്മ എന്ന പ്രശ്നത്തെ നമുക്ക് അഭിമുഖീകരിക്കാനാവില്ല. നോട്ടുനിരോധനവും ജി.എസ്.ടിയുമാണ് ഇന്ത്യൻ സമ്പദ്വ്യവസ്ഥയിലുണ്ടായ രണ്ടു ദുരന്തങ്ങൾ. ഒരൊറ്റ സാമ്പത്തിക വിദഗ്ധൻപോലും നോട്ടുനിരോധനത്തെ അംഗീകരിക്കുന്നില്ല.

കോൺഗ്രസ് അധികാരത്തിലെത്തിയാൽ വിദ്യാഭ്യാസത്തിനും ആരോഗ്യപരിചരണത്തിനും സവിശേഷ പരിഗണന നൽകും. വിനോദസഞ്ചാര മേഖലയുടെ വികസനത്തിൽ ആഭ്യന്തര മന്ത്രാലയത്തിെൻറ പങ്ക് വലുതാണെന്ന് രാഹുൽ പറഞ്ഞു. അക്രമവും ഭീകരതയും നിലനിൽക്കുന്ന രാജ്യത്തേക്ക് എങ്ങനെയാണ് വിനോദസഞ്ചാരികൾ വരുക? അതിനാൽ ക്രമസമാധാനപാലന ചുമതലയുള്ളവർ അത് വേണ്ടവിധം നിർവഹിച്ചാൽ മാത്രമേ വിനോദസഞ്ചാര മേഖലയിൽ ഇന്ത്യക്ക് നേട്ടമുണ്ടാക്കാൻ സാധിക്കൂ.

ആഭ്യന്തര വിനോദസഞ്ചാരവും റിലീജിയസ് ടൂറിസവും ഇന്ത്യയിൽ വലിയ സാധ്യതയാണ്. കേരളവും രാജസ്ഥാനും ഇൗ മേഖലയിൽ വിജയകരമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നുണ്ട്. കോൺഗ്രസിെൻറ പ്രകടനപത്രികയിൽ പ്രവാസികൾക്ക് വലിയ പ്രാധാന്യം നൽകുമെന്നും രാഹുൽ ഗാന്ധി അറിയിച്ചു. ഒാവർസീസ് ഇന്ത്യൻ കോൺഗ്രസ് ചെയർമാൻ ഡോ. സാം പിേത്രാഡ അധ്യക്ഷത വഹിച്ചു. ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി, ഫിനാബ്ലർ മേധാവി ഡോ. ബി.ആർ. ഷെട്ടി തുടങ്ങിയവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rahul gandhi in uaeRahul Gandhi
News Summary - rahul gandhi in uae-gulf news
Next Story