Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകൊറോണക്ക്...

കൊറോണക്ക് കൊടുക്കാതെ ചേർത്തുപിടിച്ച സുഹൃത്തുക്കൾ

text_fields
bookmark_border
കൊറോണക്ക് കൊടുക്കാതെ ചേർത്തുപിടിച്ച സുഹൃത്തുക്കൾ
cancel
camera_alt??????? ????????

ആശങ്കപ്പെടാനാണെങ്കിൽ ഏറെയുണ്ടായിരുന്നു. പ്രായം 60. പോരാത്തതിന് പ്രമേഹരോഗവും. കോവിഡ് പോസിറ്റിവാണെന്ന അറിയിപ്പ് കിട്ടിയതോടെ മനസ്സിലൂടെ മിന്നി മാഞ്ഞത് ഇതായിരുന്നു. 60 വയസ്സിന് മുകളിലുള്ളവരും മറ്റ് രോഗങ്ങളുള്ളവരും കൂടുതലായി മരണത്തിന് കീഴടങ്ങുന്നുവെന്ന് മുേമ്പ വായിച്ചറിഞ്ഞിരുന്നു. ഇതാണ് എെൻറ ആശങ്ക ഇരട്ടിയാക്കിയത്. വീടും കുടുംബവും നാടും കടബാധ്യതകളുമെല്ലാം മനസ്സിലൂടെ ഒാടിക്കളിച്ചു. ഒടുവിൽ രണ്ടും കൽപിച്ച് സഹമുറിയൻമാരോട് വിവരം പറഞ്ഞു. അവർ പകർന്നു നൽകിയ ആത്മവിശ്വാസമാണ് എെൻറയുള്ളിലെ കോവിഡിനെ തുരത്താൻ ഏറ്റവുമധികം സഹായിച്ചത്.  കെ.എം.സി.സി പ്രവർത്തകൻ സിറാജ് ഓർക്കാട്ടിരിയും കാസിം പുത്തൻപുരക്കലും നിസാറുമായിരുന്നു എെൻറ മുറിയിലുണ്ടായിരുന്നത്. അവരുടെ പ്രധാന ശ്രദ്ധ എന്നെ പരിചരിക്കുന്നതിലായിരുന്നു. ആവി കൊള്ളിക്കുക, ചുക്കു കാപ്പി ഇട്ടുതരിക, വസ്ത്രങ്ങൾ അലക്കി തരിക എന്നു വേണ്ട എന്നെ അവർ സ്നേഹവും ശുശ്രൂഷയും കൊണ്ട് വീർപ്പ് മുട്ടിച്ചു. സുഹൃത്തുക്കളായ ഫൈസൽ വയനാടും നാസർ ഊരകവും എല്ലാ പിന്തുണയും അറിയിച്ച് വിളിച്ചു കൊണ്ടിരുന്നു.

മൂന്ന് ദിവസത്തെ കാത്തിരിപ്പിനു ശേഷം മേയ് 15ന് ആംബുലൻസെത്തി ദുബൈ സുലൈമാൻ ഹബീബി ആശുപത്രിയിലേക്ക് മാറ്റി. ആംബുലൻസിൽ എെൻറ നാട്ടുകാരനായ മറ്റൊരു കോവിഡ് പോസിറ്റിവ് രോഗിയും ഉണ്ടായിരുന്നു. കാഷ്വൽറ്റിയിലെ ചെക്കിങ്, നെഞ്ചിെൻറ എക്സ് റേ, ശ്വാസനാള സാമ്പിൾ പരിശോധന എന്നിവക്ക് ശേഷം രാത്രിയോടെ അഡ്മിറ്റ് ചെയ്തു. മുറിയിൽ എത്തിയപ്പോൾ ശരിക്കും ഞെട്ടി. ഫൈവ് സ്റ്റാർ സൗകര്യമുള്ള വിശാലമായ ഒറ്റമുറി. ടിവി, ഇൻറർനെറ്റ് സൗകര്യങ്ങൾ, രുചികരമായ ഭക്ഷണം. ഇതിനെല്ലാം പുറമെ എപ്പോഴും പരിശോധിച്ച് റീഡിങ് എടുക്കുന്ന നഴ്സുമാരും ഇടക്കിടെ വിവരങ്ങൾ അന്വേഷിക്കുന്ന ഡോ. അബീറും. ഈ രാജ്യവും ഭരണാധികാരികളും എന്നെപ്പോലെയുള്ള സാധാരണക്കാരനായ പ്രവാസിയോട് കാണിച്ച കരുതലാണിത്. സ്രഷ്ടാവിനോട് നന്ദി പറഞ്ഞും പ്രാർഥിച്ചും ഏഴു ദിനങ്ങൾ കടന്നു പോയി. കുടുംബവും കൂട്ടുകാരും ഓഫിസും സാമൂഹിക പ്രവർത്തകരും എന്നോടൊപ്പം ആശുപത്രി കിടക്കയിൽ എപ്പോഴും ഉള്ള പ്രതീതി. നേരത്തെ തന്നെ വർക്ക് ഫ്രം ഹോമിലേക്ക് മാറിയതിനാൽ ജോലി സംബന്ധമായ പ്രശ്നങ്ങൾ ഒന്നും ഉണ്ടായില്ല.

സൂം, ബോട്ടിം, വെബിനാർ എന്നിവ ഉപയോഗിച്ച് എല്ലാവരുമായി സമ്പർക്കം തുടർന്നു കൊണ്ടിരുന്നു. ഒാൺലൈൻ വാർത്തകൾ മുടങ്ങാതെ വായിച്ചു. ആറാം ദിവസം കാത്തിരുന്ന മെസേജ് എത്തി, ‘നിങ്ങളുടെ പരിശോധന ഫലം നെഗറ്റിവാണ്’. അടുത്ത ദിവസം മുതൽ പ്രശസ്തമായ ഹോട്ടലിലായിരുന്ന താമസം. മികച്ച പരിചരണം, സമീകൃതാഹാരം, പരിശോധനകൾ, അങ്ങനെ എല്ലാമെല്ലാം. 12ാം ദിവസം ഡോ. അബീർ വീണ്ടും വിളിച്ച് സന്തോഷ വാർത്ത അറിയിച്ചു ‘മൂന്നാമത്തെ പരിശോധന ഫലവും നെഗറ്റിവ്’. ദൈവത്തിന് സ്തുതി. ഈ രാജ്യത്തിനും ഭരണാധികാരികൾക്കും ആശുപത്രി ജീവനക്കാർക്കും പ്രവാസി സുഹൃത്തുക്കൾക്കും കെ.എം.സി.സി വളൻറിയേഴ്സിനും യൂത്ത് ഇന്ത്യ പ്രവർത്തകർക്കും എല്ലാവർക്കും ഹൃദയത്തിൽ തൊട്ട നന്ദി. ഈ പ്രവാസ ജീവിതത്തിൽ എെൻറ സമ്പാദ്യം യഥാർഥത്തിൽ നിങ്ങളായിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsquarantine letter
News Summary - quarantine letter-uae-gulf news
Next Story