അൽ ഖാസിമിയ സർവകലാശാല ആദ്യ ബാച്ച് പുറത്തിറങ്ങി
text_fieldsഷാർജ: ഷാർജയുടെ വൈജ്ഞാനിക മേഖലയിൽ പ്രകാശം പരത്തുവാൻ സ്ഥാപിതമായ അൽ ഖാസിമി സർവ കലാശാലയിൽ നടന്ന പ്രഥമ ബിരുദദാന ചടങ്ങിൽ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരി യുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് ആൽ ഖാസിമി സംബന്ധിച്ചു. ഇസ്ലാമിക് ശരിഅയിൽ ബിരുദമെടുത്ത, വ്യത്യസ്ത രാജ്യക്കാരായ 162 പേരിൽ ഏക ഇന്ത്യക്കാരിയായി ആലപ്പുഴ ചന്തിരൂർ സ്വദേശി സുമയ്യ മുഹമ്മദ് അസ്ലം സ്ഥലം പിടിച്ചു. ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ കുട്ടികളുടെ പട്ടികയിൽ സുമയ്യയും ഇടം പിടിച്ചത് റമദാനിലെ പുണ്യമായി കരുതുന്നതായി പിതാവ് മുഹമ്മദ് അസ്ലം പറഞ്ഞു. കൊമേഴ്സിൽ ഉയർന്ന മാർക്ക് വാങ്ങി പ്ലസ്ടു പാസായ സുമയ്യ ഇസ്ലാമിക് ശരിഅ തെരഞ്ഞെടുക്കുകയായിരുന്നു.
ഷാർജയുടെ തെരുവുകളുടെ പേരുകൾ രേഖപ്പെടുത്തിയ ബോർഡുകൾ പോലും സുമയ്യയുടെ ഈ നേട്ടത്തിൽ പങ്ക് വഹിച്ചിട്ടുണ്ട്. മൺമറഞ്ഞു പോയ ചരിത്ര പണ്ഡിതൻമാരുടെയും മറ്റും പേരുകളാണ് ഷാർജ റോഡുകൾക്ക് നൽകിയിട്ടുണ്ട്. അവയുടെ ചരിത്രം പിൻതുടർന്ന് നടത്തിയ അന്വേഷണങ്ങൾ തനിക്കും മക്കൾക്കും നൽകിയത് അറിവിെൻറ ഖനിയായിരുന്നുവെന്ന് അസ്ലം പറഞ്ഞു. വർഷങ്ങൾക്ക് മുമ്പ് ഇത്തരമൊരു സർവകലാശാലക്ക് രൂപം കൊടുക്കുമ്പോൾ ആഗ്രഹിച്ചതെന്താണോ അത് നമ്മൾ നേടിയിരിക്കുന്നു.
ഇസ്ലാമിലെ സഹിഷ്ണുതയും സാഹോദര്യവും അറിവും നേടിയ വിദ്യാർഥികൾ അവരുടെ നാടിനും സമൂഹത്തിനും മുതൽ കൂട്ടായി തീരുമെന്ന് ശൈഖ് സുൽത്താൻ പറഞ്ഞു. പൂർണമായും സ്കോളർഷിപ്പ് നൽകി കൊണ്ട് വ്യത്യസ്ത രാജ്യക്കാരായ കുട്ടികൾക്ക് ഉന്നത പഠനം നടത്താൻ അവസരം ഒരുക്കിയ ശൈഖ് സുൽത്താനോടുള്ള നന്ദി വാക്കുകൾക്ക് അതീതമാണെന്ന് സർവകലാശാല വൈസ്ചാൻസലർ ഡോ. റഷാദ് സലെം പറഞ്ഞു. ലോകത്തിലെ ഏറ്റവും അമൂല്യമായ കൈയെഴുത്തു പ്രതികൾ സൂക്ഷിച്ചിട്ടുള്ള അൽ ഖാസിമിയ സർവകലാശാലയിലെ ലൈബ്രററി അറിവിെൻറ കേദാരമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.