അഭയാർഥി കുട്ടികളുടെ സംരക്ഷണം: ഷാർജയുടെ പുരസ്കാരം കെനിയൻ സംഘടനക്ക്
text_fieldsഅഞ്ചു ലക്ഷം ദിർഹമാണ് സമ്മാനംഷാർജ: യുദ്ധക്കെടുതിയും പ്രകൃതിക്ഷോഭങ്ങളും കാരണം പിറന്ന നാട്ടിൽനിന്ന് പലായനം ചെയ്ത് അഭയാർഥി ക്യാമ്പുകളിലെത്തുന്ന കുട്ടികളുടെ ഉന്നമനത്തിനും ക്ഷേമത്തിനുമായി നൽകുന്ന ഷാർജയുടെ 'സിയാര' പുരസ്കാരം കെനിയൻ മനുഷ്യാവകാശ ഏജൻസിക്ക്. അഞ്ച് ലക്ഷം ദിർഹമാണ് സമ്മാനം.
കെനിയയിൽ അഭയാർഥികളാക്കപ്പെട്ട കുട്ടികളുടെയും പെൺകുട്ടികളുടെയും ഉന്നമനത്തിനായി 2008ൽ സ്ഥാപിതമായ നെയ്‌റോബി ആസ്ഥാനമായ റെഫ്യൂഷി (RefuSHE) എന്ന ഏജൻസിക്കാണ് പുരസ്കാരം. കിഴക്കൻ ആഫ്രിക്കയിലെ വിവിധ പ്രദേശങ്ങളിൽ 13 മുതൽ 21 വയസ്സ് വരെ പ്രായമുള്ള അനാഥരായ അഭയാർഥി പെൺകുട്ടികളെയും കുട്ടികളെയും യുവതികളെയും സംരക്ഷിക്കുക, വിദ്യാഭ്യാസം നൽകുക, ശാക്തീകരിക്കുക എന്നിവ പരിഗണിച്ചാണ് സമ്മാനം. 5000 പേർക്ക് നേരിട്ടും 20,000 പേർക്ക് അല്ലാതെയും റെഫ്യൂഷിയുടെ സഹായം എത്തുന്നുണ്ട്.
അഭയാർഥികളെ പിന്തുണക്കാൻ ഷാർജ പ്രതിജ്ഞാബദ്ധം –ശൈഖ് സുൽത്താൻ
ഷാർജ: ലോകമെമ്പാടുമുള്ള അഭയാർഥികൾക്ക് സഹായഹസ്തം നൽകാൻ എമിറേറ്റ് സദാസമയവും തയാറാണെന്ന് ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പറഞ്ഞു. സ്നേഹവും നീതിയും നിലനിൽക്കാൻ അഭയാർഥികളെ പരിഗണിച്ച് മുന്നോട്ടുപോകണമെന്ന് ശൈഖ് സുൽത്താൻ ഓർമിപ്പിച്ചു. ദുർബലർക്കൊപ്പം നിൽക്കുന്നത് കടമയാണ്. ഇത് ഇടക്കിടെ വേണ്ടതല്ല, ദൈനംദിന ഉത്തരവാദിത്തമാണെന്നും 'സിയാര 2021' അവാർഡ് ദാന ചടങ്ങിൽ അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.