Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right16ാം വയസിൽ...

16ാം വയസിൽ തുടങ്ങിയ പ്രവാസം, പോരാളിയായി മടക്കം

text_fields
bookmark_border
16ാം വയസിൽ തുടങ്ങിയ പ്രവാസം, പോരാളിയായി മടക്കം
cancel
camera_alt2015? ?????????? ????????? ???????? ???????? ?????????? ??????????????????? ???. ?????????? ?????????????? ???????? ?????????? ???????????????????, ???????? ??????? ?????????? ??????? (????? ???????)

ദുബൈ: ‘‘ ഞങ്ങളുടെ വിവാഹത്തിെൻറ സുവർണ ജൂബിലി വർഷമാണിത്. ഇക്കുറി പാർട്ടി നടത്തി നി ങ്ങളെ ക്ഷണിക്കാൻ കഴിയാത്തതിൽ ഖേദമുണ്ട്. എങ്കിലും ഒരു ഉപകാരം ചെയ്യണം. ഇൗ കാർഡിനൊപ് പം വെച്ചിരിക്കുന്ന സമ്മാനം നിങ്ങൾക്ക് അറിയാവുന്ന ആവശ്യക്കാരായ മനുഷ്യർക്ക് എത്ത ിച്ചു കൊടുക്കുക. അതു വഴി ഞങ്ങളുടെ ജീവിതത്തെ അനുഗ്രഹിക്കുക’’. ആയിരം രൂപയുടെ ചെക്ക് അടക്കം ചെയ്ത ആ കവറും ഭരത് ഭായ്യും ഭാര്യ ഇന്ദു ബെന്നും ഒപ്പിട്ട കത്തും ഇപ്പോഴും ഒാർക്കുന്നുണ്ട് യു.എ.ഇയിലെയും ഇന്ത്യയിലെയും സുഹൃത്തുക്കൾ.

പ്രിയമുള്ളവർ ഭരത് ഭായ് എന്നും ദാദാ എന്നും സ്നേഹപൂർവം വിളിച്ചിരുന്ന ഭരത് കുമാർ ജയന്തിലാൽ എന്ന മനുഷ്യസ്നേഹി ഇനി ഒാർമ. 16ാം വയസിൽ തുടങ്ങിയ പ്രവാസം പകർന്നു നൽകിയ പാഠങ്ങളാണ് ഭരത് ഭായ് എന്ന അതികായനെ സൃഷ്ടിച്ചത്. ബുർജ് ഖലീഫയേക്കാളുയരെ പേരും പെരുമയും വളർന്നപ്പോഴും കഷ്ടതകളും വേദനകളും നിറഞ്ഞ ബാല്യകാലം അദ്ദേഹം മറന്നില്ല. ആർക്കും എന്താവശ്യമുണ്ടെങ്കിലും എപ്പോൾ വേണമെങ്കിലും കയറിച്ചെല്ലുവാനായി തെൻറ വാതിലുകൾ തുറന്നിട്ടു.

ഒാഫീസ് അടച്ചിട്ടിരിക്കുന്ന സമയത്തും അത്യാവശ്യക്കാർക്ക് വിളിക്കാം എന്ന അറിയിപ്പോടെ ഒാഫീസിെൻറ വാതിലിൽ ഫോൺ നമ്പറും എഴുതി വെച്ചിരുന്നു. അച്ഛെൻറ കൂട്ടുകാരൻ നൽകിയ അവസരം ഉപയോഗപ്പെടുത്തില 1948ലാണ് ഇദ്ദേഹം യമനിലേക്ക് കപ്പൽ കയറിയത്. ഒരു വീട്ടിൽ ജോലി ചെയ്യുന്നതിനൊപ്പം ഒഴിവു സമയങ്ങളിൽ വഴിയരികിൽ നിന്ന് ചിത്രങ്ങളും പോസ്റ്റുകളും മറ്റും വിറ്റു ജീവിച്ചു. പിന്നെയൊരു സ്ഥാപനത്തിൽ കയറ്റിറക്ക് ജോലി കിട്ടി. 25 പേർ താമസിക്കുന്ന മുറിയിൽ കൊടും ചൂടിൽ നിന്ന് രക്ഷ നൽകാൻ ഒരു ഫാൻ മാത്രമാണുണ്ടായിരുന്നത്. കഠിനാധ്വാനം മറ്റൊരു സ്ഥാപനത്തിലെത്തിച്ചു. അവിടെ 250 രൂപക്ക് ജോലി ചെയ്തു. കുറച്ചു കാലത്തിനു ശേഷം ഒപ്പം ജോലി ചെയ്യാൻ എത്തിയത് പിൽകാലത്ത് ഇന്ത്യൻ വ്യവസായ മേഖലയെ കൈവെള്ളയിൽ അമ്മാനമാടിയ റിലയൻസ് സ്ഥാപകൻ ധീരുഭായ് അംബാനി. 1969ൽ ഏദനിൽ അഭ്യന്തര പ്രശ്നങ്ങൾ ഉയർന്ന ഘട്ടത്തിൽ സൗദിയിലേക്ക് പലായനം ചെയ്തു. ജിദ്ദയിൽ കഴിയുന്നതിനിടെയാണ് ദുബൈയുടെ സാധ്യതകൾ തിരിച്ചറിയുന്നതും ഇവിടെ ഒാഫീസ് സ്ഥാപിക്കുന്നതും.

യു.എ.ഇയിലെ മാത്രമല്ല ലോകമെമ്പാടുമുള്ള ഇന്ത്യൻ പ്രവാസികളുടെ പ്രതിനിധിയായി വിവിധ വേദികളിൽ വിഷയങ്ങൾ അവതരിപ്പിക്കാനും അവകാശങ്ങൾ നേടിയെടുക്കുവാനും അദ്ദേഹം പരിശ്രമിച്ചു. സ്ത്രീകൾക്ക് 20000 രൂപ മൂല്യത്തിലും പുരുഷൻമാർക്ക് പതിനായിരം രൂപ മൂല്യത്തിലുമുള്ള സ്വർണാഭരണങ്ങൾ മാത്രമേ വിദേശത്തു നിന്ന് കൊണ്ടുവരാൻ അനുമതിയുണ്ടായിരുന്നുള്ളൂ.

ഭരത് ഭായ് യുടെ പരിശ്രമ ഫലമായാണ് ഇത് യഥാക്രമം ഒരു ലക്ഷവും അര ലക്ഷവുമായി ഉയർത്തപ്പെട്ടത്. 2015ലെ പ്രവാസി ഭാരതീയ സമ്മാൻ, ജുവൽ ഒാഫ് ഗുജറാത്ത് എന്നിവ ഉൾപ്പെടെ ഒേട്ടറെ ബഹുമതികൾ അദ്ദേഹത്തെ തേടിയെത്തി. മരണാനന്തര ബഹുമതിയായെങ്കിലും പദ്മശ്രീ പുരസ്കാരം സമർപ്പിച്ച് രാഷ്ട്രം ഇൗ പ്രിയ പുത്രനോട് നന്ദി പ്രകാശിപ്പിക്കും എന്നു പ്രതീക്ഷിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newspravaasi
News Summary - pravaasi-uae-gulf news
Next Story