അവഗണിച്ച് കളയരുത് കോവിഡാനന്തര രോഗങ്ങൾ
text_fieldsദുബൈ: മഹാമാരിയുടെ കാലത്ത് പ്രതീക്ഷകളുടെ വർത്തമാനങ്ങൾ പങ്കുവെച്ച് ഗൾഫ് മാധ്യമം-ആസ്റ്റർ വെബിനാർ. കോവിഡ് രോഗമുക്തരുടെ ആശങ്കകൾക്ക് ആശ്വാസമേകിയും സംശയങ്ങൾക്ക് മറുപടി നൽകിയും ലോകാരോഗ്യ ദിനത്തിൽ സംഘടിപ്പിച്ച വെബിനാറിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു.
'ഗൾഫ് മാധ്യമവും' ആസ്റ്റർ ഗ്രൂപ്പും ചേർന്നൊരുക്കുന്ന 'ന്യൂ വേൾഡ് ന്യൂ ഹോപ്' കാമ്പയിനിെൻറ ഭാഗമായാണ് വെബിനാർ സംഘടിപ്പിച്ചത്. കോവിഡിെൻറ മുൻനിരയിൽ പ്രവർത്തിച്ച ആസ്റ്റർ ഹോസ്പിറ്റലിലെ ഡോക്ടർമാരായ ഡോ. അഭിലാഷ്, ഡോ. ഷഫീഖ് എന്നിവർ അനുഭവങ്ങൾ പങ്കുവെക്കുകയും സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.
ആസ്റ്റർ ഹോസ്പിറ്റൽസ് ആൻഡ് ക്ലിനിക്സ് സി.ഇ.ഒ ഡോ. ഷർബാസ് ബിച്ചു മുഖ്യാതിഥിയായിരുന്നു. കോവിഡാനന്തര കാലത്ത് 'ഗൾഫ് മാധ്യമ'വുമായി ചേർന്നൊരുക്കുന്ന കാമ്പയിന് അതിപ്രാധാന്യമുണ്ടെന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോവിഡിന് ശേഷമുള്ള ബുദ്ധിമുട്ടുകൾ എങ്ങനെ പരിഹരിക്കണമെന്ന് പലർക്കും അറിയില്ല. സമൂഹമാധ്യമങ്ങൾ വഴി ലഭിക്കുന്ന വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് പലരും ചികിത്സിക്കുന്നത്.
ഇത് നമ്മുടെ അവസ്ഥയെ മോശമാക്കാനേ ഉപകരിക്കൂ. ഈ സാഹചര്യത്തിലാണ് ലോകാരോഗ്യ ദിനത്തിൽ ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ വെബിനാർ സംഘടിപ്പിക്കുന്നത്.
കോവിഡിെൻറ മുൻനിരയിൽ പ്രവർത്തിച്ച് അനുഭവ സമ്പത്തുള്ള ഡോക്ടർമാരാണ് സംവദിച്ചതെന്നും ഡോ. ഷർബാസ് ബിച്ചു പറഞ്ഞു. കോവിഡ് രോഗബാധിതരും രോഗമുക്തരും ഉൾപ്പെടെ നൂറുകണക്കിനാളുകൾ സംശയങ്ങൾ ചോദിച്ചറിഞ്ഞു. കോവിഡിന് ശേഷം ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങൾ ദിവസവും ഉടലെടുക്കുന്ന സാഹചര്യത്തിൽ ഏറെ ഉപകാരപ്രദമായിരുന്നു ഡോക്ടർമാരുടെ മറുപടികൾ. ഫാറൂഖ് മുണ്ടൂർ, സമീർ സയിദ് അലി എന്നിവർ മോഡറേറ്ററായിരുന്നു.
നേരനുഭവങ്ങൾ വിവരിച്ച് ഡോ. അഭിലാഷ്
കോവിഡ് രോഗികളുമായി ഇടപഴകിയതിെൻറ അനുഭവങ്ങളുമായിരുന്നു ഡോ. അഭിലാഷ് പങ്കുവെച്ചത്. ഒപ്പം പുതിയ പഠനങ്ങളുടെ റിപ്പോർട്ടുകളും അദ്ദേഹം പങ്കുവെച്ചു. മറ്റു അസുഖങ്ങളിൽനിന്ന് ഭിന്നമായി കോവിഡ് ബാധിച്ചവർക്ക് രക്തം കട്ടപിടിക്കാൻ സാധ്യതയുണ്ടെന്നും ഇതാണ് ആരോഗ്യ പ്രശ്നങ്ങൾക്കിടയാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഐ.സി.യുവിൽ കഴിഞ്ഞ 10 - 20 ശതമാനം രോഗികൾക്ക് രക്തം കട്ടപിടിക്കാറുണ്ട്. ഇത് ഹാർട്ട് അറ്റാക്ക്, സ്ട്രോക് എന്നിവയിലേക്കും എത്താറുണ്ട്. നെഗറ്റിവായശേഷവും ചിലരിൽ ഇത് തുടരാം. കാലിലുണ്ടാകുന്ന രക്തക്കട്ടകളെ ഗൗരവമായെടുക്കണം. ഇവ ശ്വാസകോശത്തിലേക്ക് ബാധിച്ചേക്കാം. തലച്ചോറിന് ചുറ്റുമുള്ള രക്തക്കട്ടകളും അപകടകാരികളാണ്. കാലിൽ നീര്, ഊന്നുേമ്പാൾ വേദന, ബലക്കുറവ്, വിട്ടുമാറാത്ത തലവേദന എന്നിവ രക്തക്കട്ടയുണ്ടാകുന്നതിെൻറ ലക്ഷണങ്ങളാണ്.
സ്ത്രീകൾക്ക് മസിൽ െപയിൻ, മാനസിക ബുദ്ധിമുട്ടുകൾ എന്നിവ പുരുഷന്മാരേക്കാൾ കൂടുതലാണ് കണ്ടുവരുന്നത്. കോവിഡ് സമയത്ത് ഹൃദയത്തിെൻറ പ്രവർത്തനശേഷിയെ ബാധിച്ചേക്കാം. ചിലർക്ക് കോവിഡ് മുക്തമായ ശേഷവും ഉണ്ടായേക്കാം. 30 ശതമാനം ആളുകളിൽ ഹൃദയത്തിെൻറ പേശികളെ ബാധിക്കാറുണ്ട്. ഇവർക്ക് മറ്റു ലക്ഷണങ്ങളുണ്ടാവണമെന്നില്ല. കഠിനമായ വ്യായാമങ്ങൾ ചെയ്യുന്നതിന് മുമ്പ് ഹൃദയത്തിെൻറ അവസ്ഥയെ കുറിച്ച് ഡോക്ടറുമായി സംസാരിക്കുന്നത് നല്ലതാണ്. ആവശ്യമെങ്കിൽ പരിശോധന നടത്തണം. മണം തിരിച്ചുകിട്ടാത്ത പ്രശ്നം ഇപ്പോഴും തുടരുന്നുണ്ട്. ആറുമാസത്തിനുശേഷമുള്ള കണക്കെടുക്കുേമ്പാഴും പത്തു ശതമാനം പേർക്കും മണം തിരിച്ചുകിട്ടുന്നില്ല. ഒരുവർഷം കഴിയുേമ്പാൾ പോലും പൂർണമായും രോഗമുക്തമാകാത്തവർ നിരവധിയുണ്ട്.
19 വയസ്സിൽ താഴെയുള്ള കുട്ടികൾ രോഗമുക്തരായ ശേഷവും പെെട്ടന്ന് പനി, ശ്വാസംമുട്ട്, ഹൃദയത്തിെൻറ പ്രവർത്തനം കുറയൽ പോലുള്ളവയുണ്ടാകാറുണ്ട്. ഇത് വളരെ കുറച്ചു മാത്രമാണ് കാണുന്നതെങ്കിലും സൂക്ഷിക്കാം. കോവിഡ് ബാധിതർക്ക് മൂന്നുമാസം പ്രതിരോധ ശേഷി ഉണ്ടാകും. അതിനുശേഷം വീണ്ടും വരാൻ സാധ്യതയുണ്ട്. ആശങ്കകളോടെ രോഗത്തെ സമീപിക്കരുത്. ഡോക്ടർമാരുമായി സംസാരിച്ച് പരിശോധനയിലൂടെ പരിഹരിക്കാവുന്ന പ്രശ്നങ്ങളാണിതെന്നും ഡോ. അഭിലാഷ് പറഞ്ഞു.
ശ്വസന വ്യായാമങ്ങൾ പഠിപ്പിച്ച് ഡോ. ഷഫീഖ്
കോവിഡ് കാലത്ത് ശ്വസന വ്യായാമത്തിെൻറ പ്രാധാന്യം പങ്കുവെക്കുന്നതായിരുന്നു ഡോ. ഷഫീഖിെൻറ സെഷൻ. ശ്വാസകോശ സംബന്ധമായ രോഗങ്ങളുള്ളവരുമായി ദീർഘകാലമായി അടുത്തിടപഴകുന്നതിെൻറ പരിചയസമ്പത്തും അദ്ദേഹത്തിെൻറ വാക്കുകളിൽ പ്രകടമായിരുന്നു. ശരീരത്തിെൻറ ഏത് ഭാഗത്തെയും കോവിഡ് ബാധിക്കാമെന്നും എന്നാൽ, ശ്വാസകോശത്തെയാണ് മുഖ്യമായും വൈറസ് പിടികൂടുന്നതെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് മുക്തരായവർ ചെറിയ കാര്യങ്ങൾ ചെയ്യുേമ്പാൾ പോലും കിതപ്പ്, ചുമ, ശ്വാസംമുട്ടൽ, നെഞ്ചുവേദന, നെഞ്ചെരിച്ചിൽ തുടങ്ങിയവ ഉണ്ടാകുന്നതായി അനുഭവസ്ഥർ പറയുന്നുണ്ട്.
ദൈനംദിന കാര്യങ്ങളായ കുളി, മുടിചീകൽ പോലുള്ള ചെറിയകാര്യങ്ങൾ ചെയ്യുേമ്പാൾ പോലും ബുദ്ധിമുട്ടുണ്ടാകുന്നു. കോവിഡ് സമയത്ത് നമ്മുടെ ശരീരത്തിലുണ്ടായ നീർക്കെട്ട് അതേപോലെ തുടരുന്നതാണ് ഇതിെൻറ ഒരു കാരണം. വെൻറിലേറ്ററിെൻറ പിന്തുണ ആവശ്യമായിവന്നവരിലാണ് കൂടുതലും ഇത് കണ്ടുവരുന്നത്. നെഞ്ചിൽ ഭാരം കയറ്റിവെച്ചിരിക്കുന്നതുപോലുള്ള തോന്നലുണ്ടായാൽ ഉടൻ കാർഡിയോളജിസ്റ്റിനെ കാണിക്കണം. ശ്വാസകോശത്തിനുള്ളിൽ രക്തം കട്ടപിടിക്കുന്നുണ്ടോ എന്ന് ടെസ്റ്റ് ചെയ്യാറുണ്ട്. എന്നാൽ, എല്ലാവർക്കും ഈ പരിശോധന നടത്തേണ്ടതില്ല. ഗുരുതരാവസ്ഥയിലേക്ക് പോകാൻ സാധ്യതയുള്ളവരിലാണ് ഇത്തരം പരിശോധന നടത്തുന്നത്. ശ്വാസകോശസംബന്ധമായ അസുഖമുള്ളവർ ഓക്സിമീറ്റർ ഉപയോഗിക്കുന്നത് നല്ലതാണ്.
പ്രത്യക്ഷത്തിൽ ലക്ഷണങ്ങൾ ഉണ്ടാവില്ലെങ്കിലും സാചുറേഷൻ കുറയാൻ സാധ്യതയുണ്ട്. ലോകമെമ്പാടുമുള്ള ജനങ്ങൾ നേരിടുന്ന പ്രശ്നമാണ് കോവിഡെന്നും ഒരുമിച്ച് ശ്രമിച്ചാൽ കോവിഡിനെ തുരത്താമെന്നും അതുവഴി ലോകാരോഗ്യദിനത്തിെൻറ സന്ദേശം യാഥാർഥ്യമാക്കാമെന്നും ഡോ. ഷെഫീഖ് പറഞ്ഞു. രണ്ടുതരം ശ്വസന വ്യായാമങ്ങൾ ചെയ്യേണ്ടത് എങ്ങനെയെന്നും അദ്ദേഹം വിവരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

