കോവിഡിനുമുണ്ട് ഒരു പോസിറ്റീവ് വശം
text_fieldsതികച്ചും യാദൃച്ഛികമായാണ് പ്രവാസ ജീവിതത്തിെൻറ ചൂടിലേക്ക് ഞാൻകയറി വന്നത്. വ്യായാമം നിത്യജീവിതത്തിെൻറ ഭാഗമാക്കിയതിനാൽ നാട്ടിൽ വെച്ച് ബാഡ്മിൻറൺ കളിക്കാൻ പോകുക പതിവാക്കിയിരുന്നു. ഒരു ദിവസം ചാറ്റൽ മഴകാരണം കളി മുടങ്ങി. അന്നേരം കളിസ്ഥലത്തിന് തൊട്ടടുത്ത വായനശാലയിൽ കയറി പത്രങ്ങൾ വെറുതെ മറിച്ച് നോക്കി. അതിലൊന്നിൽ ഷാർജയിലെ വലിയ കോർപറേറ്റ് ആശുപത്രിയിലേക്ക് ഹൃദ്രോഗ വിദഗ്ധനെ ആവശ്യമുള്ളതായി പരസ്യം കണ്ടു. അതിലുണ്ടായിരുന്ന ഇ-മെയിൽ വിലാസത്തിലേക്ക് സി.വി അയച്ചു. അങ്ങനെ 2014 മാർച്ചിൽ ഞാനും പ്രവാസിയായി മാറി.
എന്നെ ഇവിടത്തേക്ക് കൊണ്ടുവന്ന ഷാർജയിലെ കോർപറേറ്റ് ആശുപത്രിയിൽ തന്നെയായിരുന്നു ആദ്യത്തെ പോസ്റ്റിങ്. ജോലി തുടങ്ങുന്നതിന് മുമ്പ് രണ്ടു ദിവസം ആശുപത്രിയും പരിസരങ്ങളും പരിചയപ്പെടാനുള്ള അവസരമായിരുന്നു. ആദ്യ ദിവസം കാൻറീനിൽ നിന്ന് ഭക്ഷണം കഴിക്കുന്നതിന് മുമ്പ് കൈകഴുകാൻ തുടങ്ങവെ കണ്ണുകൾ അറിയാതെ അവിടെ ഉണ്ടായിരുന്ന വാഷ് ബേസിെൻറ ചുമരിൽ പതിച്ച സ്റ്റിക്കറിലൂടെ കടന്നുപോയി. കൈകൾ ശാസ്ത്രീയമായും വൃത്തിയായും കഴുകേണ്ടത് എങ്ങനെ എന്ന വിവരണമായിരുന്നു ആ സ്റ്റിക്കറിൽ. അതിൽ വിവരിച്ചിരുന്ന 20 സെക്കൻറ് നീളുന്ന കൈകഴുകൽ പ്രക്രിയ എന്നെ സംബന്ധിച്ചിടത്തോളം പുതിയ അറിവായിരുന്നു.
നാട്ടിൽ പല ആശുപത്രികളിൽ ജോലി ചെയ്തപ്പോഴൊന്നും പരിചിതമായിട്ടില്ലാത്ത വ്യക്തിശുദ്ധിയുടെ ആദ്യ പാഠമായിരുന്നു ആ സ്റ്റിക്കർ എനിക്ക് പഠിപ്പിച്ചു തന്നത്. നാട്ടിൽ ജോലി ചെയ്യുമ്പോൾ ഏറ്റവും പ്രാഥമികമായ ഇത്തരം വ്യക്തിശുചീകരണ പ്രക്രിയകളിൽ എന്നെപ്പോലുള്ള ഡോക്ടർമാർ വലിയ രീതിയിലുള്ള ആഭിമുഖ്യം കാണിച്ചിരുന്നില്ല എന്ന ഖേദകരമായ സത്യം തുറന്നുപറയെട്ട.
ഷാർജയിലെ കോർപറേറ്റ് ആശുപത്രിയിലെ ജോലി തുടങ്ങിയ അന്നുമുതൽ കൈകൾ എല്ലായ്പോഴും ശാസ്ത്രീയമായി സമയമെടുത്ത് വൃത്തിയാക്കുന്നത് വ്യായാമം പോലെ ജീവിതത്തിെൻറ ഭാഗമാക്കി. സാമൂഹിക ജീവിത ഇടപെടലുകളുടെ ഭാഗമായി യു.എ.ഇയുടെ വിവിധ ഭാഗങ്ങളിലായി ആരോഗ്യ ബോധവത്കരണ ക്ലാസുകളിൽ പങ്കെടുക്കാൻ സാധിച്ചു. അവിടങ്ങളിലെല്ലാം കൈകൾ വൃത്തിയാക്കുന്നതിെൻറ പ്രാധാന്യത്തെ കുറിച്ചുകൂടി ഉദ്ബോധിപ്പിക്കാറുണ്ട്. പക്ഷേ, പരിപാടികൾക്കു ശേഷമുള്ള ഭക്ഷണത്തിന് മുമ്പ് പലരും കൈകൾ വൃത്തിയാക്കാതെ തീൻ മേശയിലേക്ക് പോകുന്നത് വേദനയോടെ കണ്ടിട്ടുണ്ട്. ഭക്ഷണശേഷം മാത്രമാണ് അവരിൽ പലരും വാഷ് ബേസിൻ എവിടെ എന്ന് അന്വേഷിക്കുന്നതുപോലും.
ജോലിചെയ്ത സ്ഥാപനങ്ങളിൽ പഞ്ചിങ് മെഷീനിനടുത്തായി ആൽക്കഹോൾ സാനിറ്റൈസർ സ്ഥാപിക്കുന്ന പതിവ് പണ്ടേയുണ്ടെങ്കിലും കൊറോണക്ക് മുമ്പ് അതിലേക്ക് ആരും തിരിഞ്ഞു നോക്കാറേ ഇല്ലായിരുന്നു. ഇന്ന് വാഷ് ബേസിനും സാനിറ്റൈസറും തേടി ജനം നെട്ടോട്ടം ഓടുന്നത് കണ്ടപ്പോൾ ഇതെല്ലാം ഒന്നോർത്തു പോയി എന്നു മാത്രം. കൊറോണ വൈറസ് അതിെൻറ താണ്ഡവം നടത്തുന്ന ഈ കാലഘട്ടത്തിൽ വ്യക്തിശുചിത്വ പാഠങ്ങൾ ജനങ്ങൾക്ക് വേഗം മനസ്സിലാവുന്നു. നിരവധി സന്നദ്ധ സംഘടനകളുടെ സമൂഹ മാധ്യമ ഗ്രൂപ്പുകളിൽ ഞാനംഗമാണ് . ഓരോ ദിവസവും പരിചിതരും അപരിചിതരും ആയ പ്രവാസികളിൽനിന്ന് ലഭിക്കുന്ന വാട്ട്സ്ആപ്, ഫോൺ കാളുകൾ നിരവധിയാണ്. ചിലർക്ക് വേണ്ടത് ചികിത്സ, മറ്റു ചിലർക്ക് സാന്ത്വനം. രോഗബാധിതരും അല്ലാത്തവരുമായ എല്ലാ പ്രവാസികൾക്കും എനിക്ക് നൽകാനുള്ള സന്ദേശം ഇതാണ്.
ആത്യന്തികമായി ആരോഗ്യ പരിപാലനം നാമോരുരുത്തരുടെയും സ്വന്തം കടമയാണ്. വൻകിട ആശുപത്രികളിൽനിന്നും ഡോക്ടർമാരിൽനിന്നും നമുക്ക് ചികിത്സ മാത്രമേ ലഭിക്കൂ. ആരോഗ്യം ലഭിക്കണമെന്നില്ല. ആരോഗ്യ പരിപാലനത്തിെൻറയും രോഗപ്രതിരോധത്തിെൻറയും അസ്ഥിവാരം നാം പലപ്പോഴും നിസ്സാരവത്കരിക്കുന്ന ആരോഗ്യ ശീലങ്ങളാണ്. അതായത് വ്യക്തിശുചിത്വം, വ്യായാമം, ആരോഗ്യകരമായ ഭക്ഷണരീതി എന്നിവ.
കോവിഡ് -19 െൻറ രൂക്ഷത തനതായ പ്രതിരോധ ശക്തി കുറഞ്ഞ ആളുകളിലാണ് ഭീകരമാകുന്നത്. പ്രതിരോധശക്തി ആർജ്ജിക്കാൻ ഇന്നേ വരെ വൈദ്യശാസ്ത്രം മരുന്നുകൾ ഒന്നും കണ്ടെത്തിയിട്ടില്ല. അത് നാം ആർജ്ജിച്ച് എടുക്കേണ്ടതാണ്. കോവിഡ് പോസിറ്റിവ് ആവുക എന്നത് ആളുകളെ പേടിപ്പെടുത്തുന്ന ഒരു അവസ്ഥയാണിന്ന്. എന്നാൽ, ഇൗ മഹാമാരി മൂലമുണ്ടായ പോസിറ്റിവ് വശം നമ്മുടെ ആരോഗ്യപരിപാലന ശീലങ്ങളിൽ വന്ന മാറ്റമാണ്. അത് ഒരു ഹ്രസ്വകാല പദ്ധതി അല്ലാതിരിക്കെട്ട. കോവിഡിനെ നാം തുരത്തിക്കഴിഞ്ഞാലും ആരോഗ്യമുള്ള ഒരു സമൂഹവും ലോകവും സാധ്യമാക്കുന്നതിനായി ഇൗ നല്ലശീലങ്ങൾ നമ്മൾക്ക് തുടരാനുമാവെട്ട.
അജ്മാൻ ഗൾഫ് മെഡിക്കൽ യൂനിവേഴ്സിറ്റി ക്ലിനിക്കൽ ലെക്ച്റർ ആൻഡ് കാർഡിയോളജി സ്പെഷലിസ്റ്റാണ് ലേഖകൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.