വിളിക്കുന്നത് പൊലീസിനെ; എത്തുന്നത് പൊലീസ്സ്റ്റേഷൻ
text_fieldsദുബൈ: വിളിക്കുന്നത് പൊലീസിനെയാവാം പക്ഷേ എത്തുന്നത് പൊലീസ്സ്റ്റേഷനായിരിക്കും. ഞായറാഴ്ച ആരംഭിച്ച ജൈറ്റക്സ് സാേങ്കതിക പ്രദർശനത്തിൽ ദുബൈ പൊലീസാണ് ആഗ്രഹിക്കുന്നവർക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്ന പൊലീസ് സ്റ്റേഷൻ അവതരിപ്പിച്ചത്. ദുബൈ പൊലീസിെൻറ മൊബൈൽ ആപ്പിൽ നിന്ന് ലഭിക്കുന്ന സന്ദേശത്തിനനുസരിച്ച് സ്വയം ഒാടിയെത്തുന്ന വാഹനത്തിലാണ് പൊലീസ് സ്റ്റേഷൻ ക്രമീകരിച്ചിരിക്കുന്നത്.
യു.എ.ഇ. നിവാസികൾക്കും വിനോദ സഞ്ചാരികൾക്കും ഭാവിയിൽ ഇതിെൻറ സേവനം ലഭ്യമാകുമെന്ന് ദുബൈ പൊലീസിെൻറ ആർട്ടിഫിഷ്യൽ ഡിപ്പാർട്ട്മെൻറ് ഡയറക്ടർ ജനറൽ ഖാലിദ് അൽ റസൂഖി പറഞ്ഞു. പിഴയടക്കൽ, പരാതി നൽകൽ, സ്വഭാവ സർട്ടിഫിക്കറ്റ് നേടൽ തുടങ്ങി 16 തരത്തിലുള്ള സേവനങ്ങൾ ഇൗ സ്റ്റേഷനിൽ നിന്ന് ലഭിക്കുമെന്ന് അദ്ദേഹം കൂട്ടിേച്ചർത്തു. ജപ്പാനിൽ നിന്നുള്ള അത്യാധുനിക സാേങ്കതിക വിദ്യയിലൂടെയാണ് ഇൗ ഡ്രൈവറില്ലാ വാഹനത്തിലെ പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. സൗരോർജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന പൊലീസ് സ്റ്റേഷെൻറ വാതിൽ മുഖം തിരിച്ചറിയുന്ന സോഫ്റ്റ്വെയർ വഴിയോ എമിറേറ്റ്സ് െഎഡി വഴിയോ പ്രവർത്തിപ്പിക്കാം. ഗായത് എന്ന് പേരിട്ടിരിക്കുന്ന പട്രോളിങ് സംവിധാനവും ഡ്രോണുമാണ് ദുബൈ പൊലീസ് അവതരിപ്പിച്ച മറ്റ് സംവിധാനങ്ങൾ. നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന എട്ട് സിസിടിവി കാമറകളും എട്ട് സ്ക്രീനുകളും ഘടിപ്പിച്ച സ്മാർട് വാഹനമാണ് പട്രോളിങിന് നിയോഗിക്കുന്നത്.
ഇതിന് മുഖങ്ങൾ തിരിച്ചറിയാനുള്ള ശേഷിയും കാറുകളെ മനസിലാക്കാനുള്ള കഴിവും ഉണ്ടായിരിക്കും. കുറ്റവാളികളെയും അവർ ഉപയോഗിക്കുന്ന വാഹനങ്ങളെയും പിടികൂടാൻ ഇത് സഹായിക്കും. കുറ്റകൃത്യങ്ങളോ അപകടമോ ഉണ്ടാകുന്നയിടങ്ങളിൽ ഞൊടിയിടയിൽ എത്താൻ കഴിയുന്നതാണ് ഡ്രോൺ.
19 സെക്കൻറിനുള്ളിൽ പറന്നുയരുന്ന ഇതിന് മണിക്കൂറിൽ 80 കിലോമീറ്റർ വേഗത്തിൽ പറക്കാൻ ശേഷിയുണ്ട്. സിസിടിവി കാമറകൾ ഇല്ലാത്തയിടങ്ങളിലായിരിക്കും ഇവയുടെ സേവനം ലഭ്യമാക്കുക. ഭാവിയിൽ 19 ഡ്രോണുകൾ വിന്യസിക്കാനാണ് ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.