Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപടക്കം...

പടക്കം പൊട്ടിക്കുന്നത് അപകടമെന്ന് പൊലീസ്

text_fields
bookmark_border
പടക്കം പൊട്ടിക്കുന്നത്  അപകടമെന്ന് പൊലീസ്
cancel
Listen to this Article

അബൂദബി: ബലിപെരുന്നാൾ ആഘോഷ ഭാഗമായി പടക്കം പൊട്ടിക്കുന്നത് അപകടം ക്ഷണിച്ചുവരുത്തുമെന്ന് അബൂദബി പൊലീസ് മുന്നറിയിപ്പ്. ഇത്തരം ആഘോഷങ്ങൾ സന്തോഷത്തോടെയാണ് ആരംഭിക്കുന്നതെങ്കിലും പലപ്പോഴും ദുരന്തത്തിലാണ് പര്യവസാനിക്കുന്നതെന്ന് പൊലീസ് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. കുട്ടികളെ രക്ഷിതാക്കൾ ശ്രദ്ധിക്കുകയും അപകടത്തെ കുറിച്ച് ബോധവത്കരിക്കുകയും വേണം. പടക്കത്തിന്‍റെ ഉപയോഗം വീടുകൾക്കും വസ്തുക്കൾക്കും നഷ്ടമുണ്ടാക്കും. കാഴ്ച നഷ്ടപ്പെടുന്നതടക്കമുള്ള പരിക്കും സംഭവിക്കാം. സോഷ്യൽ മീഡിയ സൈറ്റുകളിൽനിന്ന് പടക്കം വാങ്ങുന്ന കുട്ടികളെ രക്ഷിതാക്കൾ ശ്രദ്ധിക്കണം.

കുറഞ്ഞ വിലക്ക് പടക്കം വിറ്റ് യുവാക്കളെ വശീകരിക്കാനാണ് ഇത്തരം പ്ലാറ്റ്‌ഫോമുകൾ ശ്രമിക്കുന്നത്. പടക്കം വിൽക്കുന്ന ആളുകളെയോ കടകളെയോ എമർജൻസി നമ്പറിലോ 999 എന്ന ടോൾ ഫ്രീ നമ്പറിലോ 8002626 എന്ന നമ്പറിലോ അറിയിക്കണം -പൊലീസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:firecrackersPolice
News Summary - Police say bursting firecrackers is dangerous
Next Story