Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമുഖ്യമന്ത്രി...

മുഖ്യമന്ത്രി ഇന്ന് അബൂദബിയിൽ; ആദ്യ പൊതുസമ്മേളനം നാളെ രാത്രി ഏഴിന്

text_fields
bookmark_border
മുഖ്യമന്ത്രി ഇന്ന് അബൂദബിയിൽ; ആദ്യ പൊതുസമ്മേളനം നാളെ രാത്രി ഏഴിന്
cancel

അബൂദബി: നവകേരള നിമിതിയുടെ ഭാഗമായി കേരള സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളിലേക്ക് പ്രവാസി മലയാളികളുടെ ശ്രദ്ധ ക്ഷണിക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ ബുധനാഴ്ച അബൂദബിയിലെത്തും. ബുധനാഴ്ച രാവിലെ 6.30ന് ഇത്തിഹാദ് വിമാനത്തിലെത്തുന്ന മുഖ്യമന്ത്രിയെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും നോർക്ക പ്രതിനിധികളും ചേർന്ന് സ്വീകരിക്കും വ്യാഴാഴ്ച രാത്രി ഏഴിന് പൊതുജനങ്ങളുമായി സംവദിക്കും. നവകേരള നിർമിതിയെ കുറിച്ചുള്ള സംസ്ഥാന സര്‍ക്കാറിെൻറ കാഴ്ചപ്പാട് പ്രവാസികള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയും നിമാണപ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമായ അഭിപ്രായങ്ങള്‍ ആരായുകയും ചെയ്യുകയാണ് മുഖ്യമന്ത്രിയുടെ യു.എ.ഇ സന്ദര്‍ശനത്തിെൻറ പ്രധാന ലക്ഷ്യം.
അബൂദബിയിലെ പ്രവാസി സംഘടനകളുടെ നേതൃത്വത്തിൽ ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെൻററിലെ (െഎ.എസ്.സി) മുഖ്യ ഒാഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന പൊതു സമ്മേളനം യു.എ.ഇ സഹിഷ്ണുതാ കാര്യ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാൻ ഉദ്ഘാടനം ചെയ്യും. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസുഫലി അധ്യക്ഷത വഹിക്കും. മുഖ്യമന്ത്രിയെ അനുഗമിക്കുന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇളങ്കോവൻ നവകേരള സൃഷ്ടി സംബന്ധിച്ച പദ്ധതി അവതരിപ്പിക്കും.
ബുധനാഴ്ച പകൽ ചില യോഗങ്ങളിൽ മുഖ്യമന്ത്രി പെങ്കടുക്കും. രാത്രി 7.30ന് ദൂസിത്താനി ഹോട്ടലിൽ ഇന്ത്യൻ പ്രഫഷനൽ ബിസിനസ് ഗ്രൂപ്പും
(െഎ.പി.ബി.ജി) സാമൂഹിക സംഘടനകളും സംഘടിപ്പിക്കുന്ന അത്താഴ വിരുന്നിൽ സംബന്ധിക്കും. മുഖ്യമന്ത്രിയായതിനു ശേഷം ആദ്യമായി അബൂദബിയിലെത്തുന്ന പിണറായി വിജയനെ സ്വീകരിക്കുന്നതിന് അബൂദബിയിലെ മുഴുവന്‍ സാമൂഹിക^സാംസ്‌കാരിക സംഘടനകളുടെയും നേതൃത്വത്തില്‍ വിപുലമായ പ്രവര്‍ത്തനങ്ങളാണ് നടത്തിയിട്ടുള്ളത്.
അബൂദബിയിലെ പൊതു സമ്മേളനം നേരത്തെ വ്യാഴാഴ്ച രാത്രി എട്ടിനാണ് നിശ്ചയിച്ചിരുന്നതെങ്കിലും യു.എ.ഇ സഹിഷ്ണുതാ കാര്യ മന്ത്രിയുടെ സൗകര്യം കണക്കിലെടുത്ത് ഒരു മണിക്കൂർ നേരത്തെയാക്കുകയായിരുന്നുവെന്ന് െഎ.എസ്.സി പ്രസിഡൻറ് രമേശ് വി. പണിക്കർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 2500 ഒാളം പേർ പരിപാടിയിൽ പെങ്കടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. മുസഫയിൽനിന്ന് െഎ.എസ്.സിയിലേക്ക് വാഹന സൗകര്യം ഏർപ്പെടുത്തിയതായും അദ്ദേഹം വ്യക്തമാക്കി.
19ന് ദുബൈയിലേക്ക് തിരിക്കുന്ന മുഖ്യമന്ത്രി ഉച്ചക്ക് ഇന്ത്യൻ പ്രഫഷനൽ ബിസിനസ് കൗൺസിൽ (െഎ.പി.ബി.സി) സംഘടിപ്പിക്കുന്ന ബിസിനസ് മീറ്റിൽ പെങ്കടുക്കും. രാത്രി എട്ടിന് ദുബൈ അല്‍ നാസര്‍ ലിഷര്‍ ലാൻറിലാണ് പൊതുജനങ്ങളെ അഭിസംബോധന ചെയ്യുക. 20ന് ഉച്ചക്ക് ഷാര്‍ജയിൽ നടക്കുന്ന ബിസിനസ് മീറ്റുകളിലും മുഖ്യമന്ത്രി പെങ്കടുക്കും. രാത്രി ഏഴിന് ഷാര്‍ജ ഷൂേട്ടഴ്സ് ക്ലബിൽ സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തില്‍ പങ്കെടുക്കും. 21ന് കേരളത്തിലേക്ക് തിരിക്കും.
കേരളം ഇന്നുവരെ അഭിമുഖീകരിച്ചിട്ടില്ലാത്ത മഹാപ്രളയത്തെ ഇച്ഛാശക്തികൊണ്ടും സംഘബലം കൊണ്ടും അതിജീവിച്ച വീരനായകെൻറ പരിവേഷവുമായാണ് മുഖ്യമന്ത്രി യു.എ.ഇ. സന്ദര്‍ശനത്തിനെത്തുന്നത് എന്നതിനാൽ ഈ വരവിനെ ആഘോഷമാക്കി മാറ്റാനാണ് മലയാളി സമൂഹം ലക്ഷ്യമിട്ടിരിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ പ്രവാസി മലയാളികളുള്ള രാജ്യം എന്ന നിലക്ക് മുഖ്യമന്ത്രിയുടെ യു.എ.ഇ സന്ദര്‍ശനം ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇളങ്കോവന് പുറമെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ് ഉള്‍പ്പെടെയുള്ളവരും മുഖ്യമന്ത്രിയെ അനുഗമിക്കുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala flood reliefPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - pinarayi in abudhabi-uae-gulfnews
Next Story