പീറ്റർ വെയ്ൻ: യു.എ.ഇയുടെ എക്സ്പോ മാൻ
text_fieldsദുബൈ: യു.എ.ഇയുടെ എക്സ്പോ മാനാണ് അയർലൻഡുകാരനായ പീറ്റർ വെയ്ൻ. കഴിഞ്ഞ നാലു എക്സ്പോയിലും യു.എ.ഇ പവലിയൻ അണിയിച്ചൊരുക്കിയത് പീറ്റർ നേതൃത്വം നൽകിയ സംഘമായിരുന്നു. എക്സ്പോയുടെ പ്രോജക്ട് ഡയറക്ടറായിരുന്നു ഇൗ 75കാരൻ. ഒാരോ തവണയും പഴയതിനേക്കാൾ മികച്ച പവലിയനുകളാണ് ഒരുക്കുന്നതെന്ന് പീറ്റർ പറയുന്നു.
2008ൽ സ്പെയിനിൽ നടന്ന സരഗോസ എക്സ്പോ മുതലാണ് പീറ്ററും യു.എ.ഇ പവലിയനും തമ്മിലുള്ള ബന്ധം തുടങ്ങുന്നത്. ജലസംരക്ഷണത്തിനും സുസ്ഥിര വികസനത്തിനും ഉൗന്നൽ നൽകിയായിരുന്നു പവലിയൻ നിർമാണമെന്ന് അദ്ദേഹം ഒാർമിക്കുന്നു. ശൈഖ് സായിദിെൻറ ജലസ്നേഹവും പ്രകൃതി സ്നേഹവുമായിരുന്നു അന്ന് മനസ്സിൽ ഒാടിയെത്തിയത്. ചെറിയൊരു നദിയുടെ അകമ്പടിയോടെ നിർമിച്ച പവലിയൻ അന്ന് എക്സ്പോയുടെ ശ്രദ്ധാകേന്ദ്രമായിരുന്നു.
പത്തു ലക്ഷത്തിലേറെ സന്ദർശകരാണ് പവലിയൻ സന്ദർശിച്ചത്. സംഘാടകരുടെ ഗോൾഡ് അവാർഡും അന്ന് യു.എ.ഇ പവലിയൻ നേടിയിരുന്നു. യു.എ.ഇ സർക്കാറിൽനിന്ന് വലിയ പിന്തുണയാണ് ലഭിച്ചത്. വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് നിരന്തരം പ്രചോദിപ്പിക്കുന്നതായും പീറ്റർ വെയ്ൻ ഒാർത്തെടുക്കുന്നു.
2010ലെ ഷാങ്ഹായ് എക്സ്പോയായിരുന്നു അടുത്ത തട്ടകം. 'മികച്ച നഗരം, മികച്ച ജീവിതം' എന്നതായിരുന്നു തീം. െവല്ലുവിളികളെ മറികടന്ന് യു.എ.ഇ എങ്ങനെയാണ് പൗരന്മാർക്ക് മെച്ചപ്പെട്ട ജീവിതം നൽകിയത് എന്നു വ്യക്തമാക്കുന്നതായിരുന്നു പവലിയൻ. ലോക പ്രശസ്ത ആർക്കിടെക്ടുകളെ അണിനിരത്തിയായിരുന്നു നിർമാണം. സോളാർ സെല്ലുകൾ ഉപയോഗിച്ചുള്ള നിർമാണത്തിനായിരുന്നു ആദ്യം പദ്ധതി. എന്നാൽ, പരിപാടിയുടെ തീമുമായി യോജിക്കാത്തതിനാൽ മണൽക്കൂനകളുടെ മാതൃകയിൽ പവലിയൻ ഒരുക്കുകയായിരുന്നു. എക്സ്പോക്ക് ശേഷം ഇതിെൻറ മാതൃക അബൂദബിയിലും നിർമിച്ചു.
2012ൽ ദക്ഷിണ കൊറിയയിലെ യീസുവിലായിരുന്നു അടുത്ത എക്സ്പോ. 'സമുദ്രവും തീരവും' എന്നതായിരുന്നു തീം. മറൈൻ ബയോളജിയിൽ പി.എച്ച്.ഡി എടുത്തതിനാൽ പീറ്റർ വെയ്നിന് ഇൗ വിഷയത്തോട് കൂടുതൽ താൽപര്യമുണ്ടായിരുന്നു. ഇത് പവലിയനിൽ പ്രതിഫലിക്കുകയും ചെയ്തു. കടലിലെ തുരങ്കത്തിലൂടെ കടന്നുപോകുന്ന അനുഭവം പ്രദാനം ചെയ്ത പവലിയൻ സിൽവർ മെഡലും കരസ്ഥമാക്കി. 'ദ ടർട്ട്ൽ' എന്ന പേരിൽ ഇത് ഫീച്ചർ ഫിലിമാക്കിയിരുന്നു.
പുനരുപയോഗിക്കാൻ കഴിയാത്ത പ്ലാസ്റ്റിക്കുകൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങളാണ് അതിൽ പ്രതിപാദിച്ചിരുന്നത്. ഇത് നിരവധി പുരസ്കാരങ്ങൾ നേടി. കാൻസ് ഫിലിം ഫെസ്റ്റിവലിൽ സ്വർണം നേടാനും ഇൗ ചിത്രത്തിന് കഴിഞ്ഞു. കഴിഞ്ഞ മിലാൻ എക്സ്പോയായിരുന്നു പീറ്ററിെൻറ അവസാന എക്സ്പോ. 2015ൽ ഇറ്റലിയിൽ നടന്ന എക്സ്പോ യു.എ.ഇയെ സംബന്ധിച്ചിടത്തോളം പഠനം കൂടിയായിരുന്നു. പരിസ്ഥിതി സംരക്ഷണം തന്നെയായിരുന്നു മുഖ്യവിഷയം. ഭക്ഷ്യസുരക്ഷയിൽ യു.എ.ഇ കൈവരിച്ച നേട്ടങ്ങൾ എടുത്തുകാട്ടുന്നതായിരുന്നു പവലിയൻ. ഗൾഫ് നഗരങ്ങളുടെ മാതൃകയിൽ നിർമിച്ച പവലിയന് മികച്ച എക്സ്റ്റീരിയർ ഡിസൈനുള്ള പുരസ്കാരം ലഭിച്ചു.
ഇമാറാത്തി സംഘമായിരുന്നു ഇതിനു പിന്നിൽ പ്രവർത്തിച്ചത്. ദുബൈ എക്സ്പോ സന്ദർശിക്കാൻ എത്തണമെന്നാണ് നിലവിൽ അയർലൻഡിലുള്ള പീറ്ററിെൻറ ആഗ്രഹം. എക്സ്പോകളിൽ യു.എ.ഇ വിജയകരമായി പെങ്കടുത്തതിെൻറ നീണ്ട ചരിത്രമുണ്ടെന്നും ദുബൈ എക്സ്പോയിൽ അവർ എന്താണ് െചയ്യുന്നതെന്ന് കാണാൻ ആകാംക്ഷയുണ്ടെന്നും പീറ്റർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.