Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമുത്തുകളെക്കാൾ...

മുത്തുകളെക്കാൾ തിളക്കമാണ് ഇൗ ജീവിത പാഠങ്ങൾക്ക്

text_fields
bookmark_border
മുത്തുകളെക്കാൾ തിളക്കമാണ് ഇൗ ജീവിത പാഠങ്ങൾക്ക്
cancel
camera_alt????? ????? ??????????????? ???????????? ????? ?????????????? ??????? ????

റാസല്‍ഖൈമ: പര്‍വതവും കണ്ടല്‍ക്കാടുമുള്‍പ്പെടെ പ്രകൃതി മനോഹാരിതയുടെ പശ്ചാത്തലത ്തിലുള്ള റാസല്‍ഖൈമയിലെ അല്‍ റംസ് മല്‍സ്യ ബന്ധന ഗ്രാമം എന്ന പേരിലാണ് കാലങ്ങളായി അറി യപ്പെടുന്നത്. ഓളപ്പരപ്പില്‍ ‘സുവൈദി പേള്‍ ഫാം’ പ്രവര്‍ത്തനം തുടങ്ങിയതോടെ കടലും മല നിരകളും ചേര്‍ന്നു നില്‍ക്കുന്ന അല്‍ റംസിെൻറ തിളക്കം ആഗോള തലത്തിലേക്ക് ഉയരുകയാണ ്. പതിവ് യാത്രകളില്‍ നിന്ന് വ്യത്യസ്തമായി ഈ ‘മുത്ത് പാഠശാലയിലേക്കുള്ള’ സഞ്ചാരം സന്ദ ര്‍ശകരിലുളവാക്കുന്നത് ഉള്‍ക്കിടിലമുണ്ടാക്കുന്ന അറബ് ജീവിത വഴികള്‍.

വെള്ളത്ത ിനടിയിലെ മര്‍ദ്ദവും വിഷ ജീവികളെയും കൊമ്പന്‍ സ്രാവുകളെയും അതിജീവിച്ചാണ് ‘പച്ച മനു ഷ്യര്‍’ നൂറ്റാണ്ടുകളോളം കടല്‍ ആഴങ്ങളില്‍ നിന്ന് മുത്തുചിപ്പികള്‍ വാരിയത്. ഈ സാഹസിക തൊഴിലില്‍ അറബികള്‍ക്കായിരുന്നു വൈദഗ്ധ്യം. കടല്‍ ആഴങ്ങളിലേക്കുള്ള ഓരോ മുങ്ങലിനും 60 സെക്കൻറാണ് ദൈര്‍ഘ്യം. ദിവസം 50 മുതല്‍ 200 വരെ തവണ ഇത് ആവര്‍ത്തിക്കും. മൂക്കിലും കൈവിരലുകള്‍ക്കും മാത്രമാണ് ചെറിയ രീതിയിലുള്ള സംരക്ഷണ കവചമുണ്ടാകുക. കണ്ണിനും ചെവിക്കും ഒരു പ്രതിരോധവും തീര്‍ക്കാതെയായിരുന്നു ഈ പ്രക്രിയയിലേര്‍പ്പെട്ടിരുന്നത്. ഈ സാഹസിക വഴി ഉപജീവനമാര്‍ഗമായി തെരഞ്ഞെടുത്തവരില്‍ പലരും ജീവിത സായാഹ്നം എത്തും മുൻപേ അന്ധരും ബധിരരും ആയി മാറി. ചിലര്‍ അകാലത്തില്‍ പരലോകം പൂകി.

കാലങ്ങളോളം സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായി വര്‍ത്തിച്ച മുത്തു വാരലിന് അറബ് മണ്ണില്‍ 7500 വര്‍ഷത്തെ ചരിത്രമുണ്ട്. 1930കളില്‍ ജപ്പാനില്‍ കൃത്രിമ മുത്ത് നിര്‍മാണം തുടങ്ങിയതോടെ ഇതിെൻറ പ്രഭാവം മങ്ങി. എണ്ണയുടെ കണ്ടെത്തലും രണ്ടാം ലോക മഹായുദ്ധവും അറേബ്യന്‍ ഗള്‍ഫിലെ മുത്ത് വ്യാപരത്തിനും അന്ത്യം കുറിച്ചു.

മുത്തുച്ചിപ്പിയുടെ തോടിനകത്തു നിന്നെടുക്കുന്ന ഉരുണ്ടതും കടുപ്പമുള്ളതുമായ വെളുത്ത വസ്തുവാണ് മുത്ത്. ചിപ്പിക്കുള്ളില്‍ ആകസ്മികമായി അകപ്പെടുന്ന മണല്‍ത്തരി പോലെയുള്ള ബാഹ്യവസ്തുക്കളാണ് മുത്തുകളായി രൂപാന്തരപ്പെടുന്നത്. ചിപ്പിക്കുള്ളില്‍ കയറുന്ന വെള്ളത്തുള്ളി കാലങ്ങള്‍ കൊണ്ട് ഉറഞ്ഞ് കട്ടിയായാണ് മുത്തുണ്ടാകുന്നതെന്നാണ് ആദ്യകാലങ്ങളില്‍ വിശ്വസിക്കപ്പെട്ടിരുന്നത്. ബാഹ്യവസ്തുക്കള്‍ ചിപ്പിയുടെ മാംസ ഭാഗത്തെ ശല്യപ്പെടുത്തുന്നു. ഇതിനെ ചെറുക്കുന്നതിന് ചിപ്പി ദ്രവം പുറപ്പെടുവിക്കുന്നു. ഈ ദ്രവം ബാഹ്യ വസ്തുവിനെ ആവരണം ചെയ്ത് കട്ടപിടിക്കുന്നതാണ് മുത്ത്.

‘എെൻറ അഭിനിവേശവും സ്വപ്നങ്ങളും അറേബ്യന്‍ മുത്തില്‍ വേരൂന്നിയിരിക്കുന്നു. മുത്തുകളുടെ തിളക്കം എല്ലായ്പ്പോഴും മനസിനെയും ആത്മാവിനെയും പ്രകാശിപ്പിക്കുന്നു. ഓരോ മുത്തും തെൻറ സമ്പൂര്‍ണതയെ ശക്തിപ്പെടുത്തുന്നു’ - ഇത് അല്‍ റംസ് സുവൈദി പേള്‍ ഫാം ഉടമ അബ്ദുല്ല അല്‍ സുവൈദിയുടെ വര്‍ത്തമാനം. വാക്കുകളെ അര്‍ഥപൂര്‍ണമാക്കുന്നതാണ് അല്‍ റംസ് ഓളപ്പരപ്പില്‍ ഏറുമാടം പോലെ തോന്നിക്കുന്ന ‘പേള്‍ ഫാം’. റംസ് മല്‍സ്യബന്ധന തുറമുഖത്ത് നിന്ന് 30 മിനിട്ട് യാത്ര ചെയ്താണ് ഈ മുത്ത് പാഠശാലയിലെത്താനാവുക. പ്രകൃതിയെയും സംസ്കാരത്തെയും തൊട്ടറിഞ്ഞുള്ള ചെറു ബോട്ട് യാത്രയില്‍ ഒട്ടകവും ജലവും മുത്തും പിന്നെ അറബിയുമുള്‍പ്പെടെയുള്ള കാഴ്ച്ച പൈതൃകങ്ങളുടെ ഹൃദ്യമായ സങ്കലനം കൂടിയാണ്.

മുത്തുകള്‍ വാരി ജീവിതം കരുപിടിപ്പിച്ച പൂര്‍വികരെക്കുറിച്ച സ്വദേശി യുവാവ് ഉസ്മാന്‍ അബ്ദുല്ലയുടെ വിവരണം സന്ദര്‍ശകരില്‍ കൗതുകത്തിനൊപ്പം ജിജ്ഞാസയും നിറക്കും. നാലായിരം ചതുരശ്ര വിസ്തൃതി വരുന്നതാണ് മുത്ത് ഉല്‍പാദനത്തിനും പരിചരണത്തിനുമുള്ള സുവൈദിയുടെ ഓളപ്പരപ്പിലെ കൃഷി നിലം. ഇതിനു മധ്യത്തിലായാണ് മുത്തു വാരലിന് പൂര്‍വികര്‍ ഉപയോഗിച്ചിരുന്ന പായ്കപ്പലിെൻറ മാതൃകയില്‍ ഇരു നിലകളിലുള്ള ‘സുവൈദി പേള്‍ ഫാം’ പ്രവര്‍ത്തിക്കുന്നത്. മുത്തു വാരലുമായി ബന്ധപ്പെട്ടതെല്ലാം ഈ പാഠശാലയില്‍ ഒരുക്കിയിരിക്കുന്നു.

മുത്തിെൻറ സംസ്കരണവും വ്യാപാരവും തുടങ്ങി ഇതിനായി ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും പുസ്തകവും വസ്ത്രങ്ങളും. മുത്തുകളില്‍ തീര്‍ത്ത ആഭരണങ്ങളും പേനകളും ഇവിടെ വില്‍പ്പനക്കുണ്ട്. മുത്തുകളുടെ ലോകം വിപുലമാണെന്ന് ഉസ്മാന്‍ അബ്ദുല്ല പറഞ്ഞു. നിരവധി വൈവിധ്യങ്ങളും വര്‍ണങ്ങളും നിറഞ്ഞവയാണ് മുത്തുകള്‍. തൂക്കത്തിലുമുണ്ട് ഈ വൈജാത്യം. എല്ലാം ഒത്തിണങ്ങിയ മുത്തുകള്‍ക്ക് ഇന്നും ആവശ്യക്കാരുണ്ടെന്നും ഉസ്മാന്‍ അബ്ദുല്ല അഭിപ്രായപ്പെട്ടു.2005 മുതല്‍ റംസില്‍ ‘സുവൈദി പേള്‍ ഫാം’ പ്രവര്‍ത്തിച്ച് വരുന്നതായി ഉദ്യോഗസ്ഥനായ സാലി വടക്കേക്കാട് പറഞ്ഞു. വിദേശികള്‍ക്കൊപ്പം തദ്ദേശീയരും സന്ദര്‍ശകരായുണ്ടാകും. ആഗസ്റ്റ്,ഫെബ്രുവരി മാസങ്ങളിലാണ് കൂടുതല്‍ സന്ദര്‍ശകരെത്തുക. ഗുണനിലവാരമുള്ള മുത്തുകളുടെ വികാസത്തിനുനനുയോജ്യമായ അന്തരീക്ഷമാണ് അല്‍ റംസിെൻറ പ്രത്യേകത. ഇതാണ് പേള്‍ ഫാം സ്ഥാപിക്കാന്‍ ഇവിടം തെരഞ്ഞെടുത്തത്. മുത്തുച്ചിപ്പികളുടെ ആരോഗ്യകരമായ വളര്‍ച്ചക്കും പുനരുല്‍പ്പാദനത്തിനും ആരോഗ്യകരമായ പരിസ്ഥിതിയും പ്രധാനമാണ്. വിവരങ്ങൾക്ക് 050 8370448 നമ്പറിൽ വിളിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newspearl
News Summary - pearl-uae-gulf news
Next Story