Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Oct 2018 9:47 AM GMT Updated On
date_range 8 April 2019 5:29 AM GMT‘ഔട്ട് പാസ്’ ജർമൻ ഭാഷയിലേയ്ക്ക്
text_fieldsbookmark_border
ദുബൈ: മാധ്യമപ്രവർത്തകൻ സാദിഖ് കാവിൽ രചിച്ച ‘ഔട്ട് പാസ്’ എന്ന നോവൽ ജർമൻ ഭാഷയിലേയ്ക്ക്. ജർമനിയിലെ ബോൺ യൂണിവേഴ്സിറ്റിയിലെ മുൻ പ്രഫസര്‍ ഡോ.അന്നക്കുട്ടി വലിയമംഗലമാണ് വിവർത്തനം നിർവഹിക്കുക. തുടർച്ചയായ മുപ്പത് വർഷത്തോളം വീടും നാടുമായുള്ള ബന്ധമില്ലാതെ ഗൾഫില്‍ അനധികൃത ജീവിതം നയിച്ച കുഞ്ഞാച്ചയുടെ കഥയാണ് ‘ഔട്ട് പാസ്’ പറയുന്നത്. എൻഡോസൾഫാൻ വിഷബാധയ്ക്കെതിരെയുള്ള സന്ദേശവും നോവൽ നൽകുന്നു. ഗൾഫ് പ്രവാസ ജീവിതത്തിെൻറ പുതിയ വാതായനമാണ്‘ഔട്ട് പാസ്’ തുറന്നുതരുന്നതെന്നും അതാണ് തന്നെ ഏറെ ആകർഷിച്ചതെന്നും ജർമനിയിൽ താമസിക്കുന്ന കോട്ടയം കളത്തുകടവ് സ്വദേശിനിയായ ഡോ.അന്നക്കുട്ടി പറഞ്ഞു.
Next Story