Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഓർമയുടെ ‘പെഡ്രോ -...

ഓർമയുടെ ‘പെഡ്രോ - ദി സൗണ്ട് ഓഫ് ഡെത്ത്’ ശ്രദ്ധേയമായി

text_fields
bookmark_border
ഓർമയുടെ ‘പെഡ്രോ - ദി സൗണ്ട് ഓഫ് ഡെത്ത്’ ശ്രദ്ധേയമായി
cancel
camera_alt

നാടകത്തിനുശേഷം അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരും

Listen to this Article

ദുബൈ: അബൂദബി കേരള സോഷ്യൽ സെന്റർ സംഘടിപ്പിച്ച 14ാമത് ഭരത് മുരളി നാടകോത്സവത്തിന്റെ നാലാം ദിനത്തിൽ ഓർമ ദുബൈ അവതരിപ്പിച്ച ‘പെഡ്രോ - ദി സൗണ്ട് ഓഫ് ഡെത്ത്’ നാടകം അരങ്ങേറി. എമിൽ മാധവി സംവിധാനം ചെയ്ത ഒരു മണിക്കൂർ 40 മിനിറ്റ് ദൈർഘ്യമുള്ള നാടകത്തിൽ 38 അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരുമായി ഏകദേശം 50 പേർ പങ്കെടുത്തു.

ഹുവാൻ റുൽഫോയുടെ ലോകപ്രശസ്ത മെക്സിക്കൻ നോവൽ ‘പെഡ്രോ പരാമോ’യെ ആധാരമാക്കിയ നാടകാവിഷ്‌കാരം മാജിക്കൽ റിയലിസം ശൈലിയിലാണ്. യാഥാർഥ്യ ലോകത്തിനുള്ളിൽ അസാധാരണ സംഭവങ്ങൾ സ്വാഭാവികമായി നടക്കുന്നതുപോലെ അവതരിപ്പിക്കുന്ന ഈ സാഹിത്യശൈലി നാടകത്തിലൂടെ ശക്തമായി പകർന്നുനൽകി. 1955ൽ പുറത്തിറങ്ങിയ 144 പേജുള്ള ഈ ചെറുനോവൽ നാൽപതിലധികം ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് വിലാസിനിയാണ്. ആഖ്യാനത്തിലെ സങ്കീർണതയും ദൃശ്യ-ശ്രാവ്യ സാന്ദ്രതയും ചേർന്ന അവതരണം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsgulfUAE
News Summary - Orma's 'Pedro - The Sound of Death' is a highlight
Next Story