ഒമാന്‍-യു.എ.ഇ മൂന്നാം ഏകദിനം സമനിലയിൽ
text_fieldsഅമിറാത്ത് ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടില്‍ നടന്ന ഒമാന്‍-യു.എ.ഇ മത്സരത്തിൽനിന്ന് // ഫോട്ടോ: വി.കെ.ഷെഫീർ
മസ്കത്ത്: അമിറാത്ത് ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടില്‍ നടന്ന ഒമാന്‍-യു.എ.ഇ ഏകദിന പരമ്പരയിലെ അവസാന മത്സരം സമനിലയിൽ കലാശിച്ചു. ഇരു ടീമുകളും 214 റണ്‍സ് വീതം നേടിയ കളി ടൈ ആയി പിരിയുകയായിരുന്നു. രണ്ട് വിജയവുമായി യു.എ.ഇ പരമ്പര നേരത്തെ സ്വന്തമാക്കിയിരുന്നു. ടോസ് നേടിയ യു.എ.ഇ ഒമാനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 49.3 ഓവറില്‍ 214 റൺസാണ് ഒമാൻ എടുത്തത്. ഓപണര്‍ കശ്യപ് പ്രജാപതി (57), ക്യാപ്റ്റന്‍ സീഷാന്‍ മഖ്സൂദ് (36), നസീം ഖുഷി (33), ഖ്വാര്‍ അലി (24) എന്നിവര്‍ മാത്രമാണ് തിളങ്ങിയത്. യു.എ ഇക്ക് വേണ്ടി കാശിഫ് ദാവൂദ്, സഹൂര്‍ ഖാന് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ യു.എ.ഇക്ക് തുടക്കത്തിൽതന്നെ വിക്കറ്റുകള്‍ നഷ്ടമായി. എന്നാൽ, കാശിഫ് ദാവൂദ് (52), മുഹമ്മദ് ഉസ്മാന് (47), മുഹമ്മദ് വസീം (35) എന്നിവര്‍ മികച്ച രീതിയിൽ ബാറ്റേന്തിയതോടെ കളി സമനിലയിൽ അവസാനിക്കുകയായിരുന്നു. ഒമാന്‍ ബൗളര്‍മാരായ നെസ്റ്റര്‍ ധമ്പയും ഖവാര്‍ അലിയും മൂന്നും ഖലീമുല്ല രണ്ടും വിക്കറ്റുകൾ വീഴ്ത്തി. അതേസമയം, ഫെബ്രുവരി 11 ചതുര്‍രാഷ്ട്ര ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റ് മസ്കത്തില് നടക്കും. ഒമാൻ, നേപ്പാൾ, യു.എ.ഇ, അയര്‍ലാന്‍ഡ് എന്നീ ടീമുകളാണ് പങ്കെടുക്കുന്നത്. 11ന് നേപ്പാളിനെതിരെയാണ് ഒമാന്റെ ആദ്യ മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

